പ്രതിഫലം നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായിട്ടും റൊണാൾഡോയെ സ്വന്തമാക്കാതെ റയൽ മാഡ്രിഡ് |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ ഔദ്യോഗികമായി സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്റിന്റെ കളിക്കാരനായി മാറിയിരിക്കുകയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള 18 മാസത്തെ രണ്ടാം സ്പെൽ അവസാനിപ്പിച്ചാണ് 37 കാരൻ സൗദി അറേബ്യയിലേക്കുള്ള നീക്കം പൂർത്തിയാക്കിയത്.

ഒരു സ്വതന്ത്ര ഏജന്റായിരുന്ന സമയത്ത് റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് റയൽ മാഡ്രിഡിലേക്ക് പലതവണ എത്തിയിരുന്നതായി സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചാമ്പ്യൻസ് ലീഗിലെയും ലാ ലിഗയിലെയും നിലവിലെ ചാമ്പ്യൻമാർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും റയൽ അത് നിരസിച്ചു. ” സമ്മറിൽ റൊണാൾഡോയെ ഓഫർ ചെയ്യുന്നതിനായി മെൻഡസ് റയൽ മാഡ്രിഡിനെ പലതവണ ബന്ധപ്പെട്ടിരുന്നു.എന്നാൽ അദ്ദേഹത്തെ ബെർണബ്യൂവിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു നിർദ്ദേശവും ഉണ്ടായില്ല.ഈ സീസണിലെ പ്രതിഫലത്തിന്റെ ഭൂരിഭാഗവും യുണൈറ്റഡ് വഹിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിൽ പോലും മുൻനിര ക്ലബ്ബുകൾ റൊണാൾഡോയെ സൈൻ ചെയ്യാനുള്ള ക്ഷണം നിരസിച്ചു”അത്ലറ്റിക് റിപ്പോർട്ട് ചെയ്തു.

ഡിസംബറിൽ പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായതിന് ശേഷം 2018 ൽ യുവന്റസിലേക്ക് പോയതിനു ശേഷം ആദ്യമായി റയൽ മാഡ്രിഡിന്റെ വാൽഡെബെബാസ് പരിശീലന ഗ്രൗണ്ടിലേക്ക് റൊണാൾഡോ എത്തുകയും ചെയ്തു. ഇത് ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം കളിച്ച ക്ലബ്ബിലേക്ക് മടങ്ങിയെത്തുമെന്ന ഊഹാപോഹങ്ങൾക്ക് കാരണമായി.അൽ നാസറുമായി ഒപ്പിടുന്നതിന് മുമ്പ് 40 ദിവസത്തിലധികം റയൽ മാഡ്രിഡിന്റെ പ്രതികരണത്തിനായി റൊണാൾഡോ കാത്തിരുന്നു.

എന്നാൽ സ്പാനിഷ് ക്ലബ് താല്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സൗദി ക്ലബ്ബിന്റെ ഓഫർ സ്വീകരിച്ചു. “യൂറോപ്യൻ ഫുട്‌ബോളിൽ ഞാൻ വിജയിക്കാൻ ഉദ്ദേശിച്ചതെല്ലാം നേടിയതിൽ ഞാൻ ഭാഗ്യവാനാണ്, ഏഷ്യയിലെ എന്റെ അനുഭവം പങ്കിടാനുള്ള ശരിയായ നിമിഷമാണിതെന്ന് ഇപ്പോൾ തോന്നുന്നു” ട്രാൻസ്ഫറിന് ശേഷം റൊണാൾഡോ പറഞ്ഞു.