പോർച്ചുഗീസ് ടീമിൽ ക്രിസ്റ്റ്യാനോയുടെ മുകളിലേക്ക് ബ്രൂണോ ഫെർണാണ്ടസ് വളരുമ്പോൾ |Qatar 2022|Portugal

2020 ജനുവരിയിൽ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നത്.മാർച്ചോടെ ആ മാസത്തെ തന്റെ ആദ്യ പ്രീമിയർ ലീഗ് പ്ലെയർ അവാർഡ് അദ്ദേഹം നേടി.ആ വർഷം ഡിസംബറോടെ, ഒരു കലണ്ടർ വർഷത്തിൽ നാല് അവാർഡുകൾ നേടുന്ന ആദ്യത്തെ കളിക്കാരനായി അദ്ദേഹം മാറി.

യുണൈറ്റഡിൽ എത്തിയ ശേഷം പോർച്ചുഗീസ് താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. അടുത്ത കാലത്തായി യുണൈറ്റഡ് നടത്തിയ ഏറ്റവും മികച്ച സൈനിങ്ങായി ഇതിനെ വിദഗ്ദർ കണ്ടു. എന്നാൽ കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫൊഡിലെത്തിയതോടെ ഫെർണാണ്ടസ് രണ്ടമനായി തീരുകയും ചെയ്തു. പോർച്ചുഗൽ ദേശീയ ടീമിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. റൊണാൾഡോ എപ്പോഴും പ്രധാന സ്‌റ്റേജായിരുന്നു. എന്നാൽ ഇന്നലെ ഉറുഗ്വേക്കെതിരെ നടത്തിയ പ്രകടനം കാണുമ്പോൾ ബ്രൂണോ റൊണാൾഡോയുടെ നിഴലിൽ നിന്നും പുറത്ത് കിടക്കുന്നതായി കാണാൻ സാധിക്കും.

ബ്രൂണോ നേടിയ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വേയെ തോൽപ്പിച്ച് നോക്കൗട്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയത്.അദ്ദേഹത്തിന്റെ കരിയർ റൊണാൾഡോയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരു താരങ്ങളും സ്പോർട്ടിങ്ങിലൂടെയാണ് കളിച്ചു വളർന്നത്.അവരുടെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിയത് മാഞ്ചസ്റ്റർ യൂണൈറ്റഡിലൂടെയുമാണ്.അവരുടെ കളി ശൈലികൾ വളരെ വ്യത്യസ്തമാണ്. റൊണാൾഡോയ്ക്ക് വേഗതയും കരുത്തും അസാമാന്യമായ ഗോൾ സ്കോറിങ് മികവും ഉണ്ട്. ഫെർണാണ്ടസ് മിഡ്ഫീൽഡിനെ നിയന്ത്രിക്കുന്നു, അവിശ്വസനീയമായ ക്രോസുകളിൽ നിന്നും ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ടീമിന് ആവശ്യമുള്ളപ്പോൾ ഗോൾ നേടുകയും ചെയ്യും.

ഇന്നലത്തെ മത്സരത്തിൽ ഇടത് വിങ്ങില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്. ആദ്യം ഗോള്‍ ക്രിസ്റ്റിയാനോയുടെ പേരിലാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗികമായി ഫിഫ ഗോള്‍ സ്‌കോറര്‍ ബ്രൂണോ ഫെര്‍ണാണ്‍സാണെന്ന് അറിയിക്കുകയായിരുന്നു. സ്റ്റോപ്പേജ് ടൈം പെനാൽറ്റിയിലൂടെ ബ്രൂണോ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോൾ നേടുകയും ചെയ്തു.

എല്ലായ്‌പ്പോഴും സംഭവിക്കുന്നതുപോലെ ഗെയിമിലുടനീളം ഏറ്റവും വലിയ ആഹ്ലാദപ്രകടനം റൊണാൾഡോയ്‌ക്ക് മാത്രമായി നിക്ഷിപ്‌തമായിരുന്നു. 88,0000 ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിലെ ആരാധകരും വ്യത്യസ്തമായിരുന്നില്ല. എന്നിരുന്നാലും ഫെർണാണ്ടസ് സന്തോഷവാനായിട്ടാണ് പിച്ച് വിട്ടത് കാരണം പോർച്ചുഗീസ് ടീമിൽ റൊണാള്ഡോക്കൊപ്പം നിൽക്കുന്ന ഒരു താരം കൂടിയുണ്ടന്ന് എല്ലാവര്ക്കും മനസ്സിലായി.സ്‌പോർട്ടിംഗിലായാലും യുണൈറ്റഡിലായാലും, യൂറോപ്പിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന മിഡ്‌ഫീൽഡർമാരിൽ ഒരാളാണെങ്കിലും റൊണാൾഡോയ്ക്ക് പിന്തുണ നൽകുന്ന റോൾ ചെയ്യാൻ ഫെർണാണ്ടസ് പലപ്പോഴും നിർബന്ധിതനായി മാറി.

റൊണാൾഡോയുടെ അഞ്ചാമത്തെ ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം തന്റെ രണ്ടാം ലോകകപ്പിൽ കളിക്കുന്നുണ്ടാകാം, പക്ഷേ അത് പോർച്ചുഗലിന്റെ ഏറ്റവും വിജയകരമായ ഒന്നായിരിക്കുമെന്ന് ഫെർണാണ്ടസ് പ്രതീക്ഷിക്കുന്നു.

Rate this post
Bruno FernandesCristiano RonaldoFIFA world cupportugalQatar2022