സാഡിയോ മാനെയുടെ ഭാവി കാര്യത്തിൽ തീരുമാനം കൈകൊണ്ട് ബയേൺ മ്യുണിക് |Sadio Mane

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ലിവർപൂളിൽ നിന്ന് സാദിയോ മാനെയെ ബയേൺ മ്യൂണിക്ക് സൈൻ ചെയ്തത്. എന്നാൽ സെനഗലീസ് താരത്തിന് ബയേണിൽ പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ സാധിച്ചില്ല.റോബർട്ട് ലെവൻഡോവ്‌സ്‌കിയെ നഷ്ടപ്പെട്ടിട്ടും ഒരു യഥാർത്ഥ സ്‌ട്രൈക്കറെ സൈൻ ചെയ്യേണ്ടതില്ലെന്ന് ബയേൺ മ്യൂണിക്ക് തീരുമാനിച്ചത് സാനെയിലുള്ള വിശ്വാസത്തിലാണ്.

സ്കൈ സ്‌പോർട്‌സിന്റെ ഫ്ലോറിയൻ പ്ലെറ്റൻബെർഗിന്റെ അഭിപ്രായത്തിൽ സാഡിയോ മാനെ സൈൻ ചെയ്തത് ബയേൺ മ്യൂണിക്കിന് അബദ്ധമായി മാറിയിരിക്കുകയാണ്.ലിവർപൂളിൽ നിന്നുള്ള മാനെയല്ല അദ്ദേഹത്തിന്റെ ഇരട്ട സഹോദരനെയാണ് ബയേൺ ഒപ്പിട്ടത് എന്നാണ് പലരും വിമർശിക്കുന്നത്.ശനിയാഴ്ച ഹോഫെൻഹൈമുമായുള്ള ബയേണിന്റെ 1-1 സമനിലയിൽ സാദിയോ മാനെ കളിച്ചിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള ചാംപ്യൻസ് ലീഗ് മത്സരത്തിൽ സഹതാരം ലെറോയ് സാനെ മുഖത്ത് അടിച്ചതിനെത്തുടർന്ന് സെനഗലീസ് താരം സസ്‌പെൻഡ് ചെയ്യപ്പെട്ടു.

ബയേൺ താരത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പിഴയും ലഭിച്ചു. സാദിയോ മാനെയെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ ഒരുങ്ങുകയാണ് ബയേൺ മ്യൂണിക്ക്. “സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാഡിയോ മാനെ ഓഫ്‌ലോഡ് ചെയ്യാൻ ബയേൺ എല്ലാം ശ്രമിക്കും. ഒരു കായിക വീക്ഷണത്തിൽ തോമസ് ടുച്ചലിന് മാനെയുമായി ഒരു പദ്ധതിയും ഇല്ല, കാരണം അദ്ദേഹം തന്റെ സിസ്റ്റത്തിന് അനുയോജ്യനല്ല” . സിറ്റിക്കെതിരേയുള്ള മത്സരത്തിന് ശേഷം ടീമിലെ താരങ്ങളായ സാഡിയോ മാനേയും ലെറോയ് സാനെയും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും സെനഗൽ താരം സാനെയുടെ മുഖത്തടിക്കുകയും ചെയ്‌തിരുന്നു.

കളിക്കളത്തിൽ വെച്ച് പന്ത് പാസ് നൽകാത്തതുമായി ബന്ധപ്പെട്ടു രണ്ടു താരങ്ങളും തമ്മിൽ ഉരസലുകൾ ഉണ്ടായിരുന്നു. ഇതിനെപ്പറ്റി മാനെ ഡ്രസിങ് റൂമിൽ പരാതി പറയുന്നതിന്റെ ഇടയിലാണ് സാനെയുടെ മുഖത്തടിച്ചത്. ജർമൻ താരത്തിന്റെ മുഖത്ത് അടികൊണ്ടു പരിക്കേറ്റതോടെ രണ്ടു പേരെയും ബയേണിലെ സഹകളിക്കാർ വന്ന് പിടിച്ചു മാറ്റുകയായിരുന്നു.

Rate this post