“സെമി ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ കേരളം ഇന്ന് പശ്ചിമ ബംഗാളിനെ നേരിടും” | Santhosh Trophy |Kerala

13 കിരീടങ്ങളുമായി സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമാണ് പശ്ചിമ ബംഗാൾ. എന്നാൽ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ നിർണായക ഗ്രൂപ്പ് എ ഏറ്റുമുട്ടലിൽ അവർ ഇന്ന് കേരളത്തെ നേരിടുമ്പോൾ അത്ര അനായാസം ആയിരിക്കില്ല.ആതിഥേയരായ കേരളത്തിന് ആർജ്ജവമുള്ള പിന്തുണ നൽകിയതിനാൽ മത്സരത്തിൽ ആരാധകർക്ക് നിർണായക പങ്ക് വഹിക്കാനാകും.

ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടിയ നായകൻ ജിജോ ജോസഫിന്റെ മികവിൽ കേരളം രാജസ്ഥാനെ കീഴടക്കിയിരുന്നു. അതേസമയം ശുഭം ഭൗമിക്കിന്റെ ഗോളിൽ പഞ്ചാബിനെതിരെ 1-0 ന് കഠിനമായ പോരാട്ടത്തിൻ്റെ പിൻബലത്തിലാണ് പശ്ചിമ ബംഗാൾ വിജയം നേടിയത്.2017-18 ഫൈനലിന്റെ ആവർത്തനമായിരിക്കും ഇന്നത്തെ മത്സരം.കൊൽക്കത്തയിൽ കേരളം കിരീടം നേടിയപ്പോൾ പശ്ചിമ ബംഗാളിനെ അവരുടെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തിയിരുന്നു.

2004-05 എഡിഷനിൽ ആണ് കേരളം മുൻപ് കിരീടം നേടിയത്.പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം, അവർ 2016-17ൽ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. എന്നാൽ സ്വന്തം മണ്ണിലെ തോൽവിക്ക് പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ് പശ്ചിമ ബംഗാൾ.ഇരുടീമുകളും ടൈറ്റിൽ ഫേവറിറ്റുകൾ ആണെങ്കിലും ആരാധക പിന്തുണ കേരളത്തിന് കൂടുതൽ സാധ്യത നൽകുന്നു.ഇക്കുറിയും കിരീടം നേടാനുള്ള കരുത്തുറ്റ സ്‌ക്വാഡ് കേരളത്തിനുണ്ട്.

കരുത്തരായ പഞ്ചാബും ഒരേ ഗ്രൂപ്പിനായതിനാൽ കേരളത്തിന്റെയും ബംഗാളിന്റെയും സെമിഫൈനലിലേക്കുള്ള പ്രവേശനം എളുപ്പമാകില്ല, ഇരു ടീമുകൾക്കും അവരുടെ യോഗ്യതാ പ്രതീക്ഷകൾ സജീവമായി നിലനിർത്തുന്നതിന് ഇനനത്തെ മത്സരത്തിൽ ജയം അനിവാര്യമാവും. ക്യാപ്റ്റൻ ജിജോയെയും അർജുൻ ജയരാജിനെയും പോലുള്ളവർ വെസ്റ്റ് ബംഗാളിനെതിരെ മത്സരത്തിൽ തങ്ങളുടെ ഫോമും പരിചയവും കൈക്കൊള്ളുമെന്ന് ബിനോ ഒരിക്കൽ കൂടി പ്രതീക്ഷിക്കുന്നു.

രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി, പശ്ചിമ ബംഗാളിന്റെ നിലവാരം കണക്കിലെടുക്കുമ്പോൾ ഇത് വളരെ അടുത്ത മത്സരമായിരിക്കും.കേരളം ഫേവറിറ്റുകളായി തുടങ്ങുമെന്നതിനാൽ പശ്ചിമ ബംഗാളിനെതിരെ സമമർദമില്ലാതെ കളിക്കാൻ സാധിക്കും.

Rate this post