ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലെത്തിച്ച അന്റോയിൻ ഗ്രീസ്മാന്റെ ‘പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ് ‘ |Qatar 2022 |Antonie Griezmann

അന്റോയ്ൻ ഗ്രീസ്മാനെ സംബന്ധിച്ചിടത്തോളം ഈ സീസണിലെ ആദ്യ ഏതാനും മാസങ്ങൾ തന്റെ ഫുട്ബോൾ കരിയറിൽ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹമില്ലത്ത സംഭവങ്ങളാണ് നടന്നത്.ആധിനിക യുഗത്തിലെ ഏറ്റവും പ്രശസ്തമായ ഫോർവേഡുകളിലൊനായ താരത്തിന് തന്റെ ക്ലബായ അത്ലറ്റികോ മാഡ്രിഡിൽ വെറും ഒരു ബെഞ്ച് പ്ലയെർ ആയി മാറേണ്ടി വരികയും ചെയ്തു.

എന്നാൽ മോശം ഫോമിലാണെങ്കിൽ ഫ്രഞ്ച് പരിശീലകൻ ദെഷാംപ്‌സ് താരത്തെ വിശ്വാസത്തിൽ എടുക്കുകയും ഖത്തർ വേൾഡ് കപ്പിലെ ടീമിൽ ഉൾപ്പെടുത്തുകയും. സൂപ്പർ സ്‌ട്രൈക്കർ ബെൻസൈമയുടെ അഭാവത്തിൽ ടീമിന്റെ ഷൈഐയിൽ മാറ്റം വരുത്തിയ പരിശീലകൻ ഫോർവേഡായ ഗ്രീസ്മാനെ പ്ലെ മേക്കർ റോളിലേക്ക് മാറ്റി.എംബപ്പെ, ജിറൂദ്, ഡെംബലെ ത്രയത്തെ സഹായിക്കുകയാണ് ഗ്രീസ്മാന്റെ ചുമതല.പല താരങ്ങളും പൊസിഷൻ മാറ്റുന്ന തീരുമാനങ്ങളിൽ അസ്വസ്ഥരാകാറുണ്ടെങ്കിലും ഗ്രീസ്മാൻ കോച്ചിൽ പൂർണമായി വിശ്വസിക്കുകയാണ്. ടീം ആവശ്യപ്പെടുന്നത് നൽകാനാണ് താന്‍ കളിക്കുന്നതെന്ന് ഗ്രീസ്മാന്‍ തുറന്ന് പറയുന്നത്.

മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള പാലമാവുകയാണ് ഇത്തവണ തന്‍റെ നിയോഗം. ഗോൾ സ്കോർ ചെയ്യാനാകാത്തതിൽ ആശങ്കയില്ലെന്നും മൂന്നാം ലോകകപ്പ് കളിക്കുന്ന ഗ്രീസ്മാൻ പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ രണ്ടു അസിസ്റ്റുകളുമായി കളം നിർണജൂ കളിച്ച ഗ്രീസ്മാൻ ഇന്നലെ മൊറോക്കക്കെതിരെയുള്ള സെമിയിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.ഈ വർഷത്തെ ടൂർണമെന്റിലെ മികച്ച താരങ്ങളിൽ ഒരാളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മത്സരത്തിലെ മികച്ച പ്രകടനത്തിന് ഗ്രീസ്മാൻ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് സ്വന്തമാക്കുകയും ചെയ്തു.മൊറോക്കൻ ആക്രമണത്തിൽ വലിയ സമ്മർദമുണ്ടായിട്ടും മധ്യനിര റോളിൽ വിന്യസിച്ചിരിക്കുന്ന ഗ്രീസ്മാൻ ഫ്രാൻസിന്റെ പ്രകടനത്തിന്റെ കേന്ദ്രമായിരുന്നു.

ഈ ലോകകപ്പിൽ 20-ലധികം അവസരങ്ങൾ സൃഷ്ടിക്കുന്ന ആദ്യ താരമാണ് ഗ്രീസ്മാൻ.ഗ്രീസ്മാൻ ഫ്രാൻസിന്റെ ക്രിയേറ്റീവ് ഔട്ട്‌ലെറ്റാണ് കൂടാതെ മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട് .ഗ്രീസ്മാൻ ഫ്രാൻസിന്റെ താരമായിരിക്കില്ല, പക്ഷേ അദ്ദേഹം തീർച്ചയായും അതിന്റെ തലച്ചോറാണ്. ഭാവനയും കൗശലവും കരകൗശലവും നൽകുന്നത് ഗ്രീസ്മാനാണ്. പരിശീലകൻ ദെഷാംപ്‌സ് എല്ലായ്‌പോഴും ഗ്രീസ്മാനിൽ വിശ്വാസം അർപ്പിക്കാനുള്ള കാരണം ഇത് തന്നെയാണ്.

ഖത്തറിലേക്കുള്ള ബിൽഡ്-അപ്പിൽ നിരവധി സ്ഥിരം സ്റ്റാർട്ടർമാരെ നഷ്ടപ്പെട്ടിട്ടും ഫ്രഞ്ചുകാർക്ക് ഫൈനൽ വരെയെത്തിയെങ്കിൽ അതിന് പിന്നിൽ ഗ്രീസ്മാൻ വഹിച്ച പങ്ക് വാക്കുകൾക്കതീതമാണ്.2018 ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ഇപ്പോൾ മധ്യനിരയിലെ ഒരു പ്ലേ മേക്കർ എന്ന നിലയിൽ കൂടുതൽ മികച്ചതാണ്.ഫോർവേഡ് കൈലിയൻ എംബാപ്പെയെക്കാൾ ഫ്രാൻസിന് ഇപ്പോൾ ഫ്രാൻസ് ഗ്രീസ്മാനിലാണ് പ്രതീക്ഷയർപ്പിക്കുന്നത്.

Rate this post
Antoine GriezmannFIFA world cupFranceQatar2022