ഹസാർഡിന്റെയും കുട്ടീഞ്ഞോയുടെയും കാലം അവസാനിച്ചോ?

യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ വലിയ കൊടുത്ത് ലോകമെമ്പാടുമുള്ള പ്രതിഭാശാലികളായ താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാറുണ്ട് . ഓരോ ട്രാൻസ്ഫർ വിൻഡോകളിലും മില്യൺ കണക്കിന് ഡോളറാണ് ഒരു ക്ലബും പുതിയ താരങ്ങൾക്കായി ചിലവഴിക്കുന്നത്. എന്നാൽ ആ മുടക്കുന്ന തുകകളിൽ പലതും പാഴായതായി നമുക്ക കാണാൻ സാധിക്കും.യഥാക്രമം റയൽ മാഡ്രിഡിലും ബാഴ്‌സലോണയിലും വിജയിച്ചിട്ടില്ലാത്ത വലിയ പണ നീക്കങ്ങളുടെ രണ്ട് ഉദാഹരണങ്ങളാണ് ഈഡൻ ഹസാർഡും ഫിലിപ്പെ കുട്ടീഞ്ഞോയും.

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായി ഇംഗ്ലണ്ട് വിട്ട ഇരുവരും സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇരു താരങ്ങൾക്കും പ്രീമിയർ ലീഗിലെ മികവ് ലാ ലീഗയിൽ പുറത്തെടുക്കാനായില്ല.ഇരു താരങ്ങളെയും 100 മില്യൺ യൂറോയിലധികം മുടക്കിയാണ് ഇരു ക്ലബ്ബുകളും ടീമിലെത്തിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലെ വലിയ പ്രതീക്ഷയായാണ് ഹസാഡ് റയൽ മാഡ്രിഡിലെത്തിയത്.തന്റെ കരാറിന്റെ അവസാന വർഷത്തിൽ 100 ദശലക്ഷം യൂറോ ചെലവഴിച്ചാണ് റയൽ മാഡ്രിഡ് ചെൽസിയിൽ നിന്നും ബെൽജിയൻ താരത്തെ ടീമിലെത്തിച്ചത്. എന്നാൽ റയൽ എത്തിയ കാലം മുതൽ പരിക്കിന്റെ പിടിയിലാണ് താരം.ഈ സീസണിൽ കാർലോ ആൻസെലോട്ടിയുടെ കീഴിൽ അദ്ദെഅഹത്തിനു അവസരങ്ങൾ ലഭിച്ചിട്ടില്ല.അവസാന രണ്ട് ലാലിഗ മത്സരങ്ങളിൽ 12 മിനുട്ട് മാത്രമാണ് കളിച്ചത്.അദ്ദേഹത്തിന്റെ വിപണി മൂല്യം ഗണ്യമായി കുറഞ്ഞു, ട്രാൻസ്ഫർമാർക്ക് ഇപ്പോൾ അദ്ദേഹത്തെ വെറും 25 ദശലക്ഷം യൂറോയാണ് വിലമതിക്കുന്നത്.

ബാഴ്‌സലോണയിൽ നിന്നും നെയ്മർ പോയ ഒഴിവിലാണ് 120 മില്യൺ യൂറോയും 40 മില്ല്യൺ കൂടുതൽ വേരിയബിളുകളിൽ ചിലവഴിച്ച് ലിവർപൂളിൽ നിന്നും നൗ ക്യാമ്പിലെത്തിയത്.ക്യാമ്പ് നൗവിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വിപണി മൂല്യം ഏകദേശം 150 മില്യൺ യൂറോ ആയിരുന്നു, എന്നാൽ അത് ഇപ്പോൾ 14 മില്യൺ താഴെയാണ്.ക്യാമ്പ് നൗവിലെ സാവി ഹെർണാണ്ടസിന്റെ വരവ് അദ്ദേഹത്തിന്റെ അവസരങ്ങൾക്കായി കാര്യമായൊന്നും ചെയ്തതായി തോന്നുന്നില്ല, കാരണം ക്ലബ്ബിലുള്ളവരെ, ആരാധകർ മുതൽ ബോർഡ് അംഗങ്ങൾ വരെ ആകർഷിക്കാൻ അദ്ദേഹത്തിന് ആവശ്യത്തിലധികം സമയം ലഭിച്ചിരുന്നു. പക്ഷെ ഒരിക്കൽ പോലും പ്രതീക്ഷകൾ നിറവേറ്റാൻ താരത്തിനായില്ല. ഈ ജനുവരിയിൽ പ്രീമിയർ ലീഗിലേക്ക് ഒരു നീക്കത്തിനായി താരം ശ്രമിക്കുന്നുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Rate this post