❝രണ്ടാമത്തെ സൈനിങ്ങും പൂർത്തിയാക്കി ചെൽസി ,ചെൽസി പ്രതിരോധത്തിന് ശക്തിയാവാൻ കലിഡൗ കൗലിബാലിയെത്തി❞|Kalidou Koulibaly |Chelsea

സെനഗൽ ഡിഫൻഡർ കലിഡൗ കൗലിബാലിയെ നാപ്പോളിയിൽ നിന്ന് നാലു വർഷത്തെ കരാറിൽ ചെൽസി സ്വന്തമാക്കി.റഹീം സ്റ്റെർലിംഗിന് ശേഷം ലണ്ടൻ ടീമിന്റെ രണ്ടാം സമ്മർ സൈനിംഗായി മാറുന്ന 31-കാരന് വേണ്ടി ചെൽസി 32 മില്യൺ പൗണ്ട് (37.93 മില്യൺ ഡോളർ) ഫീസ് നൽകിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെന്റർ ബാക്ക് ഏകദേശം £8.5m ($10m) വാർഷിക ശമ്പളം നേടും അദ്ദേഹത്തെ 2026 വരെ ക്ലബ്ബിൽ നിലനിർത്തും.ചെൽസിയിൽ ഈ ടീമിനൊപ്പം ഇവിടെയെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കൗലിബാലി പ്രസ്താവനയിൽ പറഞ്ഞു. “ഇത് ലോകത്തിലെ ഒരു വലിയ ടീമാണ്, പ്രീമിയർ ലീഗിൽ കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആൻഡ്രിയാസ് ക്രിസ്റ്റെൻസണും ആന്റണി റൂഡിഗറും ക്ലബ് വിടുന്നതോടെ, പരിചയസമ്പന്നനായ ഒരു കളിക്കാരനെ ബ്ലൂസിനു ആവശ്യമായിരുന്നു.

കുറേ വർഷങ്ങളായി യൂറോപ്പിലെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന കൗലിബാലി നിരവധി വമ്പൻ ക്ലബ്ബുകളുടെ നോട്ടപുള്ളിയായിരുന്നു. തിയാഗോ സിൽവയുടെ കൂടെ കൗലിബാലി കൂടെ ചേരുമ്പോൾ പ്രീമിയർ ലീഗിലെ ഏറ്റവും അനുഭവ സമ്പത്തുളളതും ശക്തിയുള്ളതുമായ പ്രതിരോധ നിര ചെൽസിക്ക് സ്വന്തമായി തീരും.കൗലിബാലിയെ കൂടാതെ, പിഎസ്ജിയുടെ കിംപെംബെ, സെവിയ്യയുടെ ജൂൾസ് കൗണ്ടെ എന്നിവരിൽ ഒരാളെ കൂടി സെന്റർ ബാക്ക് പൊസിഷനിൽ എത്തിക്കാൻ ചെൽസി ശ്രമം നടത്തുന്നുണ്ട്.

2014-ൽ ബെൽജിയൻ ക്ലബ് ജെങ്കിൽ നിന്നും സിരി ഓയിൽ എത്തിയ ഡിഫൻഡർ നാപ്പോളിക്കായി 317 മത്സരങ്ങൾ കളിക്കുകയും രണ്ട് ട്രോഫികൾ നേടുകയും ഇറ്റലിയിലെ ചില മുൻനിര ഡിഫൻഡർമാരിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.ഈ വർഷത്തെ സീരി എ ടീമിൽ നാല് തവണ ഉൾപ്പെടുത്തിയ അദ്ദേഹം 2018-19 ലെ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ടു.

നാപ്പോളിയിൽ നിരവധി തവണ ജനക്കൂട്ടത്തിന്റെ അധിക്ഷേപത്തിന് വിധേയനായ കൗലിബാ വംശീയതയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്ന താരം കൂടിയാണ്.”ലോകത്തിലെ എലൈറ്റ് ഡിഫൻഡർമാരിൽ ഒരാളാണ് കാലിഡൗ കൗലിബാലി, അദ്ദേഹത്തെ ചെൽസിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” പുതിയ ചെൽസി സഹ ഉടമ ടോഡ് ബോഹ്ലി പറഞ്ഞു.