2022 ലോകകപ്പിൽ ലയണൽ മെസ്സി ‘ബാഡ് ബോയ്’ ആയതിനെക്കുറിച്ച് എമിലിയാനോ മാർട്ടിനെസ് | Lionel Messi

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ് 2022 ലെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ രൂപാന്തരത്തെക്കുറിച്ച് സംസാരിച്ചു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ലയണൽ മെസ്സിയെ ബാഡ് ബോയ് എന്നാണ് മാർട്ടിനെസ് വിശേഷിപ്പിച്ചത്.മാർട്ടിനെസിന്റെ അഭിപ്രായത്തിൽ ലോകകപ്പിൽ മെസ്സിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടായി.

മെസ്സി മുമ്പ് പങ്കെടുത്ത ടീമുകളിൽ നിന്ന് വ്യത്യസ്തമായ അർജന്റീനയുടെ ആക്രമണാത്മക കളി ശൈലിയാണ് ഈ പരിവർത്തനത്തിന് കാരണമെന്ന് എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.ടൂർണമെന്റിനിടെ മെസ്സിയും ഡച്ച് മാനേജർ ലൂയിസ് വാൻ ഗാലും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.മെസ്സിയുടെ വർക്ക് റേറ്റിനെ വാൻ ഗാൽ വിമർശിച്ചു. മറുപടിയായി വാൻ ഗാലിന്റെ അഭിപ്രായങ്ങളെ പരിഹസിച്ചുകൊണ്ട് മെസ്സി ഒരു ഗോൾ ആഘോഷിച്ചു.നെതർലൻഡ്സ് താരം വെഗോസ്റ്റിനോടും മെസി ദേഷ്യപ്പെട്ടിരുന്നു.

വെഗോസ്റ്റിനോട് അവിടെ നിന്ന് പോകാൻ പറഞ്ഞ മെസി, സ്പാനിഷിൽ വിഡ്ഢി എന്ന അർത്ഥം വരുന്ന ‘ബോബോ’ എന്ന വാക്കാണ് ഉപയോഗിച്ചത്.അർജന്റീനയുടെ കളിശൈലിയുമായി പൊരുത്തപ്പെട്ടതിന്റെ ഫലമായിട്ടാണ് മെസ്സിയുടെ വർദ്ധിച്ച ആക്രമണവും ഏറ്റുമുട്ടൽ മനോഭാവവും എന്ന് എമിലിയാനോ മാർട്ടിനെസ് ചൂണ്ടിക്കാട്ടി.“കഴിഞ്ഞ ലോകകപ്പിൽ മെസി ഏറെ വ്യത്യസ്തനായിരുന്നു. അദ്ദേഹം മുൻപ് കളിച്ച അർജന്റീന ടീമിലെ താരങ്ങളെക്കാൾ കുറച്ച് കൂടുതൽ അഗ്രസീവായ കളിക്കാരായിരുന്നു ഞങ്ങൾ എല്ലാവരും. അത് കൊണ്ടാണ് മെസി കുറെയോക്കെ മാറി ഞങ്ങളെ പോലെ ഒരു ബാഡ് ബോയി ആയത്.” എമിലിയാനോ ചിരിച്ചു കൊണ്ട് പറഞ്ഞു.

ലോകകപ്പ് വിജയം മെസ്സിയുടെ കരിയറിലെ വലിയ നേട്ടമായിരുന്നു.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന പദവി കൂടുതൽ ഉറപ്പിച്ചു. ലോകകപ്പ് നേടുക എന്ന തന്റെ ആത്യന്തിക ലക്ഷ്യം പൂർത്തീകരിച്ച്, കായികരംഗത്ത് ആഗ്രഹിക്കുന്നതെല്ലാം നേടിയ മെസ്സി ഇപ്പോൾ ഫുട്ബോൾ പൂർത്തിയാക്കിയതായി മാർട്ടിനെസ് വിശ്വസിക്കുന്നു.

Rate this post