❝ സ്റ്റിമാച്ചിൽ വിശ്വാസമർപ്പിച്ച് എ ഐ എഫ് എഫ് ; ഒരു വർഷം കൂടി ക്രോയേഷ്യൻ ഇന്ത്യയെ പരിശീലിപ്പിക്കും ❞

ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും. ഇന്നലെ നടന്ന എ ഐ എഫ് എഫ് യോഗത്തിന് ശേഷമാണ് സ്റ്റിമാച്ചിന് പുതിയ കരാർ നൽകാൻ തീരുമാനിച്ചത്. ഏഷ്യ കപ്പ് മൂന്നാം റൌണ്ട് യോഗ്യത ഘട്ടത്തിലും സ്റ്റിമാച് തന്നെയാകും ഇന്ത്യയെ നയിക്കുക എന്ന ഇതോടെ ഉറപ്പായി. ഒരു വർഷത്തേക്കാണ് സ്റ്റിമാച്ചിന്റെ കരാർ പുതുക്കിയിരിക്കുന്നത്. ഏഷ്യൻ കപ്പിന് യോഗ്യത നേടുക ആണെങ്കിൽ ഏഷ്യൻ കപ്പ് വരെ അദ്ദേഹത്തിന് കരാർ നൽകിയേക്കും.2019ലാണ് സ്റ്റിമാച് ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി ചുമതല ഏൽക്കുന്നത്. 15 മത്സരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിച്ച അദ്ദേഹത്തിന് രണ്ട് ജയം മാത്രമേ ഇക്കാലയളവിൽ നേടാൻ കഴിഞ്ഞുള്ളൂ. ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ബാക്കി 6 മത്സരങ്ങൾ സമനിലയായി.

രണ്ട് വർഷത്തെ കരാറിലാണ് സ്റ്റിമാചിനെ 2019ൽ നിയമിച്ചത്. പിന്നീട് ഈ മെയ് മാസത്തിൽ സെപ്തംബർ വരെ സ്റ്റിമാചിൻ്റെ കരാർ നീട്ടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. ഇനി 2023ൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിലേക്ക് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം.
2019 മെയ് മാസത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ക്രൊയേഷ്യക്കാരൻ സ്റ്റിമാക് ചുമതലയേൽക്കുന്നത്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പായിരുന്നു ആദ്യത്തെ ചാമ്പ്യൻഷിപ്പ്. കുറാക്കാവോയോട് ഇന്ത്യ 3-1 ന് തോറ്റ ഇന്ത്യ ആതിഥേയരായ തായ്‌ലൻഡിനെ 1-0 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.

കിംഗ്സ് കപ്പിനെത്തുടർന്ന്, ബ്ലൂ ടൈഗേഴ്സ് ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിന് ആതിഥേയത്വം വഹിച്ചു എന്നാൽ ആ ടൂർണമെന്റിൽ ഒരു സമനില മാത്രം നേടിയ ഇന്ത്യ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിനുശേഷം ഇന്ത്യ സംയുക്ത ഫിഫ ലോകകപ്പും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളായിരുന്നു പിന്നീട് വന്നത്. ആദ്യ മത്സരത്തിൽ ഒമാനോട് 2 -1 പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 2022 ഫിഫ ലോകകപ്പ് ആതിഥേയർക്കെതിരെ ചരിത്ര സമനില നേടി. എന്നാൽ താഴ്ന്ന റാങ്കിലുള്ള ടീമുകളായ ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമായും തുടർച്ചയായി സമനില വഴങ്ങി.ബാക്ക്-ടു-ബാക്ക് സമനിലയ്ക്ക് ശേഷം, 2019 നവംബറിൽ അവർ ഒമാനോട് 1-0 ന് തോറ്റു.2021 മാർച്ചിൽ യുഎഇയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒമാനിനെ വീണ്ടും നേരിട്ട ഇന്ത്യ 1-1 സമനില നേടിയെങ്കിലും യുഎഇ ക്കെതിരെ 6-0 ന് കനത്ത തോൽവി ഏറ്റുവാങ്ങി.

ഒമാനിനും യുഎഇക്കുമെതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ശേഷം ഖത്തറിൽ നാടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാണ് ഇന്ത്യ പങ്കെടുത്തത്.ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തിൽ വിജയിച്ചു .അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സമനില നേടി എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ടീമിന്റെ മാനേജരെന്ന നിലയിൽ ഇഗോർ സ്റ്റിമാക്ക് 15 കളികളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂവെങ്കിലും എ‌എഫ്‌സി ഏഷ്യൻ കപ്പിലെ മൂന്നാം റൌണ്ട് യോഗ്യതയിലേക്ക് ഇന്ത്യയെ നയിക്കാനായി സാധിച്ചു.

Rate this post