‘അതിൽ ഞാൻ ഖേദിക്കുന്നു’ : വാൻ ഗാലിനെതിരെയുള്ള വിവാദ ലോകകപ്പ് ആഘോഷത്തെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ലയണൽ മെസ്സി കണക്കാക്കപ്പെടുന്നു. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിലെ വിജയത്തോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്ന പദവി ഊട്ടിയുറപ്പിക്കുകയും ചെയ്തു.ബാഴ്‌സലോണ ഇതിഹാസം നേടാത്ത ഒരേയൊരു ട്രോഫിയായിരുന്നു അത്.സൗദി അറേബ്യക്കെതിരെ 1-2 തോൽവിയോടെയാണ് അർജന്റീന തങ്ങളുടെ കാമ്പെയ്ൻ ആരംഭിച്ചത്, അത് അവരുടെ ആരാധകരെ നിരാശയിലാക്കി.

ഫേവറിറ്റുകളായി ടൂർണമെന്റ് ആരംഭിച്ചെങ്കിലും തോൽവി അവരുടെ പ്രതീക്ഷകളെ തകർത്തു.ലയണൽ മെസ്സിയുടെ മികവിൽ അടുത്ത മത്സരത്തിൽ മെക്സിക്കോയ്‌ക്കെതിരെ 2-0 ന് ജയിച്ചുകൊണ്ട് അവരുടെ തിരിച്ചുവരവ് ആരംഭിച്ചു. ലയണൽ മെസ്സി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മത്സരത്തിൽ ഗോളുകൾ നേടിയത്.അവരുടെ അവസാന മത്സരത്തിൽ പോളണ്ടിനെതിരായ പെനാൽറ്റി മെസ്സി നഷ്ടപ്പെടുത്തി, എന്നാൽ അലക്സിസ് മാക് അലിസ്റ്റർ (46′), ജൂലിയൻ അൽവാരസ് (67′) എന്നിവരുടെ ഗോളുകൾ അവരെ 2-0 ന് വിജയത്തിലെത്തിച്ചു. അവർ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തി, റൗണ്ട് ഓഫ് 16 ൽ ഓസ്‌ട്രേലിയയെ നേരിട്ടു.

റൗണ്ട് ഓഫ് 16 ൽ മെസ്സി ഒരിക്കൽ കൂടി ഒരു ഗോൾ നേടിയപ്പോൾ അർജന്റീന 2-1 ന് വിജയിച്ചു.അവർ അടുത്തതായി നെതർലാൻഡിനെ നേരിട്ടു, അത് ചൂടേറിയ ഏറ്റുമുട്ടലായി മാറി. ഡച്ച് മാനേജർ ലൂയിസ് വാൻ ഗാൽ മെസ്സിയെ വിമർശിച്ചതിനെത്തുടർന്ന് മത്സരത്തിന് മുൻപ് തന്നെ ആവേശം നിറഞ്ഞിരുന്നു.ആദ്യ പകുതിയിൽ മെസ്സിയുടെ മിന്നുന്ന അസിസ്റ്റിൽ നഹുവൽ മൊലിന (35′) അർജന്റീനയെ മുന്നിലെത്തിച്ചു.പിന്നീട് 73-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മെസ്സി ലീഡ് ഇരട്ടിയാക്കി.തന്റെ ഗോളിന് ശേഷം മെസ്സി ഡച്ച് ഡഗൗട്ടിലേക്ക് ഓടിക്കയറി ആഘോഷം നടത്തി.

എന്നാൽ 83-ാം മിനിറ്റിലും 11-ാം മിനിറ്റിലും രണ്ട് ഗോളുകൾ നേടി വൗട്ട് വെഗോർസ്റ്റ് ഡച്ചിനെ ഒപ്പമെത്തിച്ചു.എക്‌സ്‌ട്രാ ടൈയിൽ ഇരുടീമുകളും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു, തുടർന്ന് ഷൂട്ടൗട്ടിൽ അര്ജന്റീന 4-3ന് വിജയിച്ചു.അടുത്തിടെ ഒരു അഭിമുഖത്തിൽ ESPN-നോട് സംസാരിച്ച മെസ്സി വാൻ ഗാലിന് നേരെയുള്ള ഗോൾ ആഘോഷത്തിൽ എന്ന് വെളിപ്പെടുത്തി. ആ മത്സരത്തിന് മുമ്പ് വാൻ ഗാൽ മെസ്സിയുടെ കളിരീതിയെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.

“ഞാൻ ‘ടോപ്പോ ജിജിയോ’ ( ആരെയെങ്കിലും വെല്ലുവിളിക്കുന്നതിന്റെ അടയാളമായി ഒരു കളിക്കാരൻ ചെവിയിൽ കൈകൾ വയ്ക്കുന്ന ഒരു ഗോൾ ആഘോഷം) ഞാൻ കൊണ്ടുവന്നു, അതിൽ ഞാൻ ഖേദിക്കുന്നു” മെസ്സി പറഞ്ഞു.”ഞാൻ അത് ചെയ്തപ്പോൾ തന്നെ എനിക്ക് തോന്നി എന്തൊരു വിഡ്ഢിതാരമാണെന്ന് .ഇവ സാധാരണയായി സംഭവിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.മത്സരത്തിന് മുൻപ് അർജന്റീന ടീമിനെതിരെ വാൻ ഗാൽ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളാണ് പൊതുവെ ശാന്ത ശീലനായ മെസിയെ ഇങ്ങനെ പെരുമാറാൻ പ്രേരിപ്പിച്ചത്.

സെമിയിൽ ക്രൊയേഷ്യയെ കീഴടക്കി അര്ജന്റീന ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.34-ാം മിനിറ്റിൽ മെസ്സി ഗോൾ നേടി, ഒപ്പം ജൂലിയൻ അൽവാരസിന് (39′, 69′) ഇരട്ട ഗോളുകളും നേടി.തുടർന്ന് ഫൈനലിൽ ലുസൈലിൽ ഫ്രാൻസിനെയാണ് അർജന്റീന നേരിട്ടത്. ആദ്യ പകുതിയിൽ മെസ്സി (23′), എയ്ഞ്ചൽ ഡി മരിയ (36′) എന്നിവരുടെ ഗോളുകൾക്ക് ശേഷം അർജന്റീന അനായാസ ജയത്തിലേക്ക് നീങ്ങുകയാണെന്ന് തുടക്കത്തിൽ തോന്നി. എന്നാൽ കൈലിയൻ എംബാപ്പെ 80-ാം മിനിറ്റിലും 81-ാം മിനിറ്റിലും രണ്ട് ഗോളുകൾ നേടി ഫ്രാൻസിന്റെ രക്ഷക്കെത്തി.

മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് കടന്നതോടെ, മെസ്സിയിലൂടെ (108′) അർജന്റീന വിജയിയെ കണ്ടെത്തിയതുപോലെ തോന്നി. എന്നാൽ എംബാപ്പെ (118′) സമനില പിടിച്ചു 3-3 എന്ന നിലയിൽ എത്തിച്ചു. എക്‌സ്ട്രാ ടൈമിൽ എമിലിയാനോ മാർട്ടിനെസ് ഒരു ലാസ്റ്റ് ഗാസ്പ് സേവ് നടത്തി മത്സരം പെനാൽറ്റിയിലേക്ക് മാറ്റി. പെനാൽറ്റിയിൽ അര്ജന്റീന 4-2 ന് ജയിച്ചു.

4/5 - (1 vote)