❝അഭയാർത്ഥി ക്യാമ്പിൽ നിന്നും ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള 19 കാരന്റെ അത്ഭുത യാത്ര❞|Eduardo Camavinga

എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ റയൽ മാഡ്രിഡിന്റെ രണ്ടാം പാദ സെമി ഫൈനലിലെ അവിസ്മരണീയമായ വിജയത്തെ വിവരിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല.ഇത് എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാൻ ഏതാണ്ട് അസാധ്യമാണെങ്കിലും, ഈ ഐതിഹാസിക മത്സരത്തിന് പിന്നിലെ തന്ത്രപരമായ കീകളെ പരിശീലകൻ ആൻസെലോട്ടി ഒരുക്കിയിരുന്നു.

സിറ്റിക്കെതിരെ വീണ്ടും തന്റെ ക്ലാസിക് 4-3-3 ഉപയോഗിക്കാൻ കഴിയില്ലെന്ന് കാർലോ ആൻസലോട്ടിക്ക് അറിയാമായിരുന്നു. ആദ്യ പാദത്തിൽ അത് അധികസമയം നീണ്ടുനിന്നില്ല. ഈ അവസരത്തിൽ ഇറ്റാലിയൻ പരിശീലകൻ വ്യത്യസ്തമായ 4-2-3-1 ഫോർമേഷൻ പരീക്ഷിച്ചു.ലൂക്കാ മോഡ്രിച്ചിന് തൊട്ടുപിന്നിൽ ഇരട്ട പിവറ്റിൽ കാസെമിറോയും ടോണി ക്രൂസും, ഫെഡെ വാൽവെർഡെയും വിനീഷ്യസ് ജൂനിയറും പാർശ്വങ്ങളിൽ അണിനിരന്നു.

പ്രതിരോധ ഘട്ടത്തിലാണ് തന്ത്രപരമായ വ്യത്യാസം വന്നത് അവിടെ റയൽ 4-4-1-1 ലേക്ക് മാറി.രണ്ട് വിംഗർമാരോടൊപ്പം (വാൽവെർഡെയും വിനീഷ്യസും) കാസെമിറോയും ക്രൂസും കൂടുതൽ പിന്നോട്ടിറങ്ങി.അങ്ങനെ മോഡ്രിച്ച് മിഡ്ഫീൽഡിനും കരീം ബെൻസെമയ്ക്കും ഇടയിൽ ഒരു പ്ലേമേക്കറായി.അവർ ഫിൽ ഫോഡന്റെയും റിയാദ് മഹ്റേസിന്റെയും മുന്നേറ്റങ്ങളെ നാണായി ചെറുക്കുകയും ചെയ്തു.കാസെമിറോയും ക്രൂസും മിഡ്ഫീൽഡിനെ നാണായി നിയന്ത്രിക്കുകയും ചെയ്തു.

തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുകയും അഞ്ച് വർഷത്തിലേറെയായി യൂറോപ്പിൽ ഒരു റഫറൻസായി മാറുകയും ചെയ്ത സിഎംകെ (കാസെമിറോ, മോഡ്രിച്ച്, ക്രൂസ്) എന്നിവർ കളിക്കളത്തിൽ ഇല്ലാതെയാണ് മത്സരത്തിൽ തിരിച്ചു വന്നു വിജയിച്ചത് എന്നത് റയലിനെ സംബന്ധിച്ച് ഭാവിയിലേക്കുള്ള ശുഭ സൂചന തന്നെയാണ്.സിറ്റിക്കെതിരായ മത്സരം അത് വ്യക്തമാക്കി. മൂന്ന് പേരെയും പുറത്താക്കാനുള്ള ധീരമായ തീരുമാനമാണ് അൻസലോട്ടി എടുത്തത്. അദ്ദേഹം ആദ്യം ക്രൂസിനെയും പിന്നീട് മഹ്‌റസിന്റെ ഗോളിന് ശേഷം മറ്റ് രണ്ട് പേരെയും പിൻവലിച്ചു.എന്നാൽ ഭാവിയിലേക്ക് ശക്തി പ്രാപിച്ചേക്കാവുന്ന ഒരു ബദൽ ഉയർന്നുവന്നു. എഡ്വേർഡോ കാമവിംഗയും വാൽവെർഡെയും മധ്യനിരയെ ഏറ്റെടുത്തു, മധ്യത്തിൽ മാർക്കോ അസെൻസിയോയും അണിനിരന്നു.

