‘ഇത് അനീതിയാണ്’ : ഫിഫ ദി ബെസ്റ്റ് നോമിനിയിൽ വിനീഷ്യസ് ജൂനിയറിനെ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി കാർലോ ആൻസലോട്ടി |Vinicius Junior

ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള ഫൈനലിസ്റ്റുകളിൽ വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തിൽ റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി അതൃപ്തി പ്രകടിപ്പിച്ചു. ബ്രസീലിയൻ താരത്തെ ഒഴിവാക്കിയതിനെ “വിചിത്രം” എന്ന് വിളിക്കുകയും ലിസ്റ്റ് ഒരു മോശം തിരഞ്ഞെടുപ്പാണെന്ന് ആൻസലോട്ടി പറഞ്ഞു.അവാർഡ് നോമിനി പട്ടികയിൽ നിന്ന് വിനീഷ്യസ് ജൂനിയറിനെ ഒഴിവാക്കിയതിന് ഫിഫ കടുത്ത വിമർശനത്തിന് വിധേയമായി.

14 നോമിനികളുടെ പട്ടികയിൽ മുമ്പ് ഉൾപ്പെടുത്തിയിരുന്ന വിനീഷ്യസ് ജൂനിയറിനെ അന്തിമ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള ഫിഫ്പ്രോയുമായി അഫിലിയേറ്റ് ചെയ്തവർ തിരഞ്ഞെടുത്തില്ല.ഈ തീരുമാനം ആൻസലോട്ടി ഉൾപ്പെടെ നിരവധി ഫുട്ബോൾ പണ്ഡിറ്റുമാരെയും പരിശീലകരെയും ആശ്ചര്യപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു.

“ഈ ലിസ്റ്റ് എങ്ങനെയാണ് സമാഹരിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഫൈനലിസ്റ്റുകളിൽ വിനീഷ്യസിനെ കാണാത്തത് വിചിത്രമാണ്. എന്റെ അഭിപ്രായത്തിൽ, ഇത് ഒരു തെറ്റാണ്. ഈ ലിസ്റ്റ് വർക്ക് ആവില്ല” ആൻസലോട്ടി പറഞ്ഞുക്ലബ് ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിനീഷ്യസ് ജൂനിയറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട കാര്യമാണ്.

ഫിഫ്‌പ്രോയ്ക്ക് 60,000-ലധികം അഫിലിയേറ്റഡ് അംഗങ്ങളുണ്ട്, അവരെല്ലാം ഓരോ പൊസിഷനിലും മികച്ച മൂന്ന് കളിക്കാർക്കായി വോട്ട് ചെയ്തു: ഗോൾകീപ്പർമാർ, ഡിഫൻഡർമാർ, മിഡ്ഫീൽഡർമാർ, അറ്റാക്കർമാർ എന്നിങ്ങനെ .നിർഭാഗ്യവശാൽ വിനീഷ്യസ് ജൂനിയറിനെ സംബന്ധിച്ചിടത്തോളം, ഫൈനലിസ്റ്റുകളിൽ ഉൾപ്പെടാൻ ആവശ്യമായ വോട്ടുകൾ നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.ഫെബ്രുവരി 27 ന് ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ദാന ചടങ്ങിൽ ഈ വർഷത്തെ തിരഞ്ഞെടുപ്പ് വെളിപ്പെടുത്തും.

2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കളിക്കാരുടെ പ്രകടനങ്ങൾ പരിഗണിച്ചാണ് ഈ വർഷത്തെ അവാർഡിന് കളിക്കാരെ തെരഞ്ഞെടുത്തത്. ഈ സമായത്ത് വിനീഷ്യസ് അസാധാരണമായ ഫോം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.16 ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ നൽകുകയും ചെയ്തു.റയൽ മാഡ്രിഡിനൊപ്പം കോപ്പ ഡെൽ റേയും ഫിഫ ക്ലബ് ലോകകപ്പും നേടി.

Rate this post