❛❛2007 ൽ ബാലൺ ഡി ഓർ നേടിയ കക്കക്ക് ശേഷം ഒരു ബ്രസീലിയനും ഇത് നേടാൻ സാധിച്ചിട്ടില്ല❜❜

1956 ലാണ് ലോക ഫുട്ബോളിലെ മികച്ച താരത്തിണ് കൊടുക്കുന്ന ബാലൺ ഡി ഓർ അവാർഡ് പ്രാബല്യത്തിൽ വരുന്നത്. ഇംഗ്ലീഷ് താരം സ്റ്റാൻലി മാത്യൂസിനാണ് ആദ്യമായി അവാർഡ് ലഭിച്ചത്. അവസാനമായി 2021 ൽ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും പുരസ്‌കാരം സ്വന്തമാക്കി.മെസ്സി ഏഴ് തവണ പുരുഷ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിട്ടുണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ അവാർഡ് അഞ്ച് നേടി.

1995 വരെ, യൂറോപ്യൻ ക്ലബ്ബുകളിൽ യൂറോപ്യൻ കളിക്കാർക്ക് മാത്രമായിരുന്നു ഈ അവാർഡ് ലഭിച്ചിരുന്നത് എന്നതിനാൽ ഈ അവാർഡ് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് എന്നായിരുന്നു. 1995-ൽ യൂറോപ്യന്മാരല്ലാത്ത താരങ്ങൾ ഒരു യൂറോപ്യൻ ക്ലബിനായി കളിച്ചാൽ അവാർഡിന് അർഹത നേടുന്നതിന് യോഗ്യതാ നിയമങ്ങൾ മാറ്റി.പിന്നീട് 2007-ൽ ലോകത്തിലെ ഏത് കളിക്കാരനും അവാർഡ് നേടാം എന്ന നിലയിലെത്തി.

1995 നു ശേഷം ലോക ഫുട്ബോളിലെ പ്രബല ശക്തിയായ ബ്രസീലിന്റെ ആധിപത്യം ബാലൺ ഡി ഓർ അവാർഡുകളിൽ കാണാൻ സാധിച്ചു. 1997 ൽ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോ ബാലൺ ഡി ഓർ സ്വന്തമാക്കി. 1999 ൽ റിവാൾഡോയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ വ്യക്തിഗത അവാർഡിൽ മുത്തമിട്ടു. 2002 ൽ ബ്രസീലിനു വേൾഡ് കപ്പ് നേടികൊടുത്തതോടെ റൊണാൾഡോ രണ്ടാമതും അവാർഡിന് അർഹനായി മാറി.അതിനു ശേഷം 2005 ൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ റൊണാൾഡീഞ്ഞോയും 2007 കക്കയും അവാർഡ് കരസ്ഥമാക്കി.

കക്കയ്ക്ക് ശേഷം ഒരു ബ്രസീലിയൻ താരം ബാലൺ ഡി ഓർ നേടിയിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. അതിനുശേഷം, 2015 ലും 2017 ലും രണ്ട് തവണ സ്റ്റാൻഡിംഗിൽ നെയ്മർ മൂന്നാം സ്ഥാനത്തെത്തിയതാണ് എന്നതാണ് വലിയ നേട്ടം. ലോക ഫുട്ബോളിൽ മെസ്സി -റൊണാൾഡോ സുവർണ കാലഘട്ടത്തിൽ നെയ്മർ ബാലൺ ഡി ഓർ നേടുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിന് അത് എത്തിപ്പിടിക്കാൻ സാധിക്കില്ല. നിരവധി ബ്രസീലിയൻ പ്രതിഭകൾ ഉയർന്നു വരുന്നുണ്ടെങ്കിലും ബാലൺ ഡി ഓർ നേടാൻ കഴിവുള്ള ഒരു താരം ഉണ്ടായില്ല.

എന്നാൽ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിപ്പോൾ വിജയം ഗോൾ നേടിയ ബ്രസീലിയൻ യുവ രക്തം വിനീഷ്യസ് ജൂനിയറിലൂടെ വീണ്ടും ബ്രസീലിലേക്ക് ബാലൺ ഡി ഓർ എത്തും എന്ന് ഒരു വിഭാഗം ആരാധകർ കരുതുന്നു. ഈ സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും റയലിന്റെ മുന്നേറ്റങ്ങൾക്ക് ബെൻസീമയോടൊപ്പം ചുക്കാൻ പിടിച്ചത് ഈ 21 കാരനാണ്‌. ഈ സീസണിലെ ബാലൺ ഡി ഓർ ബെൻസിമയെ മറികടന്നു വിനീഷ്യസ് നേടുമെന്ന് നെയ്മർ അഭിപ്രായപ്പെട്ടിരുന്നു. 52 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 20 അസിസ്റ്റുകളും ബ്രസീലിയൻ സ്വന്തമാക്കി. ഫൈനലിലെ ഗോളുൾപ്പെടെ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post