ചരിത്രം തിരുത്തിക്കുറിച്ച് നീരജ് ചോപ്ര ; അത്ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം

ഇന്ത്യയുടെ സ്പോര്‍ട്ടിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഹീറോയുടെ ഉദയം കണ്ട് ടോക്കിയോ ഒളിമ്പിക്സ്. ഇന്ന് ജാവ്‍ലിന്‍ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്ത്യയുടെ അത്‍ലറ്റിക്സിലെ തന്നെ ആദ്യ മെഡൽ നേട്ടം സ്വര്‍ണ്ണം നേടി സ്വന്തമാക്കുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്ക് താരങ്ങളായ ജാക്കൂബ് വാല്‍ഡെജേച്ചും വിറ്റേസ്‍വ്ലാവ് വെസ്ലിയും ആണ് വെള്ളിയും വെങ്കലവും നേടിയത്.നീരജിന്റെ സ്വർണ നേട്ടം ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണം കൂടിയായി.

ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റര്‍ ദൂരം എറി‍ഞ്ഞ് നീരജ് താന്‍ മെഡലിനായുള്ള പ്രധാന പോരാളിയാണെന്ന് തെളിയിക്കുകയായിരുന്നു. രണ്ടാം ശ്രമത്തിൽ ആദ്യത്തേതിനെക്കാള്‍ മികച്ച ദൂരം നേടുവാന്‍ ഇന്ത്യന്‍ താരത്തിനായി. 87.58 ആണ് രണ്ടാം ശ്രമത്തിൽ ഇന്ത്യന്‍ താരം നേടിയത്. മൂന്നാം ശ്രമത്തിൽ ആദ്യ രണ്ട് ശ്രമത്തിനും അരികിലെത്തുവാന്‍ താരത്തിന് സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് നീരജ് നേടിയത്. എന്നാൽ ആദ്യ എട്ടിലേക്ക് ഒന്നാമനായി തന്നെ ഇന്ത്യന്‍ താരം മുന്നേറി.

മൂന്നാം റൗണ്ടിലെ അവസാന ശ്രമത്തിൽ ബെലാറസ് താരം ജര്‍മ്മനിയുടെ ഏറ്റവും മികച്ച ജാവ്‍ലിന്‍ അത്‍ലീറ്റും ഈ സീസണിൽ 90 മീറ്ററിന് മുകളിൽ എറിഞ്ഞ താരവുമായ ജോഹാന്നസ് വെറ്ററെ പുറത്താക്കുന്നതാണ് കണ്ടത്. വെറ്റര്‍ തന്റെ ആദ്യ ശ്രമത്തിൽ നേടിയ 82.52 മാത്രം നേടിയപ്പോള്‍ അടുത്ത രണ്ട് ശ്രമവും പരാജയപ്പെട്ടു.ഒളിമ്പിക്സിൽ 2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയിലൂടെ സ്വർണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് നീരജ് ചോപ്ര.ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം. ലണ്ടന്‍ ഒളിംപിക്‌സിലെ ആറ് മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ ടോക്യോയില്‍ മറികടന്നു.

അത്‌ലറ്റിക്‌സില്‍ 1900ലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു മെഡല്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്ന് ഇന്ത്യക്ക് വേണ്ടി നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ് താരമാണ് മത്സരിച്ചത്. ബ്രിട്ടീഷ് ഇന്ത്യക്കായി 200 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയാണ് പ്രിച്ചാര്‍ഡ് നേടിയത്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

Rate this post