❝തനിക്ക് ബാലൺ ഡി ഓർ ലഭിക്കേണ്ടതായിരുന്നുവെന്നും ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെക്കാൾ മുന്നിലെത്തേണ്ടതുമായിരുന്നു❞|Ballon d’Or

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെക്കാൾ 2013ൽ തനിക്ക് ബാലൺ ഡി ഓർ ലഭിക്കേണ്ടതായിരുന്നുവെന്ന് സെരി എ സൈഡ് സലെർനിറ്റാനയുടെ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി അവകാശപ്പെട്ടു. ആ വർഷം മുതൽ വിജയിയെ തിരഞ്ഞെടുക്കുന്നതിനെ ഫ്രഞ്ചുകാരൻ ‘രാഷ്ട്രീയ തിരഞ്ഞെടുപ്പ്’ ആയി മുദ്രകുത്തി.

2013-ൽ ബയേൺ മ്യൂണിക്കിനൊപ്പം റിബറി ട്രിബിൾ നേടി, ഡിഎഫ്ബി-പോകൽ, ബുണ്ടസ്ലിഗ, ചാമ്പ്യൻസ് ലീഗ് എന്നിവ നേടി. മൂന്നു കിരീട വിജയങ്ങളിലും നിർണായക പങ്ക് വഹിച്ച അദ്ദേഹം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ 2-1 വിജയത്തിൽ അർജൻ റോബന്റെ വിജയ ഗോളിന് സഹായിച്ചു.2012-13 സീസണിൽ 43 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 23 അസിസ്റ്റുകളും നേടിയ റിബറി ഒരു ബാലൺ ഡി ഓർ നേടാൻ ഏറ്റവും സാധ്യത കല്പിക്കുന്നവനായിരുന്നു.

എന്നാൽ ആ വര്ഷം അവാർഡ് സ്വന്തമാക്കിയത് റൊണാൾഡോ ആയിരുന്നു, രണ്ടാം സ്ഥാനം മെസ്സിയും നേടി.”അത് അനീതിയായിരുന്നു. എന്നെ സംബന്ധിച്ച് അസാധാരണ സീസണായിരുന്നു അത്, ഞാനാ പുരസ്‌കാരം നേടേണ്ടിയിരുന്നു. അവർ വോട്ടിങ്ങിന്റെ സമയം നീട്ടി, വിചിത്രമായ എന്തൊക്കെയോ സംഭവിച്ചു. അതൊരു രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പായിരുന്നു.” റിബറി അഭിമുഖത്തിൽ പറഞ്ഞു.യോഗ്യരായ വോട്ടർമാരിൽ നിന്ന് മതിയായ പ്രതികരണങ്ങൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഫിഫ ആ വർഷത്തെ ചടങ്ങിന് മുന്നോടിയായി വോട്ടിംഗ് സമയപരിധി നവംബർ 13 മുതൽ നവംബർ 20 വരെ നീട്ടിയിരുന്നു.

ബാലൺ ഡി ഓർ നേടാനുള്ള വാതുവെപ്പുകാരുടെ പ്രിയങ്കരനായിരുന്നു റിബറി, എന്നാൽ ഒടുവിൽ വിജയിച്ച റൊണാൾഡോയേക്കാൾ 238 വോട്ടുകളും രണ്ടാം സ്ഥാനക്കാരനായ മെസ്സിക്ക് 78 പിന്നിലായുമാണ് ഫ്രഞ്ച് താരം ഫിനിഷ് ചെയ്തത്.23 കിരീടങ്ങൾ നേടിയ 12 ഫലവത്തായ വർഷങ്ങൾക്ക് ശേഷം 2019 ൽ 39 കാരനായ താരം ബയേൺ വിട്ടു. 425 മത്സരങ്ങളിൽ അദ്ദേഹം 124 ഗോളുകളും 182 അസിസ്റ്റുകളും നേടി. പിന്നീട് അദ്ദേഹം ഫിയോറന്റീനയിൽ ചേർന്നു. അവിടെ രണ്ടു വര്ഷം കാലിച്ചതിനു ശേഷം സലെർനിറ്റാനയ്‌ക്കായി സൈൻ ചെയ്തു.

Rate this post