മത്സരത്തിലെ അവസാന പത്തു മിനിറ്റിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ജംഷഡ്പൂർ എഫ്‌സിയുമായി 1-1ന് സമനില വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2023-24 സീസണിലേക്കുള്ള പ്ലേ ഓഫ് യോഗ്യത നേടുന്നതിനുള്ള മറ്റൊരു ചുവടുവെപ്പ് നടത്തി. ആദ്യ പകുതിയിൽ ഡിമിട്രിയോസ് ഡയമൻ്റകോസ് ആദ്യ ഗോൾ നേടിയെങ്കിലും ഹാഫ്ടൈം ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഹാവിയർ സിവേരിയോ സമനില പിടിച്ചു.വളരെ ചൂടുള്ള കാലാവസ്ഥയിൽ തങ്ങളുടെ പരമാവധി നൽകിയതിന് രണ്ട് ടീമിലെയും കളിക്കാരെയും ഇവാൻ വുകോമാനോവിച്ച് അഭിനന്ദിച്ചു.

”തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കയറാൻ സാധിക്കുമെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ടീമിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്തതാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കുന്ന എല്ലാവർക്കും ഞങ്ങൾ മികച്ചവർക്കൊപ്പമാണെന്നുള്ള വികാരം ഉണ്ടായിരിക്കണം. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. “ഇത്തരം ചൂടുള്ള ഈ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ഇത്തരമൊരു കളി കളിച്ചതിന് ഇരുവശത്തു നിന്നുമുള്ള എല്ലാ കളിക്കാരെയും എനിക്ക് പ്രശംസിക്കേണ്ടതുണ്ട്. ഇത് കളിക്കാർക്ക് ക്ഷീണമുണ്ടാക്കി, അവർ അവരുടെ പരമാവധി ചെയ്തു” ഇവാൻ പറഞ്ഞു.

“ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ ജയിക്കേണ്ടതായിരുന്നു. എതിർ ടീമും അവസരങ്ങൾ സൃഷ്ടിച്ചു. വ്യക്തിഗത പിഴവുകളും മോശം തീരുമാനങ്ങൾ എടുക്കുന്നത് നമ്മളെ നിരാശരാക്കും. ഇന്ന് പ്രത്യേകിച്ചും അവസാന പത്തു മിനിറ്റിൽ സംഭവിച്ചത്. ഇത്തരത്തിൽ അവിശ്വസനീയമായ രീതിയിൽ പിഴവുകൾ വരുത്തുന്നത് ഒന്നുമില്ലായ്മയിൽ നിന്ന് പോലും എതിർ ടീമുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കും.” അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ പകുതിയിൽ തന്നെയാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. ഇരുപത്തിമൂന്നാം മിനിറ്റിൽ ജസ്റ്റിന്റെ പാസിൽ ദിമിത്രിയോസ് ദയമെന്റക്കൊസ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. മത്സരത്തിന്റെ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഹാവിയർ സിവേറിയോ ആതിഥേയർക്ക് സമനില നൽകി.പത്തൊൻപത് മത്സരങ്ങളിൽ നിന്നായി മുപ്പതു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഞ്ചാം സ്ഥാനത്തും ഇരുപത് മത്സരങ്ങളിൽനിന്ന് ഇരുപത്തിയൊന്ന് പോയിന്റുമായി ജംഷെഡ്പൂർ എഫ്‌സി ഏഴാം സ്ഥാനത്തും തുടരുന്നു. ഏപ്രിൽ മൂന്നിന് കൊച്ചിയിൽ നടക്കുന്ന ഇരുപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും.

5/5 - (1 vote)