❝ഞാൻ എല്ലാം എന്റെ നോട്ട്ബുക്കിൽ കുറിച്ചുവെച്ചിട്ടുണ്ട്❞ – മാധ്യമങ്ങൾക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

നിരന്തരം വാർത്തകളിൽ തന്നെക്കുറിച്ച് തെറ്റായി റിപ്പോർട്ട് ചെയ്തതിന് മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.തന്നെക്കുറിച്ച് പോസ്റ്റുചെയ്‌ത വാർത്തകളിൽ ഏകദേശം 5% മാത്രമാണ് സത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വരും ആഴ്ചകളിൽ ഒരു അഭിമുഖത്തിൽ റൊണാൾഡോ കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും പറഞ്ഞു.

“ഞാൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു അഭിമുഖം നൽകുമ്പോൾ അവർ സത്യം മനസ്സിലാക്കും. മാധ്യമങ്ങൾ കള്ളം പറയുന്നു. എന്റെ കയ്യിൽ ഒരു നോട്ട്ബുക്ക് ഉണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അവർ ഉണ്ടാക്കിയ 100 വാർത്തകളിൽ 5 എണ്ണം മാത്രമാണ് ശരി” റൊണാൾഡോ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് നിരവധി വാർത്തകളാണ് മാധ്യമങ്ങളിൽ വന്നു കൊണ്ടിരുന്നത്.ഏറ്റവും സമീപകാലത്ത് മാധ്യമങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ നുണകൾ പറയുകയാണെന്ന് അദ്ദേഹം കരുതുന്നു.

തന്നെക്കുറിച്ച് സംസാരിക്കാതെ മാധ്യമങ്ങൾക്ക് ഒരു ദിവസം ചെലവഴിക്കാൻ കഴിയില്ല, അല്ലാത്തപക്ഷം അവർ പണമുണ്ടാക്കില്ല. കള്ളം പറയാതെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയില്ലെന്ന് അവർക്കറിയാമെന്നും കഴിഞ്ഞ മാസം പോർച്ചുഗീസ് താരം സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു.37 കാരൻ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നു എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ് .

പക്ഷെ യുവന്റസ്, ചെൽസി, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾ സൈൻ ചെയ്യാനുള്ള അവസരം പരസ്യമായി നിരസിച്ചു എന്ന എല്ലാ റിപ്പോർട്ടുകളും ശരിയല്ലെന്ന് അദ്ദേഹം കരുതുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം റിപ്പോർട്ടുകൾ പ്രകാരം സീസണിന്റെ മോശം തുടക്കത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിചിരിക്കുകയാണ്.

Rate this post