❝സുനിൽ ഛേത്രിക്കു ശേഷം ഇന്ത്യൻ ഫുട്ബോൾ നേരിടേണ്ട പ്രധാന വെല്ലുവിളിയും ഇത് തന്നെ ആയിരിക്കും❞

ഇന്ത്യൻ ഫുട്ബാളിൽ രണ്ടു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കണക്കാക്കപെടേണ്ടി വരും . സുനിൽ ഛേത്രിക്ക് മുൻപും ഛേത്രി വന്നതിനു ശേഷവും.ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ ഉണർവും ഊർജ്ജവും പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. 2000 ത്തിനു ശേഷം സ്റ്റേഡിയത്തിൽ നിന്നും അകന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരെ മൈതാനത്തേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വഹിച്ച പങ്ക് വളരെ വലുതാണ്. പലപ്പോഴും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പോയിട്ട് ടെലിവിഷന് മുൻപിൽ വരെ ആളുകൾ കാണാൻ ഉണ്ടായിരുന്നിട്ടില്ല. പക്ഷെ ഛേത്രി മുൻകയ്യെടുത്ത് ഇന്ത്യൻ ആരാധകരെ ടെലിവിഷന് മുന്പിലേക്കും സ്റ്റേഡിയത്തിലേക്കും കൊണ്ട് വന്നു. ഇന്ത്യൻ ഫുട്ബോളിൽനി മാറ്റിമറിക്കുന്ന ഒരു വിപ്ലവം തന്നെ ഛേത്രി കൊണ്ട് വന്നു എന്നത് തർക്കമില്ലാത്ത വിഷയമാണ്.

ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്നി മൂന്നു വാക്കുകൾ മുന്നിൽ വെച്ച് ആരാണ് നിങ്ങളുടെ മനസ്സിൽ വരികയെന്ന് ഏതു ഇന്ത്യൻ ഫുട്ബോൾ ആരാധകനോട് ചോദിച്ചാലും ഏകകണ്ഠമായ ഉത്തരം സുനിൽ ഛേത്രി എന്നായിരിക്കും.ഒരു പതിറ്റാണ്ടിലേറെയായി സുനിൽ ഛേത്രി ഇന്ത്യൻ ടീമിനായി ഗോൾ സ്‌കോറിംഗ് തുടരുന്നുണ്ടെങ്കിലും 37 വയസ്സുകാരനായ ഇന്ത്യൻ ലെജൻഡ് തന്റെ കരിയറിലെ അവസാനത്തേക്ക് കടക്കുകയാണ. സുനിൽ ഛേത്രിക്ക് ശേഷം ആരാണ് ഇന്ത്യൻ ഫുട്ബോളിനെ മുന്നോട് നയിക്കുക, ആരായിരിക്കും ഛേത്രിക്ക് പകരക്കാരനായി എത്തുക എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ട സമയം ആയിരിക്കുന്നു.

2005 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഇന്ത്യയുടെ ആക്ര മണത്തിന് നേതൃത്വം നൽകിയ സുനിൽ ഛേത്രി 118 മത്സരങ്ങളിൽ 74 ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലെ സജീവ ഗോൾ സ്‌കോറർമാരുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. എന്നിരുന്നാലും ഛേത്രിയുടെ നല്ല കാലവും അവസാനിക്കുകയാണ് അതുപോലെ തന്നെ ഇന്ത്യൻ ടീമിന്റെ ആക്രമണങ്ങളുടെ കേന്ദ്രമായ സുനിൽ ഛേത്രിയുടെ സമയവും.വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം കൊടുക്കുന്ന താരമാണ് സുനിൽ ഛേത്രി.ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം എങ്ങനെയാവണമെന്നു വളർന്നു വരുന്ന യുവതാരങ്ങൾക്ക് മാതൃകയാക്കേണ്ട താരമാണ് ഛേത്രി.

ഫുട്ബോൾ മൈതാനത്തും പുറത്തും വിലമതിക്കാനാവാത്ത നേതൃത്വം ടീമങ്ങൾക്കിടയിൽ ഛേത്രി കൊണ്ട് വരുന്നു .യുവതാരങ്ങളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ക്യാപ്റ്റനും ഇന്ത്യയെ നയിച്ചിട്ടില്ല . കൂടാതെ രാജ്യത്തെ എല്ലാ സ്പോർട്സ് താരങ്ങൾക്കും ഒരു മാതൃകയാണ്ഛേത്രി. കോച്ച് ഇഗോർ സ്റ്റിമാക് പലതവണ ക്യാപ്റ്റന്റെ ബാൻഡ് ഡിഫെൻഡർ സന്ദേഷ് ജിംഗൻ, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു തുടങ്ങിയ കളിക്കാർക്ക് നൽകിയിട്ടുണ്ട്. ക്യാപ്റ്റൻമാരുടെ റോട്ടക്ഷന് പിന്നിലെ കാരണം യഥാർത്ഥത്തിൽ കളിക്കാരുടെ ഉത്തരവാദിത്തം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും ഡ്രസ്സിംഗ് റൂമിൽ അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനായുമാണ് പലപ്പോഴും ഛേത്രിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്തുന്നത്.

