Kerala Blasters : “അവസാന സ്ഥാനക്കാരിൽ നിന്നും ഫൈനലിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ വളർച്ച”

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മൂന്ന് സീസണുകളിലും അവർ 9, 7, 10 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത് .ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാൻ കേരളത്തിന് എതിരെ നാലു ഗോളുകൾ നേടിയപ്പോൾ കഴിഞ്ഞ സീസണുകളിലെ തുടർച്ചയാണോ എന്ന് ആരാധർ സംശയിച്ചു. പക്ഷെ ശക്തമായി തിരിച്ചു വന്ന അവർ ഐ‌എസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സ് അവരുടെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിച്ചു, അഞ്ച് വർഷത്തിന് ശേഷം ആദ്യമായി പ്ലേ ഓഫിലെത്തി അവിടെ നിന്നും കലാശ പോരാട്ടത്തിന് യോഗ്യതയും ഉറപ്പാക്കിയിരിക്കുകയാണ്.എട്ട് വർഷത്തിനിടെ ക്ലബ്ബിന്റെ പത്താമത്തെ പ്രധാന പരിശീലകനായ ഇവാൻ വുകോമാനോവിച്ചാണ് ഈ വഴിത്തിരിവിന് അർഹനായത്. തിരശ്ശീലയ്ക്ക് പിന്നിലും മാനേജ്മെന്റ് വലിയ പങ്ക് വഹിച്ചു.

2020-ൽ സ്‌പോർടിംഗ് ഡയറക്ടറായി നിയമിതനായ കരോലിസ് സ്കിൻകിസ്, കഴിഞ്ഞ രണ്ട് സീസണുകളിൽ യുവ ആഭ്യന്തര പ്രതിഭകളായ പ്രഭ്സുഖൻ സിംഗ് ഗിൽ, നിഷു കുമാർ, സന്ദീപ് സിംഗ്, ലാൽതതംഗ ഖൗൾഹിംഗ്, സഞ്ജീവ് സ്റ്റാലിൻ, റൂയിവ ഹോർമിപാം, വിൻസി ബാരെറ്റോ എന്നിവരെ സൈൻ ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.സഹൽ അബ്ദുൾ സമദ്, ആയുഷ് അധികാരി, ജീക്‌സൺ സിംഗ്, പ്രശാന്ത് കെ, രാഹുൽ കെപി, ബിജോയ് വർഗീസ് എന്നിവർ ഇതിനകം തന്നെ മികച്ച പ്രകടനം നടത്തി ഏവരുടെയും ശ്രദ്ധ ആകര്ഷിച്ചപ്പോൾ ഭാവിയിൽ 22 ശരാശരിയുള്ള ഒരു പ്രധാന ഇന്ത്യൻ ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

വർഷങ്ങളായി ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രശനം മികച്ച വിദേശ താരങ്ങളുടെ സൈനിങ്‌ ആയിരുന്നു.കഴിഞ്ഞ ഓഗസ്റ്റിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ട്രാൻസ്ഫർ മാർക്കറ്റിലെ വലിയ പേരുകളിലേക്ക് താൻ ആകർഷിക്കപ്പെടില്ലെന്ന് വുകോമാനോവിച്ച് പറഞ്ഞു.“അധികമായി എന്തെങ്കിലും കൊണ്ടുവരുന്ന, ഒരു വ്യത്യാസം വരുത്തുന്ന, സമ്മർദ്ദത്തിൽ കളിക്കാൻ പ്രാപ്തരായ കളിക്കാരെ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്റെ കളിക്കാർ എല്ലാം നൽകി ജേഴ്സി നനയ്ക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു, ”സെർബിയൻ പറഞ്ഞു. അത് ഫലത്തിൽ വരുത്തുന്ന ട്രാൻസ്ഫറുകളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നടന്നത്.

പ്രത്യേകിച്ച് അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരേര ഡയസ്, മാർക്കോ ലെസ്‌കോവിച്ച് എന്നിവരെല്ലാം പിച്ചിലുടനീളം അവരുടെ ആക്രമണാത്മകതയും ഗുണനിലവാരവും കൊണ്ട് ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് കൊണ്ട് പോകുന്ന കാഴ്‌ചയാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ സീസണിലെ മുൻ കോച്ച് കിബു വികുനയുടെ ടീമിൽ വലിയ പരിവർത്തനം വരുത്തിയ വുകോമാനോവിച്ച് പുതിയ ശൈലിയും ടീമിൽ കൊണ്ട് വന്നു.വിബുനയും വുകോമാനോവിച്ചും ഉയർന്ന പ്രസ്സിംഗ്, ആക്രമണ ഫുട്ബോൾ ഉപയോഗിക്കുന്നു, അവിടെ ആക്രമണ നിര പ്രതിരോധത്തിന്റെ ആദ്യ നിരയായി മാറുന്നു. വുകോമാനോവിച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ വർഷത്തെ പിഴവുകൾ തിരുത്തുകയും കൂടുതൽ ഒത്തൊരുമയോടെ മുന്നോട്ട് പോവുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ വിക്കുനയുടെ കീഴിൽ, ലീഗിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രെസിംഗ് സീക്വൻസ് (377) രജിസ്റ്റർ ചെയ്ത ലീഗിലെ ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന ടീമുകളിലൊന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ്.ഒരു റോ അറ്റാക്കിംഗ് മിഡ്ഫീൽഡറായി രംഗത്ത് വന്ന സഹൽ, കൂടുതൽ തന്ത്രപരമായി അച്ചടക്കമുള്ള കളിക്കാരനായി, തന്റെ പ്രവർത്തനനിരക്കിന് പ്രശംസ നേടി. ഈ വർഷം കേരള താരം കൂടുതൽ പക്വതയുള്ള താരമായി മാറി.ഗോളുകൾ നേടാനുള്ള അവന്റെ സ്വാഭാവിക കഴിവും, കാളി മെനയാനുള്ള കഴിവും പരിശീലകൻ ഇവാൻ അൺലോക്ക് ചെയ്തു.6 ഗോളുകളും ഒരു അസിസ്റ്റുമായി, തന്റെ ഏറ്റവും മികച്ച സീസണിലൂടെയാണ് സഹൽ കടന്നു പോകുന്നത്.സെമിയിലെ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയ സഹലിന് പരിക്ക് മൂലം ഇന്നലെ കളിയ്ക്കാൻ സാധിച്ചിരുന്നില്ല . താരം ഫൈനലിൽ തിരിച്ചെത്തുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

