മെസ്സിയുടെ വരവിൽ ബാഴ്സലോണ ടീം അംഗങ്ങൾക്കും കല്ലുകടി, രണ്ടു താരങ്ങൾ ശമ്പളം കുറക്കില്ല.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ലയണൽ മെസ്സി രണ്ട് വർഷം മുമ്പ് ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയിരുന്നു. ലയണൽ മെസ്സിയുടെ അഭാവം ബാഴ്‌സലോണയ്ക്ക് പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞിഞ്ഞിട്ടില്ല.ഈ സീസണിൽ ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന ലിയോ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ തീരുമാനിച്ചിരിക്കുകയാണ്.

മെസ്സിയെ കൊണ്ടുവരാൻ അവർക്ക് അവരുടെ വേതന ബിൽ വളരെയധികം ക്രമീകരിക്കേണ്ടി വരും. എന്നാൽ ബാഴ്‌സലോണയെ സംബന്ധിച്ച് മെസിയെ തിരിച്ചെത്തിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അതിനു കാരണം. ലയണൽ മെസിയെ എത്തിക്കണമെങ്കിൽ ടീമിലെ ചില താരങ്ങളെ വിൽക്കുകയും വേതനബിൽ കുറക്കുകയും ചെയ്യേണ്ടത് ബാഴ്‌സക്ക് അത്യാവശ്യമാണ്. അതിനുള്ള നീക്കങ്ങൾ ബാഴ്‌സ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ബാഴ്‌സയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ക്ലബിലെ രണ്ടു താരങ്ങളുടെ നിലപാട്. ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ വേതനം കുറയ്ക്കണമെന്ന ക്ലബിന്റെ നിലപാടിനോട് അനുകൂലസമീപനം ഈ താരങ്ങൾക്കില്ല. മധ്യനിരതാരം ഫ്രാങ്ക് കെസി, പ്രതിരോധതാരം ക്രിസ്റ്റൻസെൻ എന്നിവരാണ് പ്രതിഫലം കുറക്കാൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുന്നത്.ഈ രണ്ടു താരങ്ങളും വമ്പൻ ഓഫറുകൾ നിരസിച്ചാണ് കഴിഞ്ഞ സമ്മറിൽ ഫ്രീ ഏജന്റായി ബാഴ്‌സയിൽ എത്തിയത്. ക്ളബിലെത്തി ഒരു വർഷം തികയും മുൻപേ കരാറിൽ മാറ്റം വരുത്താൻ ബാഴ്‌സ പറയുന്നത് ശരിയല്ലെന്നും ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ക്ലബ് മറ്റു വഴികൾ നോക്കുകയാണ് ചെയ്യേണ്ടതെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ഒരു സോളിഡ് ഓഫറോ ഡീലോ അവതരിപ്പിക്കാൻ ബാഴ്‌സലോണ ഇതുവരെ തയ്യാറായിട്ടില്ല. അവരുടെ മുഴുവൻ വേതന ബില്ലും കുറഞ്ഞത് 180 മില്യൺ പൗണ്ട് കുറച്ചില്ലെങ്കിൽ അവർക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് റിപ്പോർട്ട്. അല്ലെങ്കിൽ, ഒരു കളിക്കാരനെയും കൊണ്ടുവരാൻ ലാലിഗ ഗ്രീൻ സിഗ്നൽ നൽകില്ല.അതേസമയം ചില താരങ്ങളെല്ലാം പ്രതിഫലം കുറയ്ക്കാനായി തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതി ബാഴ്‌സലോണ അടുത്ത ദിവസങ്ങളിൽ തന്നെ ലാ ലിഗക്കു മുന്നിൽ സമർപ്പിക്കുന്നുണ്ടാകും. ബാഴ്‌സയുടെ പദ്ധതികൾ ശരിയായില്ലെങ്കിൽ പിഎസ്‌ജിയിൽ തുടരാനാണ് ലയണൽ മെസി തീരുമാനിച്ചിരിക്കുന്നത്.