ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഭാഗ്യത്തിനായി പശുവിനെ ബലി നൽകി ഈജിപ്ഷ്യൻ ഫുട്ബോൾ അധികൃതർ | Egypt | Africa Cup of Nations

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ദേശീയ ടീമിന് കൂടുതൽ ഭാഗ്യം കൊണ്ടുവരാൻ ഈജിപ്ഷ്യൻ ഫുട്ബോൾ അധികൃതർ പശുവിനെ ബലി നൽകി.ടീം വക്താവ് മുഹമ്മദ് മുറാദിനെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

പശുവിനെ അറുത്ത് കഴിഞ്ഞ ദിവസം കെയ്‌റോയിലെ പാവപ്പെട്ട ആളുകൾക്ക് മാംസം വിതരണം ചെയ്തു.ഇതുവരെ ഒരു കളിയും ജയിക്കാനായിട്ടില്ലാത്ത ഈജിപ്ത് ഞായറാഴ്ച സാൻ പെഡ്രോയിൽ അവസാന 16-ൽ കോംഗോയെ നേരിടും.ഫറവോകൾക്ക് അവരുടെ രണ്ടാമത്തെ ഗ്രൂപ്പ് ഗെയിമിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ താരം മുഹമ്മദ് സലായെ നഷ്ടപ്പെട്ടു.പരിശീലനത്തിനിടെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇമാം അഷൂറിനെ ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷം അദ്ദേഹം വീണ്ടും ടീമിൽ ചേർന്നു.

മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് ഗെയിമിൽ തോളിൽ സ്ഥാനം തെറ്റിയ ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവിയെയുടെ സേവനം അവർക്ക് നഷ്ടമാവുകയും ചെയ്തു.ഈജിപ്‌ത് ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട് ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. നേരത്തെ, 2008ല്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനിടെ ഈജിപ്‌ത് ടീം

പശുക്കുട്ടിയെ ബലിദാനം നല്‍കിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. അന്ന് ഘാനയില്‍ വച്ച് നടന്ന ടൂര്‍ണമെന്‍റില്‍ കിരീടം നേടിയതും ഈജിപ്‌തായിരുന്നു.ഏഴ് തവണ ചാമ്പ്യൻമാരായ ഈജിപ്ത് ഗ്രൂപ്പ് മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞു.ആഫ്രിക്കന്‍ നേഷന്‍സ് ഫുട്‌ബോളില്‍ ആദ്യ ജയത്തിനായുള്ള കാത്തിരിപ്പിലാണ് ഈജിപ്‌ത്. അവസാന പതിനാറിൽ കോംഗോയെ മറി കടക്കാം എന്ന ആത്മ വിസ്വാസത്തിലാണ് ഈജിപ്ത്.