
‘2024 യൂറോ കിരീടം ഇംഗ്ലണ്ട് നേടും , ബ്രസീലിന് സൗഹൃദ മത്സരം കടുത്ത പരീക്ഷമായിരിക്കും’ : ബ്രസീലിയൻ ഇതിഹാസം റിവാഡോ | England vs Brazil
ഇന്ന് ഇംഗ്ലണ്ടിനെതിരെ വെംബ്ലിയിൽ നടക്കുന്ന സൗഹൃദ മത്സരം പുതിയ ബ്രസീൽ മാനേജർ ഡോറിവൽ ജൂനിയറിൻ്റെ ചുമതലയുള്ള ആദ്യ മത്സരമായിരിക്കും.കൂടാതെ ഒരു പ്രധാന യൂറോപ്യൻ ടീമിനെതിരെ തൻ്റെ കളിക്കാർ എങ്ങനെ മത്സരിക്കുന്നുവെന്ന് കാണാനുള്ള മികച്ച അവസരവുമാണ്.അത് പുതിയ ബോസിന് നിർണായകമായ ഉൾക്കാഴ്ചകൾ നൽകുകയും തന്റെ ടീമിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്യും.
കോപ്പ അമേരിക്കക്ക് ബ്രസീലിനെ ഒരുക്കിയെടുക്കുക എന്ന വലിയ ദൗത്യമാണ് ഡോറിവലിന് മുന്നിലുള്ളത്.ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലായ്പ്പോഴും ലോകകപ്പ് ആയിരിക്കും, ഈ ലക്ഷ്യത്തോടെയാണ് പുതിയ മാനേജരെ നിയമിച്ചത്.ലോകകപ്പിന് യോഗ്യത നേടാനും അത് നേടാനുമുള്ള പദ്ധതികൾ ഒരുക്കുകയാണ് അവർ. അതിനാൽ 2026-ൽ ഫേവറിറ്റുകളിൽ ഉൾപ്പെടുന്ന ടീമുകൾക്കെതിരെ കളിക്കാൻ അവസരങ്ങൾ ലഭിക്കുന്നത് നല്ലതാണ്. കഴിഞ്ഞ ദിവസം ബ്രസീലിയൻ ഇതിഹാസം റിവാഡോ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് സാധ്യതളെക്കുറിച്ച് സംസാരിച്ചു.
Next weekend: England v Brazil! 🤩 pic.twitter.com/iP0Bv11bBy
— England (@England) March 17, 2024
”ഇംഗ്ലണ്ട് ടീം ശക്തമാണ്, ടീമിൽ ഉടനീളം മികച്ച കളിക്കാരുണ്ട്, അതിനാൽ വെംബ്ലിയിൽ ബ്രസീലിന് ഇത് കഠിനമായ മത്സരമായിരിക്കും.ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വിജയിക്കാൻ ഇംഗ്ലണ്ടിന് മികച്ച അവസരമുണ്ട്. മികച്ച കളിക്കാർ ഇംഗ്ലണ്ട് ജേഴ്സിയിൽ എത്തിയിട്ടും 1966 മുതൽ ഒരു പ്രധാന ട്രോഫി നേടിയിട്ടില്ല. ആ അർത്ഥത്തിൽ ഖത്തറിൽ ലോകകപ്പ് നേടുന്നതിന് മുമ്പ് അർജൻ്റീനയുണ്ടായിരുന്ന അവസ്ഥയ്ക്ക് സമാനമാണ് അവർ.ഗാരെത് സൗത്ത്ഗേറ്റിന് കീഴിൽ യൂറോ 2024 വിജയിക്കാൻ അവർ തയ്യാറാണ്.അവർക്ക് ഒരു മികച്ച യൂറോയും 2026-ൽ ഒരു മികച്ച ലോകകപ്പും ഉണ്ടാവും എന്നുറപ്പാണ് അവർ ബ്രസീലിന് ഒരു വലിയ പരീക്ഷണം നൽകും എന്നുറപ്പാണ്” രിവാൾഡോ പറഞ്ഞു.
The England v Brazil head-to-head is pretty one-sided. 🫣
— 90min (@90min_Football) March 22, 2024
Who wins when they meet again on Saturday? pic.twitter.com/pnDmtkDGLm
പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് ബ്രസീൽ ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നത്. നിത്യ എതിരാളികളായ അർജൻ്റീനയോട് 1-0 തോൽവി ഉൾപ്പെടെ അവരുടെ അവസാന മൂന്ന് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ തോറ്റു.മാത്രമല്ല അലിസൺ ബെക്കർ, എഡേഴ്സൺ എന്നിവരെ കൂടാതെ നെയ്മർ, ഗബ്രിയേൽ, മാർക്വിനോസ്, കാസെമിറോ, ഗബ്രിയേൽ മാർട്ടിനെല്ലി തുടങ്ങിയ നിരവധി ഫസ്റ്റ്-ടീം കളിക്കാരുടെ അഭാവം ആദ്യ മത്സരത്തിൻ്റെ ചുമതലയുള്ള മാനേജർ ഡോറിവൽ ജൂനിയറിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി.