❝ ഇത് ചെറുപ്പക്കാർക്കെതിരെ വയസ്സന്മാരുടെ പോരാട്ടമാണ് ❞ ; യൂറോ കപ്പ് ഫൈനലിനെ കുറിച്ച് ഇറ്റാലിയൻ താരം ലിയോനാർഡോ ബൊനൂച്ചി

ഞായറാഴ്ച രാത്രി വെബ്ലിയിൽ നടക്കുന്ന യൂറോ കപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും.വെംബ്ലിയില്‍ സ്വന്തം കാണികളുടെ മുന്‍പില്‍ വെച്ച് യൂറോ കിരീടം ഇംഗ്ലണ്ട് ഉയര്‍ത്തുമോ? അതോ തോല്‍വി അറിയാതെയുള്ള കുതിപ്പില്‍ യൂറോ കിരീടവും ഇറ്റലിയുടെ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടുമോ എന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇതിനിടയിൽ ഇറ്റാലിയന്‍ പ്രതിരോധനിര താരം ബൊനൂചി കളിയെ വിശേഷിപ്പിക്കുന്നത് യുവനിരയും വൃദ്ധന്മാരും തമ്മിലുള്ള പോരെന്നാണ്.

ഇംഗ്ലീഷ് യുവതാരങ്ങളായ ഹാരി കെയ്ൻ, റഹീം സ്റ്റെർലിംഗ് എന്നിവരെ തടയാനുള്ള ചുമതല ഇറ്റലിയുടെ വെറ്ററൻ ജോഡികളായ ജോർജിയോ കെല്ലിനി , ലിയോനാർഡോ ബൊനൂച്ചി എന്നിവർക്കാണ്. യൂറോ 2012 ഫൈനലിൽ സ്പെയിനിനോട് 4-0 പരാജയപ്പെട്ട ടീമിൽ അംഗമായിരുന്നു ഇരു താരങ്ങളും. 2018 ൽ 60 വർഷത്തിനിടെ ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടപ്പോളും ഇരു താരങ്ങളും ഇറ്റാലിയൻ ജേഴ്സിയിൽ ഉണ്ടായിരുന്നു.2017 നവംബറിൽ പ്ലെ ഓഫിൽ സ്വീഡനോട് പരാജയപെട്ടാണ് ഇറ്റലി പുറത്താവുന്നത്.അവിടെ നിന്നും ടീമിന്റെ ചുമതലയേറ്റ പരിശീലകൻ മാൻസിനിയുടെ കീഴിൽ ഇറ്റലി യൂറോ കപ്പ് ഫൈനൽ വരെ വളർന്നു.

“പുനർനിർമിക്കാനുള്ള ഇച്ഛാശക്തി വളരെ വലുതാണ്. നിരാശയെ ആവേശവും മികച്ച പ്രകടനം നടത്താനുള്ള ആഗ്രഹവുമാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു,” ക്യാപ്റ്റൻ കെല്ലിനി ഇറ്റലിയുടെ വളർച്ചയെക്കുറിച്ച്പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ വളർത്തിയെടുത്ത ഒരു സ്വപ്നമാണ് ,യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് പരിശീലകൻ പറഞ്ഞപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് ഭ്രാന്തനാണെന്ന് കരുതി. പകരം ഞങ്ങൾ അവിടെയെത്തി, ഇപ്പോൾ കിരീടത്തിലേക്കുള്ള ദൂരം വളരെ കുറവാണ്, കെല്ലിനി കൂട്ടിച്ചേർത്തു.

യൂറോ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ങിയ ഇറ്റാലിയന്‍ താരം എന്ന റെക്കോര്‍ഡ് ഫൈനലിലിറങ്ങുന്ന ബൊനൂചി നാളെ സ്വന്തമാക്കും (18 മത്സരങ്ങൾ ).219 മത്സരങ്ങളിൽ ഇറ്റലിയുടെ പ്രതിരോധ കോട്ട ഉറപ്പിച്ച കെല്ലിനിയും ബൊനൂചിയും 19കാരന്‍ ബുകായോ സാക, 21 വയസുള്ള ജേഡന്‍ സാഞ്ചോ, 25കാരന്‍ ജാക്ക് ഗ്രീലിഷ്, 26 വയസുള്ള റഹീം സ്‌റ്റെര്‍ലിങ് ,27 കാരൻ കെയ്ൻ എന്നിവര്‍ക്കെതിരെയാണ് വെംബ്ലിയില്‍ ഇറങ്ങുന്നത്. ഇറ്റലിയുടെ യൂറോ കപ്പിലെ ആറ് മത്സരങ്ങളിലും പ്രതിരോധ നിരയില്‍ ബനൂചി കളിച്ചു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കെല്ലിനിക്ക് രണ്ട് മത്സരങ്ങള്‍ നഷ്ടമായി. യുവത്വത്തിന് എതിരെ വയസായവര്‍ ഇറങ്ങുന്നു. അവരുടെ ആക്ര മണനിര ശക്തമാണ്. അവര്‍ക്കെതിരെയും മുഴുവന്‍ ടീമിനെതിരേയും വലിയ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഞങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ സൃഷ്ടിക്കാന്‍ പോവുന്ന വെല്ലുവിളികളെ കുറിച്ച് ധാരണയുണ്ട്. അവരുടെ വേഗതയില്‍ ശ്രദ്ധ വെക്കേണ്ടതുമുണ്ട്, ബൊനൂചി പറഞ്ഞു.

“കഴിഞ്ഞ കളികളിൽ ലോകത്തിലെ മികച്ച മൂന്ന് സ്‌ട്രൈക്കർമാർക്കെതിരെ [ബെൽജിയത്തിന്റെ റൊമേലു ലുകാകു, സ്‌പെയിനിന്റെ അൽവാരോ മൊറാറ്റ, ഇപ്പോൾ കെയ്ൻ] ഞങ്ങൾ മികച്ചു നിൽക്കുകയും ചെയ്തു.വെംബ്ലിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടാൻ ഇറ്റലി ഭയപ്പെടുന്നില്ലെന്ന് ബൊനൂച്ചി പറഞ്ഞു. ഇറ്റലിക്ക് മികച്ച ഡിഫെൻസും മിഡ്‌ഫീൽഡും ഉണ്ടെന്നും ഹാരി മാഗ്വെയർ, ജോൺ സ്റ്റോൺസ് സഖ്യത്തെ കീഴ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1966 ലെ ലോകകപ്പ് സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് നേടിയെങ്കിലും ഇതുവരെ ഒരു കോണ്ടിനെന്റൽ കപ്പ് ഉയർത്തിയിട്ടില്ല. ഫൈനലിൽ 60,000 ആരാധകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, എന്നാൽ അവരിൽ ഭൂരിഭാഗവും ഇംഗ്ലീഷ് ആരാധകരായിരിക്കും, കാരണം ബ്രിട്ടന്റെ യാത്രാ നിയമങ്ങൾക്ക് ഇറ്റലിയിൽ നിന്ന് 10 ദിവസത്തേക്ക് ക്വാറന്റൈനെ ആവശ്യമുണ്ട്.

Rate this post