“എനിക്ക് ആക്രമണം, ആക്രമണം, ആക്രമണം കളിക്കാൻ ആഗ്രഹമുണ്ട്… ഫുട്ബോൾ കളിക്കാനുള്ള മികച്ച മാർഗമാണിതെന്ന് ഞാൻ കരുതുന്നു,” വുക്കോമാനോവിക് തന്റെ തത്ത്വചിന്തയെ വിവരിച്ചത് ഇങ്ങനെയായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും മുൻനിര സമീപനമാണ് ടീം സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ (36) നേടിയ ബ്ലാസ്റ്റേഴ്‌സ് അതേസമയം ഒരു കളിയിൽ ശരാശരി 1.2 ഗോളുകൾ വഴങ്ങി – അവരുടെ ഏറ്റവും മികച്ച റെക്കോർഡ് ആണിത്.വാസ്‌ക്വസ്, ലൂണ, സഹൽ, ഡയസ് എന്നി മുന്നേറ്റ നിരതാരങ്ങൾ , ഹോൾഡിംഗ് മിഡ്‌ഫീൽഡർമാരായ പ്യൂട്ടിയ , ജീക്‌സൺ സിംഗ് എന്നിവരോടൊപ്പം എതിരാളികളെ പലപ്പോഴും നിഷ്പ്രഭമാക്കി മുന്നോട്ട് പോയി.നിർണായക സേവുകളുമായി കളം നിറഞ്ഞ കീപ്പർ ഗിൽ.

കഴിഞ്ഞ സീസണിൽ മൊത്തത്തിലുള്ള ടാക്കിളുകളിൽ ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ്, ഈ വർഷം ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ബ്ലാസ്റ്റേഴ്‌സ് താരമാണ് ലൂണ, തൊട്ടുപിന്നിൽ പ്യൂട്ടിയാ , ജീക്‌സൺ, സഹൽ എന്നിവരെല്ലാം ആദ്യ 20ൽ ഇടംപിടിച്ചു. മറ്റൊരു ടീമിനും പട്ടികയിൽ കൂടുതൽ താരങ്ങളില്ല .പ്രതിരോധത്തിൽ നോക്കിയാൽ ഐ‌എസ്‌എൽ-7 ലെ 27 അവസരങ്ങളിൽ നിന്ന് 15 വലിയ അവസരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങിയത്. 8 ക്‌ളീൻ ഷീറ്റുകളും ബ്ലാസ്റ്റേഴ്‌സ് നേടി.ലൂണ, വാസ്‌ക്വസ്, ഡയസ്, സഹൽ എന്നി നാല് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് നേടിയ 36 ഗോളുകളിൽ 28 ഉം നേടിയത്.

ബ്ലാസ്റ്റേഴ്‌സും വുക്കോമാനോവിച്ചും ഐ എസ്എൽ ഫൈനലിലെത്തിയെങ്കിലും, ഐഎസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ഉയർത്താത്തതിൽ ചെറിയ നിരാശയുണ്ടാവും. കാരണം ജനുവരിയിൽ ഭൂരിഭാഗവും അവർ ടേബിൾ ടോപ്പർമാരായിരുന്നു — COVID-19 പൊട്ടിപ്പുറപ്പെട്ടിരുന്നില്ലെങ്കിൽ അത് യാഥാർഥ്യമായേനെ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ വിജയിച്ച് ഐ‌എസ്‌എൽ ട്രോഫിയിൽ കൈകോർത്തുകൊണ്ട് ആരാധകരുടെ വേദന മായ്‌ക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്. ഇത് ബ്ലാസ്‌റ്റേഴ്‌സിനെ ലീഗിലെ മുൻനിര ക്ലബ്ബായി മാറ്റിയെടുക്കും. ഒരു ടീമിന് എങ്ങനെ അവസാന സ്ഥാനത്തു നിന്നും മുൻനിരയിൽ എത്താം എന്നതിന്റെ ഉദാഹരണമായി ബ്ലാസ്റ്റേഴ്‌സ് മാറും.

Rate this post