അറ്റാക്കിങ് മിഡ്‌ഫീൽഡറാണെങ്കിലും കേരള താരം സഹല് അബ്ദുൾ സമദും, അനിരുദ്ധ് ഥാപ്പയും തുടങ്ങിയ യുവ താരങ്ങൾ ഛേത്രിയുടെ നിലവാരത്തിലേക്ക് ഉയരണം. സഹൽ കൂടുതൽ ഗോളുകൾ നേടാൻ ശ്രമിക്കുകയും ,ഫിറ്റ്നസ് കൂടുതൽ ശ്രദ്ദിക്കുകയും ചെയ്താൽ സഹലിനു സുനിൽ ഛേത്രിയുടെ സ്ഥാനത്ത് എതാൻ സാധിക്കും. ഒരിക്കൽ സ്കോർ ചെയ്യാൻ തുടങ്ങിയാൽ സഹലിനു ഒരു മികച്ച ഫിനിഷറാകാം ഇന്ത്യയുടെ ഭാവി താരമാണ് സഹാലെന്നും ”ഇന്ത്യൻ സൂപ്പർ ലീഗിലെ ഇൻസ്റ്റാഗ്രാം അഭിമുഖത്തിൽ ഇന്ത്യൻ ലെജൻഡ് ബൈച്ചുങ് ഭൂട്ടിയ പറഞ്ഞു.

എന്നിരുന്നാലും, ഐ‌എസ്‌എല്ലിലെ ഇന്ത്യൻ സ്‌ട്രൈക്കർമാർക്ക് കളിക്കാൻ വേണ്ടത്ര സമയം ലഭിക്കാറില്ല. വിദേശ ലീഗുകളിൽ കളിച്ചു പരിചയമുള്ള വിദേശ സ്‌ട്രൈക്കർമാരിൽ ഒപ്പിടാൻ ഉടമകൾ കൂടുതൽ ചെലവഴിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ വിദേശ സ്‌ട്രൈക്കർമാരെയാണ് ടീമുകൾ കൂടുതൽ പരിഗണിക്കുന്നത് .ആയതിനാൽ നിലവാരമുള്ള ഇന്ത്യൻ സ്‌ട്രൈക്കർമാർ ഉയർന്നു വരുന്നില്ല.കോച്ച് ഇഗോർ സ്റ്റിമാക് ഈ വിഷയത്തിൽ ആശങ്ക ഉന്നയിക്കുകയും എ.ഐ.എഫ്.എഫും എഫ്.എസ്.ഡി.എല്ലും ഈ വിഷയം ചർച്ച ചെയ്യുകയുക ഇതിൽ ഭേദഗതി വരുത്തുകയും 2021-22 സീസണിൽ വിദേശികളുടെ എണ്ണം 5-ൽ നിന്ന് 4 ആക്കുകയും ചെയ്തു. നിലവിൽ എ.ഐ.എഫ്.എഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 3 + 1 താരങ്ങൾ എന്ന പദ്ധതികൾ നിർത്തിവച്ചിരിക്കുകയാണ്.

ഛേത്രിയുടെ പകരക്കാരനെ കണ്ടെത്തുക എന്നത് വളരെ വലിയൊരു കടമ്പയാണ്. ഇന്ത്യൻ ഫുട്ബോളിൽ ഐഎം വിജയൻ ,ബൂട്ടിയ എന്നി ഇതിഹാസങ്ങളേക്കാൾ ഉയരത്തിൽ നിൽക്കുന്ന താരമാണ് ഛേത്രി. പക്ഷേ ഫുട്ബോൾ ഒരു ടീം സ്പോർട് ആണ് ഒരു മത്സരം വിജയിക്കാൻ ടീമിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്, എ‌ഐ‌എഫ്, ഐ‌എസ്‌എൽ എന്നിവ ലീഗ് തലത്തിലും ഗ്രാസ്‌റൂട്ടിലും ഒരുപോലെ താരങ്ങളെ വളർത്തിക്കൊണ്ടു വരുന്നുണ്ട് . ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ അതാണ് വലുതാണ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വീണ്ടും ഇന്ത്യയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഛേത്രി. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ 20 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 2 അസിസ്റ്റുകളും താരം നേടിയെടുത്തു.

2004 മാർച്ച് 30ന് ഇന്ത്യക്കായി അണ്ടർ 20 ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി തൊട്ടടുത്ത വർഷം 2005 ജൂൺ മാസം 12 ന് പാകിസ്ഥാന് എതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തന്നെ തന്റെ ആദ്യ ഗോൾ നേടാനും ഛേത്രിക്ക് കഴിഞ്ഞു. അന്ന് തുടങ്ങിയതാണ് വിസ്മയങ്ങൾ തീർക്കുന്ന ഛേത്രിയുടെ കുതിപ്പ്. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ ഭാവി വികസിച്ചത്. 2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.ന്യൂ ഡൽഹിയിലെ സിറ്റി എഫ്‌സിയുമായി കളിച്ചതിന് ശേഷം ദേശീയ ഫുട്ബോൾ ലീഗിലെ മോഹൻ ബഗാനുമായി ഛേത്രി തന്റെ പ്രൊഫഷണൽ ഫുട്ബോൾ യാത്ര ആരംഭിച്ചു.

ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ ഉദ്യോഗസ്ഥനായ കെ. ബി. ഛേത്രി, തെലങ്കാനയിലെ സെക്കന്തരാബാദിൽ സുശീല ഛേത്രി എന്നിവരുടെ മകനായി 1984 ഓഗസ്റ്റ് 3 ന് സുനിൽ ഛേത്രി ജനിച്ചു.അച്ഛനും ഇന്ത്യൻ ആർമിയുടെ ടീമിനായി ഫുട്ബോൾ കളിച്ചു. അമ്മയും ഇരട്ട സഹോദരിമാരും നേപ്പാൾ വനിതാ ദേശീയ ടീമിനായി കളിച്ചു. ചെറിയ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ചെറുപ്പം മുതൽ തന്നെ ഛേത്രി ഫുട്ബോൾ കളിക്കാൻ തുടങ്ങി.

Rate this post