കഴിഞ്ഞ മത്സരത്തോടെ മെസ്സി അത് മറികടന്നു , ഇനി ക്രിസ്റ്റ്യാനോയുടെ ഊഴമാണ് |Qatar 2022

മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എക്കാലത്തെയും മികച്ച കളിക്കാരായി കണക്കാക്കപ്പെടുന്നു, കുറഞ്ഞത് ആധുനിക യുഗത്തിലെങ്കിലും. വിചിത്രമെന്നു പറയട്ടെ ഈ രണ്ടു താരങ്ങളും കഴിഞ്ഞ നാല് ലോകകപ്പ് കളിച്ചെങ്കിലും നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടിയിരുന്നില്ല. എന്നാൽ ഓസ്‌ട്രേലിയക്കെതിരെ പ്രീ ക്വാർട്ടറിൽ നേടിയ മിന്നുന്ന ഗോളോടെ ലയണൽ മെസ്സി അത് മറികടന്നിരിക്കുകയാണ്.

ഇന്ന് പ്രീ ക്വാർട്ടറിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പോർച്ചുഗൽ ഇറങ്ങുമ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയും തന്റെ ആദ്യ വേൾഡ് കപ്പ് നോക്ക് ഔട്ട് ഗോൾ നേടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഘാനക്കെതിരെയുള്ള ഗ്രൂപ് മത്സരത്തിൽ പെനാൽറ്റി സ്പോട്ടിൽ നിന്നും ഗോൾ നേടിക്കൊണ്ട് തന്റെ വേൾഡ് കപ്പ് ഗോൾ നേട്ടം എട്ടാക്കി റൊണാൾഡോ ഉയർത്തിയിരുന്നു.2006 മുതൽ ലോകകപ്പിന്റെ എല്ലാ എഡിഷനുകളിലും റൊണാൾഡോ പങ്കെടുത്തിട്ടുണ്ട്.

2006 ജൂൺ 11-ന് അംഗോളയ്‌ക്കെതിരെയാണ് അദ്ദേഹം തന്റെ ടൂർണമെന്റ് അരങ്ങേറ്റം കുറിച്ചത്.ഇറാനെതിരായ അടുത്ത മത്സരത്തിൽ റൊണാൾഡോ ഗോൾ നേടുകയും പോർച്ചുഗൽ 2 -0 ന് ജയിക്കുകയും ചെയ്തു.ആ ഗോളോടെ, വെറും 21 വർഷവും 132 ദിവസവും ഒരു ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമായി.16-ാം റൗണ്ടിൽ പോർച്ചുഗൽ നെതർലൻഡിനെ നേരിടുകയും വിവാദപരമായ മത്സരത്തിൽ പോർച്ചുഗൽ വിജയിച്ച് ക്വാർട്ടറിൽ ഇടം പിടിക്കുകയും ചെയ്തു. ക്വാർട്ടറിൽ ഇംഗ്ലണ്ടായിരുന്നു പോർച്ചുഗലിന്റെ എതിരാളികൾ. ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ താരം വെയ്ൻ റൂണിക്ക് ചുവപ്പ് കാർഡ് കാണിക്കാൻ റൊണാൾഡോ റഫറിയോട് ആവശ്യപ്പെടുകയും ഇത് വലിയ വിമർശനത്തിന് ഇരയാവുകയും ചെയ്തു.എന്നിരുന്നാലും ടൈബ്രേക്കറിലെ അവസാന കിക്ക് ഗോളാക്കി മാറ്റി റൊണാൾഡോ പോർച്ചുഗലിന്റെ സെമിയിൽ എത്തിക്കുകയും ചെയ്തു. സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട പോർച്ചുഗൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ജർമനിയോടും പരാജയപെട്ടു.

2010ൽ 16-ാം റൗണ്ടിൽ സ്‌പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായി. ഗ്രൂപ്പ് ഘട്ടങ്ങളിൽ മിന്നുന്ന ഫോമിലായിരുന്ന റൊണാൾഡോ ഐവറി കോസ്റ്റ്, നോർത്ത് കൊറിയ, ബ്രസീൽ എന്നിവർക്കെതിരായ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.ഉത്തര കൊറിയയ്ക്കെതിരെ ഒരു തവണ സ്കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്തു.പട്ടേലാർ ടെൻഡിനൈറ്റിസ് ബാധിച്ചാണ് റൊണാൾഡോ ബ്രസീലിലെത്തിയത്. 100 % ആരോഗ്യവാനല്ലെങ്കിലും അദ്ദേഹം കളത്തിലിറങ്ങി. പക്ഷേ, ജർമ്മനിക്കെതിരെ 4-0ന് തോൽവിയിൽ നിന്ന് തന്റെ ടീമിനെ രക്ഷിക്കാനായില്ല . യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരായ അടുത്ത മത്സരത്തിൽ, ഇഞ്ചുറി ടൈമിൽ 2-2 സമനിലയിൽ ഒരു അസിസ്റ്റ് നൽകി, എന്നാൽ അവസാന മത്സരത്തിൽ, ഘാനയെ മറികടക്കാൻ റോണോ ഗോൾ നേടിയെങ്കിലും രക്ഷിക്കാനായില്ല.

2018 ൽ, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹാട്രിക് നേടി റൊണാൾഡോ ഒറ്റയ്ക്ക് സ്പെയിനിൽ നിന്ന് പോയിന്റുകൾ തട്ടിയെടുത്തു.തന്റെ മൂന്ന് ഗോളുകളോടെ, ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. അടുത്ത മത്സരത്തിൽ, മൊറോക്കോയ്‌ക്കെതിരെ ഗോൾ നേടി, ഫെറൻക് പുസ്‌കാസിന്റെ റെക്കോർഡ് മറികടന്ന് എക്കാലത്തെയും ഉയർന്ന യൂറോപ്യൻ ഗോൾ സ്‌കോററായി.ഇറാനെതിരായ അടുത്ത മത്സരത്തിൽ, അദ്ദേഹം ഒരു പെനാൽറ്റി നഷ്ടപ്പെടുത്തി, അത് പോർച്ചുഗൽ 1-1 ന് സമനിലയിലായി. റൗണ്ട് ഓഫ് 16 ൽ ഉറുഗ്വേയോട് 2-1 ന് തോറ്റ പോർച്ചുഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായി.

Rate this post