ടിറ്റെക്ക് പകരക്കാരനായി ബ്രസീലിനെ പരിശീലിപ്പിക്കാൻ സിനദീൻ സിദാൻ എത്തുമോ ? |Zinedine Zidane

ഖത്തർ ലോകകപ്പിൽ ഫേവറിറ്റുകളായി എത്തിയ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ട് പുറത്തായിരുന്നു.ഞെട്ടിക്കുന്ന തോൽവി മാനേജർ ടിറ്റെയെ സ്ഥാനം ഒഴിയാൻ പ്രേരിപ്പിക്കുകയും അദ്ദേഹം രാജിവെക്കുകയും ചെയ്തു.ടിറ്റെക്ക് പകരം പുതിയ മാനേജർക്കായുള്ള തിരച്ചിലിൽ ആണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ.ലഭ്യമായ ഏറ്റവും മികച്ച വിദേശ പരിശീലകരെ കണ്ടെത്താനുള്ള ശ്രമത്തിൽ ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് യൂറോപ്പിലേക്ക് ഒരു പ്രതിനിധിയെ അയച്ചതായി പറയപ്പെടുന്നു.

ഫ്രഞ്ച് ദിനപത്രമായ L’Equip റിപ്പോർട്ട് പ്രകാരം മുൻ റയൽ മാഡ്രിഡ് മാനേജർ സിനദീൻ സിദാൻ ബ്രസീലിന്റെ മാനേജരായി ടിറ്റെക്ക് പകരക്കാരനായി സാധ്യതയുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 11 കിരീടങ്ങളിലേക്കാണ് സിദാൻ റയൽ മാഡ്രിഡിനെ നയിച്ചത്. എന്നിരുന്നാലും 2021 ജൂൺ മുതൽ അദ്ദേഹം ഒരു ടീമും ഇല്ലാതെ ഇരിക്കുകയാണ്.2022 ഫിഫ ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്‌സിന് പകരക്കാരനായി 50 കാരനായ സിദാൻ ഫ്രാൻസിന്റെ പരിശീലകനാകുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു. ലെസ് ബ്ലൂസ് റോളിനായി പാരീസ് സെന്റ് ജെർമെയ്‌ന്റെ ഓഫറും അദ്ദേഹം നിരസിച്ചതായി റിപ്പോർട്ടുണ്ട്.

എന്നാൽ പരിശീലക വേഷത്തിൽ ദെഷാംപ്‌സ് തുടരും എന്നുറപ്പായതോടെ സിദാൻ മറ്റ് ഓപ്‌ഷനുകൾ തേടുകയാണ്. ഈ വർഷാവസാനം കരാർ അവസാനിക്കുമ്പോൾ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീം വിടുമെന്ന് സൂചന ലഭിച്ചിരുന്നു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ നോയൽ ലെ ഗ്രെറ്റിന് 54-കാരൻ ദേശീയ ടീമിൽ തുടരാൻ താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നു.മുൻ മാർസെയിൽ മാനേജർ തന്റെ ഭാവിയെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥാനമൊഴിയാൻ തീരുമാനിച്ചാൽ സിദാനെ ഈ റോളിലേക്ക് പരിഗണിക്കും, എന്നാൽ അക്കാര്യത്തിൽ ഒരു ഉറപ്പുമില്ല.ഫ്രഞ്ച് ദേശീയ ടീമിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന് തീർച്ചയായും ഓപ്ഷനുകൾ കുറവല്ല.

നിലവിൽ പരിശീലകനില്ലാത്ത ബ്രസീലിനെ ആകർഷിക്കുന്ന ഒരു പ്രൊഫൈലാണ് അദ്ദേഹത്തിന്റെത്.ഫിഫ ലോകകപ്പിന്റെ അവസാനത്തിൽ ടിറ്റെ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെലെക്കാവോ.റിപ്പോർട്ട് പ്രകാരം മുൻ റയൽ മാഡ്രിഡ് മാനേജരെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിക്കണമെന്ന് നിരവധി ബ്രസീൽ കളിക്കാർ ആഗ്രഹിക്കുന്നുണ്ട്.വിനീഷ്യസ് ജൂനിയർ, കാസെമിറോ, എഡർ മിലിറ്റോ എന്നിവരെപ്പോലുള്ളവർ സാന്റിയാഗോ ബെർണബ്യൂവിൽ അദ്ദേഹത്തിന് കീഴിൽ കളിച്ചവരാണ് ഇതിനു പിന്നിൽ.

ജോസ് മൗറീഞ്ഞോയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സെലെക്കാവോ ഒരു ഓഫറുമായി സിദാനെ സമീപിക്കുമോ എന്ന് കണ്ടറിയണം.ഫ്രഞ്ചുകാരൻ ആ ഓഫർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയുമില്ല.ബ്രസീലിന്റെ അടുത്ത കോച്ചായി അദ്ദേഹം നിയമിതനായാൽ, 57 വർഷത്തിനിടെ അവരുടെ ആദ്യത്തെ വിദേശ പരിശീലകനാകും. 1965-ൽ അർജന്റീനിയൻ ഫിൽപോ ന്യൂനസിന് ശേഷം ഒരു വിദേശ പരിശീലകനും ബ്രസീലിനെ നയിച്ചിട്ടില്ല.

Rate this post