“ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും തമ്മിൽ വ്യത്യാസമില്ല , ഐ-ലീഗ് താരങ്ങളെയും ഇന്ത്യൻ ടീമിൽ പരിഗണിക്കണം “:ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ ആനീസ്

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഴ്ച നടന്ന എഎഫ്‌സി കപ്പ് 2022-ഗ്രൂപ്പ് ഡി ഓപ്പണറിൽ 4-2ന് വിജയിച്ചതിന് ശേഷം ഐഎസ്‌എൽ ക്ലബ് എടികെ മോഹൻ ബഗാൻ തന്റെ ടീമിനെ ഒരു തരത്തിലും വെല്ലുവിളിച്ചിട്ടില്ലെന്ന് ഗോകുലം കേരള കോച്ച് വിൻസെൻസോ ആൽബർട്ടോ ആനിസ് പറഞ്ഞു.

ഐ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും (ഐഎസ്എൽ) തമ്മിൽ വ്യത്യാസമില്ലെന്ന് ഇന്നത്തെ മത്സരത്തിലൂടെ തെളിഞ്ഞെന്നും ഇറ്റാലിയൻ പരിശീലകൻ അവകാശപ്പെട്ടു.ഇന്ത്യൻ ദേശീയ ടീമിൽ ഐ-ലീഗ് താരങ്ങളെയും പരിഗണിക്കണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് (എഐഎഫ്എഫ്) മലബാറിയൻസ് കോച്ച് ആവശ്യപ്പെട്ടു.

“ഞങ്ങൾക്ക് തയ്യാറെടുക്കാൻ രണ്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ബഗാനെക്കാൾ ശ്രദ്ധയും തന്ത്രപരവും അച്ചടക്കമുള്ളവരായിരുന്നു. പ്രതിരോധത്തിൽ ഞങ്ങൾ അവരെക്കാൾ വേഗതയുള്ളവരായിരുന്നു. ലൂക്കയെ (മജ്‌സെൻ) പോലെയുള്ള നിലവാരമുള്ള കളിക്കാർ നമുക്കുണ്ട്” ഗോകുലം പരിശീലകൻ പറഞ്ഞു.”ഐ-ലീഗും ഐ‌എസ്‌എല്ലും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് ഫെഡറേഷൻ (എഐഎഫ്‌എഫ്) മനസ്സിലാക്കണം. ദേശീയ ടീമിന് ഐ-ലീഗിൽ നിന്ന് കളിക്കാരില്ലാത്തതിൽ ഞാൻ നിരാശനാണ്. എടികെ മോഹൻ ബഗാൻ വളരെ പ്രധാനപ്പെട്ട ക്ലബ്ബാണ്, അവർ വളരെ പരിചയസമ്പന്നരാണ്. . ഇപ്പോൾ ഞങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ പ്രകടനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.രണ്ട് ലീഗുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ബജറ്റ് മാത്രമെന്നും ആനീസ് വിശദീകരിച്ചു.

“റലിഗേഷനുള്ള ഐ ലീഗിൽ റിയൽ കശ്മീർ ഞങ്ങൾക്ക് എടികെ മോഹൻ ബഗാനെക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ നൽകി. ഇതാണ് ഫെഡറേഷനെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.ഫുട്‌ബോൾ ബഡ്ജറ്റിൽ ഒരു മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. പക്ഷേ പിച്ചിൽ അത് 11 v 11 ആണ്. ഞങ്ങൾക്ക് ഇന്ത്യൻ, വിദേശ കളിക്കാരുടെ ശരിയായ മിശ്രിതമുണ്ട്.” അദ്ദേഹം തുടർന്നു.

“ഞങ്ങൾക്ക് പൊസഷനിൽ ആധിപത്യം സ്ഥാപിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു, അതാണ് പ്രധാനം. ഓരോ ടീമും പിച്ചിന്റെ അളവിനോട് പൊരുത്തപ്പെടണം.പല കളിക്കാരും സുഖം പ്രാപിച്ചു. 24 ദിവസത്തിന് ശേഷം ലൂക്ക തിരിച്ചെത്തി. 90 മിനിറ്റ് കളിച്ചു. ഞങ്ങളുടെ പല കളിക്കാരും പരിക്കിൽ നിന്ന് മടങ്ങിവരുന്നു.ഇതെല്ലം ഇന്നത്തെ മത്സരത്തിൽ ഗുണം ചെയ്തു” പരിശീലകൻ കൂട്ടിച്ചേർത്തു.

Rate this post