ബാലൺ ഡി ഓർ നോമിനേഷൻ പട്ടികയിൽ ഇടം പിടിക്കാതെ അര്ജന്റീന താരങ്ങൾ |Balon D or

കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള 30 അംഗ ബാലൻ ഡിയോർ നോമിനേഷൻ പട്ടിക പുറത്തു വന്നിരുന്നു, ഏഴു തവണ അവാർഡ് സ്വന്തമാക്കിയ ലയണൽ മെസ്സിയുടെ പേരില്ലാത്തതാണ് പട്ടികയെ കൂടുതൽ ശ്രദ്ധേയമാക്കിയത്. മെസ്സിയെ കൂടാതെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറും പട്ടികയിൽ ഇടം പിടിച്ചില്ല.

എന്നാൽ 30 പേരുടെ ലിസ്റ്റിൽ ഫ്രാൻസിൽ നിന്നും പോർച്ചുഗലിൽ നിന്നും ബ്രസീലിൽ നിന്നും താരങ്ങൾ ഇടംപിടിച്ചപ്പോൾ ഒരു അര്ജന്റീന താരത്തിന് പോലും അവസാന 30 ൽ എത്താൻ സാധിച്ചില്ല. മാഡ്രിഡിൽ നിന്നു ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന കരിം ബെൻസേമ,ലൈപ്സിഗിന്റെ ക്രിസ്റ്റഫർ എൻങ്കുങ്കു, എ സി മിലാൻ മൈക്ക് മൈഗ്നൻ ,എംബപ്പേ എന്നിവർ ഫ്രാൻസിൽ നിന്നും ഇടം പിടിച്ചു. പോർച്ചുഗലിൽ നിന്നും റൊണാൾഡോ ,ബെർണാഡോ സിൽവ ,ജാവോ കാൻസലോ ,റാഫേൽ ലിയാവോ എന്നിവരും ഇടം പിടിച്ചു.

റയൽ മാഡ്രിഡ് താരങ്ങളായ കസെമിറോ ,വിനീഷ്യസ് ജൂനിയർ , ലിവർപൂളിന്റെ ഫാബിഞ്ഞോ എന്നിവരടക്കം മൂന്നു ബ്രസീലിയൻ താരങ്ങൾ പട്ടികയിൽ ഇടം നേടി. ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്ൻ ,അലക്‌സാണ്ടർ അർണോൾഡ് ,ഫിൽ ഫോഡിൻ എന്നിവരടക്കം മൂന്നു താരങ്ങൾ ഇംഗ്ളണ്ടിൽ നിന്നും ഉണ്ട്. ജർമനിയിൽ നിന്നും ബെൽജിയത്തിൽ നിന്നുംരണ്ടു താരങ്ങൾ പട്ടിയ്ക്കയിൽ ഇടം നേടി.ബാലൺ ഡി ഓർ 2022 പുരസ്‌കാരത്തെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിൽ ആദ്യ പുരസ്‌കാരം നേടാൻ ഒരുങ്ങുന്ന കരീം ബെൻസെമയാണ് ഏറ്റവും പ്രിയപ്പെട്ടത്.

റയൽ മാഡ്രിഡ് സ്‌ട്രൈക്കറിന് അസാധാരണമായ ഒരു സീസൺ ഉണ്ടായിരുന്നു, അവിടെ അദ്ദേഹം തന്റെ ക്ലബ്ബിനെ മുന്നിൽ നിന്ന് നയിക്കുകയും തന്റെ കരിയറിലെ അഞ്ചാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തുകയും ചെയ്തു. റെയ്മണ്ട് കോപ (1958), മൈക്കൽ പ്ലാറ്റിനി (1983, 1984, 1985), ജീൻ പിയറി പാപിൻ (1991), സിനദീൻ സിദാൻ (1998) എന്നിവർക്ക് ശേഷം ബെൻസെമ അഞ്ചാമത്തെ ഫ്രഞ്ച് ജേതാവാകാൻ സാധ്യതയുണ്ട്.

Rate this post