” അപരാജിത കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് , എതിരാളികൾ ഹൈദരാബാദ് എഫ് സി “

ഇന്ത്യൻ സൂപ്പർ ലീഗിലെ അൺ ബീറ്റൺ റൺ തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ് സി യെ നേരിടും.രാത്രി 7.30ന് വാസ്‌കോയിലെ തിലക് മൈതാനത്താണ് മത്സരം നടക്കുന്നത്.ഈ സീസണിൽ ഐഎസ്എല്ലിൽ തോൽപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്‌സിയും എന്ന് കണക്കുകൾ പറയുന്നു. മറ്റെല്ലാ ടീമുകളേക്കാളും കുറവ് പരാജയപ്പെട്ട ടീമുകളാണ് ഇരുവരും.അവർ ഓരോ കളിയിൽ മാത്രമാണ് തോറ്റത്.

ഇരുവരുടെയും ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ടു.അതായത് കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഇരു ടീമുകളും തോറ്റിട്ടില്ല. വാസ്‌കോയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ ഇരുവരും രണ്ട് ടീമുകളും മുഖാമുഖം വരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിഞ്ഞു കാണേണ്ടതാണ്.16 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്, ലീഡറും നിലവിലെ ചാമ്പ്യനുമായ മുംബൈ സിറ്റിക്ക് ഒരു തൊട്ടുപിന്നിലാണ് അവർ.14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ജംഷഡ്പൂർ എഫ്‌സിക്കെതിരെയും (1-1), എഫ്‌സി ഗോവയ്‌ക്കെതിരെയും (2-2) സമനിലയിൽ പിരിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ എത്തുന്നത്.കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനുമായി ഹൈദരാബാദിന് 2-2 സമനിലയിൽ തൃപ്തരായെങ്കിലും അതിനുമുമ്പ് ഒഡീഷയെ 6-1ന് പരാജയപ്പെടുത്തിയിരുന്നു.അതിൽ രണ്ട് ഗോളുകൾ ബാർത്തലോമിയോ ഒഗ്ബെച്ചെയുടെ വകയായിരുന്നു.ഒമ്പത് ഗോളുകൾ നേടിയ നൈജീരിയക്കാരൻ ലീഗിലെ മുൻനിര സ്കോററാണ്. ബ്ലാസ്റ്റേറ്റ്സിനു ഏറ്റവും ഭീഷണി ഉയർത്തുന്ന താരവും ഒഗ്ബെച്ചെയാണ്.ക്രൊയേഷ്യക്കാരാനായ മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ഹൈദരാബാദ് മുന്നേറ്റ നിറയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തിന്റെ ഫലം .

ഹീറോ ഐഎസ്എൽ ചരിത്രത്തിൽ 44 ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമാണ് ഒഗ്ബെചെ. എഫ്‌സി ഗോവയ്‌ക്കായി 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ ഫെറാൻ കൊറോമിനസിന്റെ എക്കാലത്തെയും റെക്കോർഡിന് ഇപ്പോൾ 4 ഗോളുകൾക്ക് പിറകിലാണ് നൈജീരിയൻ.നൈജീരിയൻ താരം ഈ സീസണിൽ 7 വ്യത്യസ്ത ലീഗ് മത്സരങ്ങളിൽ ഗോൾ നേടിയിട്ടുണ്ട്.

ആല്‍വാരോ വാസ്‌ക്വെസ്‌ ജോര്‍ജ് പെരേര ഡിയസ് ലൂണ എന്നിവരടങ്ങുന്ന വിദേശ താരത്തിന്റെ മികച്ച ഫോമാണ് ബ്ലാസ്റെര്സ്റ്റിന്റെ ശക്തി. നാല് ഗോൾ നേടിയ സഹലിന്റെ ഗോളടി മികവ് ഇന്ന് ആവർത്തിക്കും എന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഈ സീസണില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ്. ഇതോടെ ഇരു ടീമും ലീഗിലെ എല്ലാ ടീമുകളുമായും ഒരു റൗണ്ട് മത്സരം പൂര്‍ത്തിയാക്കും. ഐഎസ്എല്‍ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും നാല് തവണ ഏറ്റുമുട്ടി. രണ്ട് സംഘവും രണ്ട് ജയം വീതം സ്വന്തമാക്കി. ഹൈദരാബാദ് ഏഴ് ഗോള്‍ അടിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് എട്ട് എണ്ണം സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: പ്രഭ്‌സുഖൻ ഗിൽ, എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച്, ജെസൽ കാർനെയ്‌റോ, ഹർമൻജോത് ഖബ്ര, സഹൽ അബ്ദുൾ സമദ്, ജീക്‌സൺ സിംഗ്, ലാൽതതംഗ ഖൗൾറിങ്, അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വസ്, ജോർജ് ഡയസ്.

ഹൈദരാബാദ് എഫ്‌സി: ലക്ഷ്മികാന്ത് കട്ടിമണി, ആശിഷ് റായ്, ചിംഗ്‌ലെൻസന സിംഗ്, ജുവാനൻ, ആകാശ് മിശ്ര, ഹിതേഷ് ശർമ്മ, ജോവോ വിക്ടർ, നിഖിൽ പൂജാരി, എഡു ഗാർഷ്യ, അനികേത് ജാദവ്, ബർത്തലോമിയോ ഒഗ്ബെച്ചെ

Rate this post