‘സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു’: ലോകകപ്പ് വിജയത്തിൽ മറഡോണയെ അനുസ്മരിച്ച് മെസ്സി |Lionel Messi

ആവേശകരമായ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കിയാണ് അര്ജന്റീന കിരീടം സ്വന്തമാക്കിയത്.എക്‌സ്ട്രാ ടൈമിനെത്തുടർന്ന് ഇരു ടീമുകളും 3-3ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്.മെസ്സി രണ്ടുതവണയും ഷൂട്ടൗട്ടിൽ മറ്റൊരു ഗോളും നേടിയതോടെ ആൽബിസെലെസ്റ്റെ ഫുട്‌ബോളിന്റെ ഏറ്റവും വലിയ കിരീടത്തിനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു.

1986ൽ ഡീഗോ മറഡോണയാണ് അർജന്റീനയെ രണ്ടാം ലോകകപ്പ് ട്രോഫിയിലേക്ക് നയിച്ചത്. ഇതിഹാസ ഫുട്ബോൾ താരം 2020 നവംബറിൽ 60 വയസ്സുള്ളപ്പോൾ അന്തരിച്ചു.”സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത് ഡീഗോയാണ്” എന്നാണ് കിരീടം നേടികൊടുത്തതിന് ശേഷം മെസ്സി പറഞ്ഞത്. 35 ആം വയസിൽ അഞ്ചാം വേൾഡ് കപ്പിലാണ് മെസ്സിക്ക് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത്.2014 ലെ വേൾഡ് കപ്പിൽ ഫൈനലിൽ എത്തിയെങ്കിലും ജർമ്മനിയോട് തോറ്റു.

“ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു. ഫുട്ബോൾ എനിക്ക് ഒരുപാട് സന്തോഷങ്ങളും ചില സങ്കടങ്ങളും തന്നപ്പോൾ മൂന്ന് പതിറ്റാണ്ടിനോട് അടുത്തിരുന്നു. ഒരു ലോക ചാമ്പ്യനാകുക എന്ന സ്വപ്നം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു, ശ്രമം നിർത്താൻ ഞാൻ ആഗ്രഹിച്ചില്ല.ഒരുപക്ഷെ ഞാൻ ഒരിക്കലും വിട്ടുകൊടുക്കില്ല എന്നറിഞ്ഞിഞ്ഞിട്ടാവും” മെസ്സി പറഞ്ഞു.2010 ദക്ഷിണാഫ്രിക്ക ലോകകപ്പിനിടെ തന്റെ മുൻ പരിശീലകനായ മറഡോണയെ കുറിച്ച് മെസ്സി പറഞ്ഞു.

”2014-ലെ ലോകകപ്പില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈകപ്പ്. അവരും അന്ന് അവസാനം വരെ പൊരുതി. സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു’- മെസ്സി കുറിച്ചു.പരാജയങ്ങള്‍ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക അസാധ്യമാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’- ലോകകപ്പ് യാത്രയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് കുറിപ്പ് അവസാനിപ്പിച്ചു.

ദേശീയ ടീമിലെ ഹീറോകളെ സ്വീകരിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ ബ്യൂണസ് അയേഴ്സിൽ തടിച്ചുകൂടിയപ്പോൾ വലിയ ആരവങ്ങൾക്കിടയിലാണ് അർജന്റീന നാട്ടിലേക്ക് മടങ്ങിയത്.65 ദശലക്ഷം ലൈക്കുകൾ നേടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ പോസ്റ്റായി ലോകകപ്പ് ട്രോഫി കൈവശമുള്ള ഫോട്ടോ മാറിയതിന് ശേഷമാണ് മെസ്സിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സന്ദേശം.

Rate this post