“മികച്ച പ്രകടനവുമായി ടീം ഓഫ് ദി വീക്കിൽ ഇടം നേടി മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ”

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 20 ആം റൗണ്ട് ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷിയായി,.നിർണായകമായ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സി യെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ സെമിയിലേക്കുള്ള പോരാട്ടത്തിലേക്കുള്ള കടുത്ത എതിരാളികളായ മുംബൈ സിറ്റി എഫ്‌സി എഫ്‌സി ഗോവയെ 2-0ന് പരാജയപ്പെടുത്തി അവരുടെ ആദ്യ നാല് സ്ഥാനങ്ങളിൽ ഉറച്ചുനിന്നു. അടുത്ത രണ്ടു മത്സരങ്ങളും വിജയിച്ച് സെമി സാധ്യത ഉറപ്പിക്കകനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

20 ആം റൗണ്ടിലെ ടീം ഓഫ് ദി വീക്കിനെ തെരഞ്ഞെടുത്തപ്പോൾ മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീമിൽ ഇടം നേടി.അർജന്റൈൻ സൂപ്പർ താരം ജോർജ് പെരെയ്ര ഡയസ്, ഉറുഗ്വെൻ മധ്യനിര താരം അഡ്രിയാൻ ലൂണ, ഇന്ത്യൻ പ്രതിരോധ താരം സഞ്ജീവ് സ്റ്റാലിൻ എന്നിവരാണ് ചെന്നയിക്കെതിരെയുള്ള തകർപ്പൻ പ്രകടനത്തോടെ ടീം ഓഫ് ദി വീക്കിൽ ഇടം നേടിയത്.

ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ ലെഫ്റ്റ് ബാക്കായി ഇറങ്ങിയ സഞ്ജീവ് സ്റ്റാലിൻ ഈ സീസണിലെ തന്റെ ഏറ്റവും മികച്ച ആക്രമണ പ്രകടനങ്ങളിലൊന്ന് സൃഷ്ടിച്ചു. മുൻ U-17 ഇന്റർനാഷണൽ തന്റെ ലിങ്ക്-അപ്പ് പ്ലേയും ക്രോസുകളും ഉപയോഗിച്ച് മൂന്ന് അവസരങ്ങൾ സൃഷ്ടിച്ചു.കൃത്യമായ രണ്ട് ലോംഗ് ബോളുകളും മൂന്ന് പ്രധാന പാസുകളും നൽകുകയും തന്റെ എല്ലാ ഡ്രിബിളുകളിലും വിജയിച്ചു. പ്രതിരോധത്തിലായിരിക്കുമ്പോൾ, അദ്ദേഹം ഏഴ് ഡ്യുവലുകൾ നേടുകയും അഞ്ച് വീണ്ടെടുക്കൽ നടത്തുകയും ചെയ്തു. ക്രോസ്ബാറിൽ തട്ടിയ ഷോട്ടിലൂടെ ഒരു അസ്സിസ്സ് നൽകുകയും ചെയ്തു.

ചെന്നൈക്കെതിരെ അതിശയിപ്പിക്കുന്ന ഫ്രീകിക്ക് ഗോൾ നേടുകയും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുകായും ചെയ്ത അഡ്രിയാൻ ലൂണ വീണ്ടും ടീമിൽ ഇടം നേടി. കഴിഞ്ഞ മത്സരത്തിൽ ATK മോഹൻ ബഗാനെതിരെയും താരം അത്ഭുതകരാമായ രണ്ടു ഗോളുകൾ നേടി.ചെന്നൈക്കെതിരെ ഗോൾ നേടിയതോടൊപ്പം ജോർജ്ജ് പെരേര ഡയസിന്റെ ഓപ്പണർക്ക് അസിസ്റ്റും നൽകി.

ആറ് ഗോളുകളോടെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററാണ് ജോർജ് പെരേര ഡയസ്. ചെന്നൈക്കെതിരെ ആകെ ഏഴ് ഷോട്ടുകൾ നേടിയ അദ്ദേഹം രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് തവണ സ്കോർ ചെയ്തു.ആദ്യത്തേത് വലംകാലുകൊണ്ട് ഗോളിന്റെ മധ്യഭാഗത്ത് എത്തിച്ചപ്പോൾ, രണ്ടാമത്തേത് ഒരു മികച്ച ഹെഡ്ഡറായിരുന്നു. ശനിയാഴ്ച ചെന്നൈക്കെതിരെ കെബിഎഫ്‌സിയുടെ വിജയത്തിൽ ലൂണയും ഡയസും നിർണായകമായിരുന്നു.

മൊഹമ്മദ് നവാസ് (ഗോൾകീപ്പർ), വിഗ്നേഷ്, മെഹ്താബ് സിംഗ്, മൊർട്ടാഡ ഫാൾ, സഞ്ജീവ് സ്റ്റാലിൻ, കാസിയോ ഗബ്രിയേൽ, ജോണി കൗകോ, അഡ്രിയാൻ ലൂണ, ബിപിൻ സിംഗ്, ഗ്രെഗ് സ്റ്റുവാർട്ട്, ജോർജ് പെരെയ്ര ഡയസ്.

Rate this post