വിജയ വഴിയിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ മുംബൈ എഫ് സിയെ നേരിടും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി പോരാട്ടം പരസ്‌പരം ശക്തിയും ദൗർബല്യവും നന്നായി അറിയുന്ന രണ്ട് സെറ്റിൽഡ് ടീമുകൾ തമ്മിലുള്ള പോരാട്ടമായിരിക്കും. കഴിഞ്ഞ സീസണിൽ നിന്ന് ഹെഡ് കോച്ചിനെ മാറ്റാത്ത നാല് ടീമുകളിൽ രണ്ടെണ്ണത്തിൽ രണ്ട് ക്ലബ്ബുകളും ഉൾപ്പെടുന്നു. മുൻ കാമ്പെയ്‌നിൽ നിന്ന് അവരുടെ താരങ്ങളിൽ ഭൂരിഭാഗവും നിലനിർത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞു.

ഈസ്റ്റ് ബംഗാളിനെതിരായ ടൂർണമെന്റിൽ വിജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത രണ്ടു മത്സരങ്ങളും നിരാശയുടേതായിരുന്നു.തുടർച്ചയായി രണ്ട് തോൽവികൾ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസത്തെ പിന്നോട്ടടിക്കുകയും ചെയ്തു.കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ സമാനമായ പ്രകടനം ആവർത്തിക്കാനും ഏറ്റവും കുറഞ്ഞത് ആദ്യ ആറിൽ ഇടം പിടിക്കാനും കുറച്ച് ബുദ്ധിമുട്ടേണ്ടി വരും.അതിനാൽ ഓരോ കളിയും അവർക്ക് പരമപ്രധാനമാണ്. രാജ്യത്തെ ഏറ്റവും പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായി കണക്കാക്കപ്പെടുന്നതിനാൽ, എല്ലാ കളികളിൽ നിന്നും മൂന്ന് പോയിന്റുകൾ നേടാൻ ശ്രമിക്കേണ്ടത് അവർക്ക് അത്യന്താപേക്ഷിതമാണ്.

ആരാധകരുടെ വിശ്വാസം കാത്തു സൂക്ഷിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം കൂടിയേ തീരു.പരാജയപ്പെട്ട രണ്ടു മത്സരങ്ങളിലും ആത്മ വിശ്വാസമുള്ള ഒരു ബ്ലാസ്‌റ്റേഴ്‌സിനെ കാണാൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ എന്ത് വിലകൊടുത്തും മത്സരം സ്വന്തമാക്കണം എന്ന മനസുള്ള ബ്ലാസ്റ്റേഴ്സിനെന്നു കാണാൻ സാധിച്ചത്. കഴിഞ്ഞ രണ്ടു മത്സരത്തിലും പ്രതിരോധനിരയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിനെ കുഴിയിൽ ചാടിക്കുകയായിരുന്നു. മധ്യനിരയും മുന്നേറ്റനിരയും പ്രതീക്ഷിച്ച മികവിലേക്ക് എത്താത്തതും തിരിച്ചടിയാണ്. മൂന്ന് കളിയിൽ ആറ് ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് എട്ട് ഗോളാണ് വഴങ്ങിയത്.സി കഴിഞ്ഞ സീസണിൽ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സഖ്യം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. മുംബൈക്കെതിരെ ഇറങ്ങുമ്പോൾ വിജയ വഴിയിൽ തിരിച്ചെത്താം എന്ന ആത്മവിശാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഇത്തവണ തോൽവി നേരിട്ടിട്ടില്ലാത്ത മുംബൈ സിറ്റിയെ കീഴടക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാവില്ല. ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായിരുന്ന ഹോർജെ പെരേര ഡിയാസ്, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു എന്നിവരുൾപ്പെട്ടതാണ് മുംബൈയുടെ നിര. ഇവരെ തടഞ്ഞു നിരത്തണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വേഗതയും കരുത്തുമുള്ള ഫോർവേഡുകൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് പതറുന്ന കാഴ്ച കാണാൻ സാധിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ പരിശീലകൻ ഇവാൻ ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള സാധ്യതയുണ്ട്.

4-4-2 ഫോർമേഷനിലാകും കേരള ബ്ലാസ്റ്റേഴ്‌സ് അണിനിരക്കുക. പോസ്റ്റിന് മുന്നിൽ പ്രഭ്സുഖൻ സിംഗ് ഗില്ലും പ്രതിരോധത്തിൽ ഹോർമിപാം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, ഹർമൻജോത് സിംഗ് ഖബ്ര, ജെസൽ കാർനെറോ എന്നിവരും പ്യൂട്ടിയയും ജീക്‌സൺ സിംഗും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലും സഹൽ സമദും അഡ്രിയാൻ ലൂണയും വിങ്ങുകളിലും ഇവാൻ കല്യൂസ്‌നിയും ദിമിട്രിയോസ് ഡയമന്റകോസും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തെ നയിക്കും.ഇതുവരെ ഇരുടീമുകളും തമ്മിൽ 16 മീറ്റിംഗുകളിൽ എംസിഎഫ്‌സി ആറ് തവണ വിജയികളായപ്പോൾ കെബിഎഫ്‌സി നാലെണ്ണത്തിൽ വിജയിക്കാൻ കഴിഞ്ഞു. ഇതിൽ ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് (4-3-3): പ്രഭ്സുഖൻ ഗിൽ; ഹർമൻജോത് ഖബ്ര, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, ജെസെൽ കാർനെറോ; സഹൽ അബ്ദുൾ സമദ് ലാൽതതംഗ ഖൗൾഹിംഗ്, ജീക്സൺ സിംഗ്, അഡ്രിയാൻ ലൂണ; ഇവാൻ കല്യുഷ്നി, ഡിമിട്രിയോസ് ഡയമന്റകോസ്

Rate this post