❝യുണൈറ്റഡിൽ ചേർന്നില്ലെങ്കിൽ ഫ്രെങ്കി ഡി ജോങ്ങിന് പണി കൊടുക്കാനായി ബാഴ്സലോണ❞|Frenkie De Jong

ബാഴ്സലോണയുടെ ഡച്ച് മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോങ്ങിന്റെ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള നീക്കം അനശ്ചിത്വത്തിലാണ്.ബാഴ്‌സലോണ വിട്ടു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ ഡച്ച് മിഡ്ഫീൽഡർ തലപര്യപ്പെടുന്നില്ല. എന്നാൽ ക്ലബ് വിടാൻ വേണ്ടി ഫ്രെങ്കീ ഡി ജോങിനു മേൽ സമ്മർദ്ദം വർധിപ്പിക്കാൻ ബാഴ്‌സലോണ ഒരുങ്ങുകയാണ്.

ഡി ജോംഗിനെ പുറത്താക്കാൻ ക്ലബ് ആഗ്രഹിക്കുന്നില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട തന്നെ അടുത്തിടെ പറഞ്ഞിരുന്നെങ്കിലും തിരശ്ശീലയ്ക്ക് പിന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡും കറ്റാലൻമാരും തമ്മിൽ ചർച്ചകൾ സജീവമാണ്. അമേരിക്കയിൽ വെച്ചു നടക്കാനിരിക്കുന്ന പ്രീ സീസൺ ടൂറിൽ നിന്നും ഡച്ച് താരത്തെ ഒഴിവാക്കാനാണ് ബാഴ്‌സലോണ ഒരുങ്ങുന്നത്. ഇതിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്‌ഫറിനു താരം സമ്മതം മൂളണമെന്ന വ്യക്തമായ സന്ദേശമാണ് ബാഴ്‌സലോണ നൽകുന്നത്.ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും കളിക്കാരന് 75 മില്യൺ യൂറോയും ബോണസായി മറ്റൊരു 10 മില്യൺ യൂറോയുമുള്ള കരാർ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

ഓൾഡ് ട്രാഫോർഡിലേക്കുള്ള നീക്കം നിരസിക്കുന്നത് തുടർന്നാൽ ഡി ജോംഗിനെ ഫ്രീസ് ചെയ്യാൻ ബാഴ്‌സലോണ ആലോചിക്കുന്നതായി കറ്റാലൻ പത്രമായ സ്‌പോർട്ട് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ പട്ടികയിൽ തുടരുകയാണെങ്കിൽ ഡി ജോങിനെ ബാഴ്‌സയുടെ പ്രീ-സീസൺ ടൂറിൽ നിന്ന് പുറത്താക്കുകയും ചെയ്യും.ഫിനാൻഷ്യൽ ഫെയർ പ്ലേ കംപ്ലയിന്റ് ആകാൻ ബാഴ്‌സലോണ ഡി ജോംഗിനെ വിൽക്കണം.ഡച്ച്‌മാനെ വിൽക്കുന്നതിലൂടെ, ക്ലബ്ബിന് അവർ ഇതിനകം ഒപ്പിട്ട കുറച്ച് കളിക്കാരെ രജിസ്റ്റർ ചെയ്യാനും കൂടുതൽ പേർക്ക് ഇടം നൽകാനും കഴിയും. ഡി ജോംഗിന്റെ വിൽപ്പന ബാഴ്‌സയ്‌ക്കായി ഫെയർ പ്ലേയിൽ ഏകദേശം 30-35 മില്യൺ യൂറോ ലാഭിക്കുമെന്നാണ് റിപ്പോർട്ട്.

ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, റാഫിൻഹ തുടങ്ങിയവരെ ബ്ലൂഗ്രാന ഇതിനകം ഒപ്പുവച്ചു, കൂടാതെ ഔസ്മാൻ ഡെംബെലെയുടെ കരാറും നീട്ടിയിട്ടുണ്ട്. പക്ഷേ, ബാഴ്‌സയുടെ വേതന ബിൽ ഇപ്പോൾ വളരെ കൂടുതലായതിനാൽ ഈ പുതിയ കളിക്കാരിൽ ഭൂരിഭാഗവും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.റോബർട്ട് ലെവൻഡോവ്‌സ്‌കി, മാർക്കോസ് അലോൻസോ, സീസർ ആസ്പിലിക്യൂറ്റ എന്നിവരെയും സൈൻ ചെയ്യാൻ ബാഴ്‌സ ആലോചിക്കുന്നുണ്ട്. ഡി ജോങ് ക്ലബിൽ നിന്നുള്ള നീക്കം നിഷേധിക്കുന്നത് തുടരുകയാണെങ്കിൽ ഇത് ബാഴ്‌സലോണ വലിയ സാമ്പത്തിക പ്രതിസന്ധിയിലായേക്കാം.

Rate this post