❝പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ വേൾഡ് കപ്പിലെ പ്രകടനം❞ |Cristiano Ronaldo

ഈ വർഷം അവസാനം ഖത്തറിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അഞ്ചാം ലോകകപ്പ് കളിക്കും.ലോകഫുട്ബോളിലെ ഒട്ടുമിക്ക കിരീടങ്ങളും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുണ്ട്. ഒന്നിലധികം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയത് മുതൽ 2016-ൽ പോർച്ചുഗലിനൊപ്പം യൂറോ കപ്പ് നേടുന്നത് വരെ നേടിയിട്ടുണ്ട്. ലോക ഫുട്ബോളിലെ ൽ ഏറ്റവും വലിയ സമ്മാനമായ ലോകകപ്പ് നേടാനുള്ള അദ്ദേഹത്തിന്റെ അന്വേഷണം തുടരുന്നു.

2006 മുതൽ ലോകകപ്പിന്റെ എല്ലാ എഡിഷനുകളിലും റൊണാൾഡോ പങ്കെടുത്തിട്ടുണ്ട്.2022 നവംബർ 21-ന് ഖത്തറിൽ നടക്കുന്ന തന്റെ അഞ്ചാമത്തെ ലോകകപ്പിൽ റൊണാൾഡോ കളിക്കും. 2006 ജൂൺ 11-ന് അംഗോളയ്‌ക്കെതിരെയാണ് അദ്ദേഹം തന്റെ ടൂർണമെന്റ് അരങ്ങേറ്റം കുറിച്ചത്.ഇറാനെതിരായ അടുത്ത മത്സരത്തിൽ റൊണാൾഡോ ഗോൾ നേടുകയും പോർച്ചുഗൽ 2 -0 ന് ജയിക്കുകയും ചെയ്തു.ആ ഗോളോടെ, വെറും 21 വർഷവും 132 ദിവസവും ഒരു ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമായി.

16-ാം റൗണ്ടിൽ പോർച്ചുഗൽ നെതർലൻഡിനെ നേരിടുകയും വിവാദപരമായ മത്സരത്തിൽ പോർച്ചുഗൽ വിജയിച്ച് ക്വാർട്ടറിൽ ഇടം പിടിക്കുകയും ചെയ്തു. ക്വാർട്ടറിൽ ഇംഗ്ലണ്ടായിരുന്നു പോർച്ചുഗലിന്റെ എതിരാളികൾ. ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ താരം വെയ്ൻ റൂണിക്ക് ചുവപ്പ് കാർഡ് കാണിക്കാൻ റൊണാൾഡോ റഫറിയോട് ആവശ്യപ്പെടുകയും ഇത് വലിയ വിമർശനത്തിന് ഇരയാവുകയും ചെയ്തു.എന്നിരുന്നാലും ടൈബ്രേക്കറിലെ അവസാന കിക്ക് ഗോളാക്കി മാറ്റി റൊണാൾഡോ പോർച്ചുഗലിന്റെ സെമിയിൽ എത്തിക്കുകയും ചെയ്തു. സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട പോർച്ചുഗൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ജർമനിയോടും പരാജയപെട്ടു.

2010ൽ 16-ാം റൗണ്ടിൽ സ്‌പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായി. ഗ്രൂപ്പ് ഘട്ടങ്ങളിൽ മിന്നുന്ന ഫോമിലായിരുന്ന റൊണാൾഡോ ഐവറി കോസ്റ്റ്, നോർത്ത് കൊറിയ, ബ്രസീൽ എന്നിവർക്കെതിരായ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.ഉത്തര കൊറിയയ്ക്കെതിരെ ഒരു തവണ സ്കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്തു.

പട്ടേലാർ ടെൻഡിനൈറ്റിസ് ബാധിച്ചാണ് റൊണാൾഡോ ബ്രസീലിലെത്തിയത്. 100 % ആരോഗ്യവാനല്ലെങ്കിലും അദ്ദേഹം കളത്തിലിറങ്ങി. പക്ഷേ, ജർമ്മനിക്കെതിരെ 4-0ന് തോൽവിയിൽ നിന്ന് തന്റെ ടീമിനെ രക്ഷിക്കാനായില്ല . യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരായ അടുത്ത മത്സരത്തിൽ, ഇഞ്ചുറി ടൈമിൽ 2-2 സമനിലയിൽ ഒരു അസിസ്റ്റ് നൽകി, എന്നാൽ അവസാന മത്സരത്തിൽ, ഘാനയെ മറികടക്കാൻ റോണോ ഗോൾ നേടിയെങ്കിലും രക്ഷിക്കാനായില്ല.അത് അദ്ദേഹത്തിന്റെ 50-ാം അന്താരാഷ്ട്ര ഗോളായിരുന്നുവെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകുന്നതിൽ നിന്ന് പോർച്ചുഗലിനെ രക്ഷിക്കാൻ സാധിച്ചില്ല .

2018 ൽ, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹാട്രിക് നേടി റൊണാൾഡോ ഒറ്റയ്ക്ക് സ്പെയിനിൽ നിന്ന് പോയിന്റുകൾ തട്ടിയെടുത്തു.തന്റെ മൂന്ന് ഗോളുകളോടെ, ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. അടുത്ത മത്സരത്തിൽ, മൊറോക്കോയ്‌ക്കെതിരെ ഗോൾ നേടി, ഫെറൻക് പുസ്‌കാസിന്റെ റെക്കോർഡ് മറികടന്ന് എക്കാലത്തെയും ഉയർന്ന യൂറോപ്യൻ ഗോൾ സ്‌കോററായി.ഇറാനെതിരായ അടുത്ത മത്സരത്തിൽ, അദ്ദേഹം ഒരു പെനാൽറ്റി നഷ്ടപ്പെടുത്തി, അത് പോർച്ചുഗൽ 1-1 ന് സമനിലയിലായി. റൗണ്ട് ഓഫ് 16 ൽ ഉറുഗ്വേയോട് 2-1 ന് തോറ്റ പോർച്ചുഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായി.താരതമ്യേന നേരത്തെ പുറത്തായെങ്കിലും, ഫിഫ ഫാൻസ് ഡ്രീം ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.

ഇതുവരെ നാല് വേൾഡ് കപ്പുകളിൽ നിന്നും 17 മത്സരങ്ങൾ കളിച്ച റൊണാൾഡോ ഏഴു ഗോളും രണ്ടു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 2006 ൽ സെമി ഫൈനൽ വരെയെത്തിയതാണ് വേൾഡ് കപ്പിലെ റൊണാൾഡോയുടെ മികച്ച പ്രകടനം. ഇത്തവണ ഖത്തറിൽ താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കിരീടം ഉയർത്താം എന്ന പ്രതീക്ഷയിലാണ് റൊണാൾഡോ.

Rate this post
Cristiano RonaldoFIFA world cupportugalQatar2022