ഫെഡെ വാൽവെർഡെയും എഡ്വേർഡോ കാമവിംഗയുമാണ് വേറിട്ടുനിന്ന രണ്ട് കളിക്കാർ, കളിയുടെ അവസാന ഘട്ടങ്ങളിൽ അവരാരും സമ്മർദ്ദത്തിന് വഴങ്ങിയില്ല.വാൽവെർഡെയെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉൾപ്പെടുത്തുകയും സ്കൈ ബ്ലൂസിനെതിരെ 120 മിനിറ്റിലധികം ഫുട്ബോൾ കളിക്കുകയും ചെയ്തു.റയൽ മാഡ്രിഡിന് കളി അധിക സമയത്തേക്ക് അയയ്‌ക്കാനും തുടർന്ന് യോഗ്യത നേടാനും കഴിഞ്ഞതിൽ അദ്ദേഹത്തിന്റെ കരുത്തും ശാരീരികക്ഷമതയും പന്തിലെ കഴിവും നിർണായകമായിരുന്നു.സാധാരണ സമയം അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ കാമവിംഗയെ കാർലോ ആൻസലോട്ടി കൊണ്ടുവന്നു. ഇടങ്കാൽ കൊണ്ട് ചില മാജിക് ചെയ്തുകൊണ്ട് അദ്ദേഹം മധ്യനിരയിൽ കാസെമിറോയിൽ നിന്നും മോഡ്രിച്ചിൽ നിന്നും ചുമതലയേറ്റു. മാഡ്രിഡ് നേടിയ ഗോളുകളിൽ ഫ്രഞ്ച് യുവ താരത്തിന്റെ പങ്ക് വളരെ വലുത് തന്നെയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള മത്സരത്തിൽ കാമവിംഗയെ കൂടുതൽ ഹൈലൈറ്റ് ചെയ്യണം. പി‌എസ്‌ജിക്കെതിരെ ചെയ്തതുപോലെ, പിച്ചിലെ അദ്ദേഹത്തിന്റെ പ്രകടനം നിർണായകമായിരുന്നു. കളിക്കുന്ന രീതി മാത്രമല്ല അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമുള്ള വ്യക്തിത്വവും.വെറും 19 വയസ്സുള്ള താരം ധ്യനിരയിലെ വെറ്ററൻമാരെ കടത്തിവെട്ടുന്ന പ്രകടനമാണ് പുറത്തെടുത്തത്.ഫ്രഞ്ച് താരം ടീമിനെ ചുമലിലേറ്റി മൈതാനത്തിന്റെ മധ്യഭാഗം ഏറ്റെടുത്തു മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി.ശുദ്ധമായ ഒരു മിഡ്ഫീൽഡറായി കളിക്കുന്ന അയാൾക്ക് ഒരിക്കലും തന്റെ സ്ഥാനം നഷ്ടമായില്ല, എന്നാൽ ഓരോ പ്രവർത്തനത്തിലും അയാൾക്ക് ആവശ്യമുള്ളിടത്ത് അദ്ദേഹത്തിന്റെ ശാരീരിക ശേഷി എത്തിച്ചു.

തന്റെ സഹ താരങ്ങൾക്ക് ജീവൻ നൽകിയ പ്രകടനം പുറത്തെടുത്തു.കാമവിംഗയെ ഏറ്റവും കൂടുതൽ വേറിട്ടുനിർത്തിയ കാര്യങ്ങളിലൊന്ന് പന്ത് സ്വീകരിക്കാൻ ഇറങ്ങാനുള്ള അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. തന്റെ ടീമിന്റെ കളി കെട്ടിപ്പടുക്കാൻ അദ്ദേഹം എല്ലായ്‌പ്പോഴും പന്ത് ആവശ്യപ്പെട്ടു.സിറ്റിയുടെ സമ്മർദത്തെ അഭിമുഖീകരിച്ച് ലൈനുകൾക്കിടയിൽ പന്ത് സ്വീകരിക്കാൻ കാത്തുനിൽക്കാതെ സെൻട്രൽ ഡിഫൻഡർമാർക്കൊപ്പം ഇറങ്ങി കളിക്കുകയും ചെയ്തു. ഇത് പ്രതിരോധത്തിന് കൂടുതൽ ശക്തി നൽകുകയും റൈറ്റ് ബാക്ക് ഡാനി കാർവാലിന് കൂടുതൽ മുന്നേറി കളിക്കാനുള്ള വഴിയൊരുക്കി.

കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ പന്ത് നിലനിർത്താനും കൊണ്ടുപോകാനുമുള്ള ഫ്രഞ്ച് താരത്തിന്റെ കഴിവ് ഗെയിമുകൾ നിയന്ത്രിക്കുന്നതിലും വിജയങ്ങൾ ഉറപ്പാക്കുന്നതിലും റയൽ മാഡ്രിഡിന്റെ ശ്രമങ്ങളിൽ പ്രധാനമാണ്.വാൽവെർഡെയും കാമവിംഗയും ടീമിനെ ഫൈനലിലെത്തിച്ചപ്പോൾ, കാസെമിറോയും ക്രൂസും മോഡ്രിച്ചും ബെഞ്ചിൽ നിന്ന് റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ് വീക്ഷിച്ചു.

അംഗോളയിൽ അഭയാർഥിക്യാമ്പിലാണ് കാമവിംഗ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ഫ്രാൻസിലേക്ക് മാറി. 2009 ൽ പ്രാദേശിക ക്ലബായ ഡ്രാപ്പിയോ-ഫൗഗ്ഗേർസ് ഫുട്ബോൾ ജീവീതം ആരംഭിക്കുനന്ത്.2013 ൽ സ്റ്റേഡ് റെന്നായ്സ് ചേർന്ന് നാല് വർഷം വരുടെ യൂത്ത് സിസ്റ്റത്തിനൊപ്പം തുടർന്നു. 2018 ൽ 16 വർഷവും ഒരു മാസവും പ്രായമുള്ളപ്പോൾ അവരുടെ സീനിയർ ടീമിൽ ഇടം നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 2019 ഏപ്രിലിൽ 16 വയസും 4 മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ റെന്നസിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം കാമവിംഗ തിരിഞ്ഞുനോക്കിയിട്ടില്ല.

വളരെ ചുരുക്കം കാണുന്ന സ്പെഷ്യൽ ടാലന്റ് എന്നാണ് കൗമാര താരത്തെ ഫുട്ബോൾ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ആകർഷകമായി കളിക്കുനന കൗമാര താരങ്ങളിൽ ഒരാളായ 19 കാരൻ വിവരിക്കാൻ പ്രയാസമുള്ള ഒരു കളിക്കാരനാണ്. ഒരു മിഡ്ഫീൽഡറിൽ നിന്ന് നിങ്ങൾ എന്തെല്ലാം പ്രതീക്ഷിക്കുന്നു അതെല്ലാം കാമവിംഗയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ശാരീരികമായ മികവും , വേഗതയുള്ള കാലുകളും, ബുദ്ധിയും , സ്കില്ലും എല്ലാം ഒരുമിച്ചു ചേർന്ന താരമാണ്. പ്രതിരോധ മിഡ്ഫീൽഡിൽ മികവ് പുലർത്തുന്ന കാമവിംഗ മികച്ച ടാക്കിളുകളിൽ ചെയ്യുന്നതിൽ വിദഗ്ധനാണ്.

മികച്ച പാസ്സറും കൂടിയായ താരം മുന്നേറ്റ നിരയിലേക്കും വിങ്ങുകളിലേക്കും യഥേഷ്ട്ടം പന്തെത്തിക്കുന്നതിൽ മിടുക്കനാണ്. കളിക്കളത്തിൽ തന്റെ ഫിസിക് നന്നായി ഉപയോഗിക്കുന്ന താരം ലോങ്ങ് പാസ്സുകളെക്കാൾ ഷോർട് പാസുകൾ കളിക്കാൻ താൽപര്യപ്പെടുന്ന താരമാണ്.സമീപ കാലത്ത് കണ്ടതിൽ വെച്ച്ഏറ്റവും പക്വതയുള്ള കൗമാര താരമായ കാമവിംഗ സമ്മർദത്തിന് അടിമപ്പെടാതെ കളിക്കാൻ കഴിയുമാണ് താരം കൂടിയാണ്.എൻ‌ഗോളോ കാന്റെ, ഫെർണാണ്ടീഞ്ഞോ, പോൾ പോഗ്ബ, ജോർദാൻ ഹെൻഡേഴ്സൺ എന്നിവരെല്ലാം ഒരുമിച്ച് ചേർന്ന താരമായാണ് 19 കാരനെ കാണുന്നത്.

Rate this post