❝ഇസ്രയേലുമായി സൗഹൃദ മത്സരം കളിക്കാനില്ലെന്ന് അർജന്റീന ❞ |Argentina

പ്രാദേശികവും അന്തർദേശീയവുമായ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് അർജന്റീനിയൻ ദേശീയ ഫുട്ബോൾ ടീം ജൂൺ 6 ന് ഹൈഫയിലെ സാമി ഓഫർ സ്റ്റേഡിയത്തിൽ ഇസ്രായേലിനെതിരായ നടക്കാനിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. ബ്യൂണസ് ഐറിസിൽ നടന്ന നീണ്ട പരിശീലനങ്ങൾക്കും 2.5 മില്യൺ ഡോളറിന്റെ ധനസമാഹരണത്തിനും ശേഷമാണ് അർജന്റീന ടീമിന്റെ പിന്മാറ്റം.

ഇന്റർനാഷനൽ ബോയ്കോട്ട് ഡൈവേസ്മെന്റ് ആൻഡ് സാങ്ഷൻസ് (ബി.ഡി.എസ്) മൂവ്മെന്റ, അർജന്റീനിയൻ പലസ്‌തീൻ സോളിഡാരിറ്റി കമ്മിറ്റിയും തെക്കേ അമേരിക്കൻ രാജ്യത്തെ മനുഷ്യാവകാശ, ഐക്യദാർഢ്യ സംഘടനകളും മത്സരം റദ്ദാക്കാനുള്ള ആഹ്വാനങ്ങൾ നടത്തിയിരുന്നു.പലസ്തീനിലെ അൽഖാദർ ഫുട്ബോൾ ക്ലബ് അർജന്റീന ദേശീയ ടീമിന് മത്സരത്തിൽ നിന്നും പിന്മാറണം എന്ന ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു.

ഏപ്രിലിൽ അൽ-ഖാദർ എഫ്‌സി താരം മുഹമ്മദ് ഗ്നെയിം (19) ഇസ്രായേൽ അധിനിവേശ സേനയാൽ കൊല്ലപ്പെട്ടതിനാൽ കത്തിന് വ്യാപകമായ കവറേജ് ലഭിച്ചു. ഈ മാസമാദ്യം അൽ ജസീറ പത്രപ്രവർത്തക ഷിറീൻ അബു അക്ലേയെയും അവരുടെ അധിനിവേശ ഭൂമിയിൽ കൊല്ലപ്പെട്ട മറ്റെല്ലാ പലസ്തീൻ രക്തസാക്ഷികളെയും ഇസ്രായേൽ സ്‌നൈപ്പർ കൊലപ്പെടുത്തിയതും അതിൽ പരാമർശിക്കുന്നുണ്ട്.

മത്സരം റദ്ദാക്കിയതിനെ പലസ്തീൻ അവകാശ പ്രവർത്തകർ സ്വാഗതം ചെയ്തു. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ബ്യൂണസ് ഐറിസ് ആസ്ഥാനത്ത് ഫലസ്തീൻ പതാകയുയർത്തിയും റെഡ് കാർഡുകളേന്തിയും ഇസ്രായേലിനെതിരെ പ്രതിഷേദിക്കുകയും ചെയ്തു.നാല് വർഷം മുമ്പ്, ജറുസലേമിൽ നടന്ന ദേശീയ ടീമിന്റെ ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരം റദ്ദാക്കാൻ അർജന്റീനയിലെ പലസ്തീൻ ഐക്യദാർഢ്യ ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയിരുന്നു. സ്റ്റേഡിയത്തിന് നേരെയുള്ള ഫലസ്തീൻ ഭീഷണിയെ തുടർന്നാണ് അർജന്റീന ടീം പിൻവാങ്ങിയതെന്ന് ഇസ്രായേൽ വാദിച്ചു.

2018 മാർച്ചിൽ 134 ഫുട്ബോൾ ക്ലബ്ബുകൾ അഡിഡാസ് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷനെ (IFA) സ്പോൺസർ ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു.ഫുട്ബോൾ ഇപ്പോൾ ഒരു ആഗോള പ്രതിഭാസമാണ്, അർജന്റീന ദേശീയ ടീമിന്റെ നീക്കം അധിനിവേശ ഫലസ്തീനിലെ ജനങ്ങൾക്കെതിരായ ഇസ്രായേലിന്റെ അനീതിയും ലംഘനങ്ങളും ഉയർത്തിക്കാട്ടുന്നതാണ്.നിരവധി ക്ലബ്ബുകൾ പോലെ തന്നെ നിരവധി എലൈറ്റ് ഫുട്ബോൾ കളിക്കാരും ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പരസ്യമായി സൂചിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് രാഷ്ട്രീയം കലർത്തരുതെന്ന് വിമർശകർ വാദിക്കുമ്പോൾ, കായികം സ്വാതന്ത്ര്യത്തിൽ നിന്നും നീതിയിൽ നിന്നും വേർപെടുത്താൻ പാടില്ല എന്നതാണ് സത്യം.

Rate this post