ആദ്യ പാദ സെമിഫൈനലിൽ എംബാപ്പെയുടെ പിഎസ്ജിക്കെതിരെ വിജയവുമായി ഡോർട്മുണ്ട് | Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ ഒരു ഗോളിന്റെ വിജയവുമായി ബൊറൂസിയ ഡോർട്ട്മുണ്ട്. സ്വന്തമാ തട്ടകമായ സിഗ്നൽ ഇഡുന പാർക്കിൽ നടന്ന മത്സരത്തിൽ 36-ാം മിനിറ്റിൽ നിക്കോ ഷ്ലോട്ടർബെക്കിൻ്റെ അസിസ്റ്റിൽ നിക്ലാസ് ഫുൾക്രഗാണ് കളിയിലെ ഏക ഗോൾ നേടിയത്.ലിഗ് 1 ചാമ്പ്യൻമാരായ പിഎസ്ജി ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്.

അടുത്ത ചൊവ്വാഴ്ച പാരീസിൽ നടക്കുന്ന മത്സരത്തിലെ വിജയികൾ ജൂൺ ഒന്നിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബയേൺ മ്യൂണിക്കിനെയോ റയൽ മാഡ്രിഡിനെയോ നേരിടും. മത്സരത്തിൽ പിഎസ്ജിക്ക് സമനില ഗോൾ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.ഒസ്മാൻ ഡെംബെലെയ്ക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു.അച്‌റഫ് ഹക്കിമിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.തൊട്ടു പിന്നാലെ എംബാപ്പെയുടെ ഗോൾ ശ്രമം ഗ്രിഗർ കോബൽ രക്ഷപ്പെടുത്തുകയും ഡോർട്ട്മുണ്ട് സമ്മർദ്ദത്തെ അതിജീവിക്കുകയും ചെയ്തു.

ജർമൻ ടീമിന് ലീഡ് ഉയർത്താനുള്ള അവസരം ഫുൾക്രുഗ് നഷ്‌ടപ്പെടുത്തി
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ എത്തിയ സാഞ്ചോ ഡോർട്മുണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു.ഏറ്റവും കൂടുതൽ ടേക്ക്-ഓണുകൾ പൂർത്തിയാക്കിയതിന് പുറമെ (13) നേടിയ ഏറ്റവും കൂടുതൽ ഡ്യുവലുകൾ റെക്കോർഡുചെയ്‌തു (12). എതിർ ബോക്‌സിനുള്ളിൽ ഏറ്റവും കൂടുതൽ ടച്ചുകൾ നേടിയ സാഞ്ചോ (11) ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു (3).

2008 ഏപ്രിലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ (16) ബാഴ്‌സലോണയുടെ ലയണൽ മെസ്സിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് സെമിയിൽ ഒരു കളിക്കാരൻ്റെ ഏറ്റവും കൂടുതൽ 12 ടേക്ക്-ഓണുകളാണ് സാഞ്ചോ നേടിയത്.ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ട് അവരുടെ അഞ്ചാമത്തെ ക്ലീൻ ഷീറ്റ് നിലനിർത്തി.ഹോം ഗ്രൗണ്ടിൽ 11 മത്സരങ്ങളിൽ അപരാജിത കുതിപ്പിലാണ്.1997-ലെ ജേതാക്കളും 2013-ന് ശേഷം തങ്ങളുടെ ആദ്യ ഫൈനൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോർട്മുണ്ട്.

Rate this post