സീനിയർ കളിക്കാരെ കളിയാക്കിയ ‘തമാശക്കാരനിൽ’ നിന്നും യുവ താരങ്ങൾക്ക് മാതൃകയായ ക്യാപ്റ്റനിലേക്കുള്ള സുനിൽ ഛേത്രിയുടെ മാറ്റം

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ദേശീയ ടീമിലെ ഒരു ജൂനിയർ കളിക്കാരൻ എന്ന നിലയിൽ നിന്ന് ടീമിനെ നയിക്കുന്നതിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും ക്യാപ്റ്റന്റെ ആംബാൻഡ് ലഭിച്ചതിന് ശേഷം താൻ എങ്ങനെ കൂടുതൽ ഉത്തരവാദിത്തമുള്ളവനായി മാറിയെന്നതിനെക്കുറിച്ചും മനസ്സു തുറന്നു.

2005-ൽ 20-ാം വയസ്സിലാണ് ഛേത്രി ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ 2012-ൽ മലേഷ്യയിൽ നടന്ന എഎഫ്‌സി ചലഞ്ച് കപ്പ് യോഗ്യതാ വേളയിൽ മുൻ ഇന്ത്യൻ ഹെഡ് കോച്ച് ബോബ് ഹോഗ്ടണിന്റെ കീഴിൽ സീനിയർ ദേശീയ ടീമിന്റെ നായകസ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ഒരു യുവ കളിക്കാരനെന്ന നിലയിൽ താൻ ഏത് തരത്തിലുള്ള കഥാപാത്രമായിരുന്നുവെന്നും ക്യാപ്റ്റൻസിയിൽ അതെല്ലാം എങ്ങനെ മാറിയെന്നും അദ്ദേഹം അനുസ്മരിച്ചു.

“എനിക്ക് ആംബാൻഡ് നൽകിയ ദിവസം, അത് മലേഷ്യയിൽ വെച്ച് സീനിയർ ദേശീയ ടീമിന്റെ മുൻ കോച്ച് ബോബ് ഹൗട്ടൺ ആയിരുന്നു. ഒരു ബാക്ക്ബെഞ്ചർ ആയതിനാൽ ഒരു സമ്മർദ്ദം ഉണ്ടായിരുന്നു. ഞാനും സ്റ്റീവനും (ഡയസ്) പ്രദീപും മുതിർന്ന കളിക്കാരെ കളിയാക്കി.എല്ലാം ഒരു തമാശയായിരുന്നു”ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്ത ലെറ്റ് ദേർ ബി സ്‌പോർട്‌സിന്റെ ഒരു എപ്പിസോഡിൽ ഛേത്രി പറഞ്ഞു.

“എന്നാൽ ഞാൻ ആംബാൻഡ് ധരിച്ചപ്പോൾ, പ്രാരംഭ മൂന്ന്-നാല് ഗെയിമുകൾക്കായി ഞാൻ മുന്നിൽ ഇരിക്കാൻ തുടങ്ങി.ക്യാപ്റ്റനായതിന്റെ സമ്മർദ്ദം ഞാൻ ഏറ്റെടുത്തു, മുമ്പ് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യുകയും കുറച്ചുകൂടി ചിന്താശേഷിയോടെ കൂടി ചെയ്യുവാനും തുടങ്ങി” ഛേത്രി പറഞ്ഞു.രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ദേശീയ ടീമിനൊപ്പമുള്ള സമയത്ത് ഛേത്രി നിരവധി റെക്കോർഡുകൾ തകർത്തിട്ടുണ്ട്, ബ്ലൂ ടൈഗേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ഛേത്രിയാണ്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം തന്റെ സമീപനം എങ്ങനെ മാറ്റണമെന്ന് 38 കാരനായ അദ്ദേഹം വിശദീകരിക്കുകയും ഒരു മാതൃക സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

“എന്റെ ഡ്രിബിൾ, എന്റെ പാസ്, എന്റെ ക്രോസിംഗ്, എന്റെ ഗോൾ എന്നതായിരുന്നു ക്യാപ്റ്റൻ ആവുന്നതിനു മുൻപുള്ള ഛേത്രി. എന്നാൽ നായകൻ ആയതിനു ശേഷം പിച്ചിലും പുറത്തും ടീമിനെ കുറിച്ചും ചിന്തിക്കുകയാണ്.നേരത്തെ ഈ രീതിയിൽ ചിന്തിക്കാൻ ഞാൻ എന്നെ നിർബന്ധിച്ചപ്പോൾ, ഞാൻ ഭയപ്പെട്ടു.പിച്ചിലും പുറത്തും നല്ലൊരു മാതൃകയായിരിക്കാൻ ശ്രമിച്ചു” അദ്ദേഹം വിശദീകരിച്ചു.“ഏറ്റവും പ്രധാനമായി, ഒരു തെറ്റ് സംഭവിക്കുമ്പോൾ, കൈ ഉയർത്തി ക്ഷമ ചോദിക്കുക. കാരണം ഉത്തരവാദിത്തങ്ങൾ വന്ന് നിങ്ങൾ ഒരു സീനിയർ കളിക്കാരനാകുമ്പോൾ, അത് എന്റെ തെറ്റാണെന്ന് പറയാൻ കൂടുതൽ ബുദ്ധിമുട്ടാണ്. അതാണ് ഞാൻ നേതാവാകുമ്പോൾ പഠിച്ചത്.ക്യാപ്റ്റൻ എഴുന്നേറ്റ് കുറ്റം ഏറ്റെടുക്കുമ്പോൾ, (ഡ്രസ്സിംഗ് റൂമിന്റെ) മുഴുവൻ മനോവീര്യവും മാറുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഫുട്‌ബോളിന്റെ മുഖമാകുമ്പോൾ തന്നെ ഛേത്രി ക്ലബ്ബ് ബംഗളൂരു എഫ്‌സിക്കും രാജ്യത്തിനും ഒരു പ്രധാന കളിക്കാരനായി തുടരുന്നു. തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിൽ വെറ്ററൻ സ്‌ട്രൈക്കർ ധാരാളം കിരീടങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്, എന്നാൽ തോൽവികൾ തന്നെ നിലനിൽക്കാൻ പഠിപ്പിച്ചുവെന്ന് വെളിപ്പെടുത്തി.“വളരെ സത്യസന്ധമായി സുനിൽ ഛേത്രിയാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്. എന്നാൽ ജീവിതത്തിലെ നഷ്ടങ്ങൾ ഏറ്റെടുക്കുക എന്നത് സ്പോർട്സ് പഠിപ്പിക്കുന്നത് ” ഛേത്രി പറഞ്ഞു.

Rate this post