കേരള ബ്ലാസ്റ്റേഴ്സിന്റെ ” ഡയമണ്ട് ” ആകാൻ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ്  |Dimitrios Diamantakos |Kerala Blaster

ഇന്ത്യൻ സൂപ്പർ ലീഗിലെ 2022 -23 സീസണിനെ ഏറെ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോക്കി കാണുന്നത്. കഴിഞ്ഞ തവണ കലാശ പോരാട്ടത്തിൽ കൈവിട്ട കിരീടം എന്ത് വിലകൊടുത്തും തിരിച്ചു പിടിക്കാം എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇറങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം കാലം മുതൽ തന്നെ ഏറ്റവും ശക്തമായ സ്ക്വാഡുമായും പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്‌സ് എത്താറുളളത്. എന്നാൽ കൂടുയത്താൽ സമയങ്ങളിലും അവർ പരാജയപ്പടുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബായ ബ്ലാസ്റ്റേഴ്‌സ് മൂന്നു തവണ ലീഗിന്റെ ഫൈനലിൽ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചിട്ടില്ല.കഴിഞ്ഞ സീസണിൽ ഫൈനൽ വരെത്തിയ ടീമിൽ നിന്നും കുറെയേറെ മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ പരിശീലകൻ ഇവാൻ വുകാമനോവിച്ച എത്തുന്നത്.

ബ്ലാസ്റ്റേഴ്സിന് ഈ ട്രാൻസ്ഫർ വിൻഡോ വളരെ തിരക്കുള്ള ഒന്നായിരുന്നു. കഴിഞ്ഞ സീസണിലെ തങ്ങളുടെ 4 പ്രധാന വിദേശ കളിക്കാരെ നിലനിർത്താൻ അവർ പദ്ധതിയിട്ടിരുന്നുവെങ്കിലും രണ്ട് താരങ്ങളെ നിലനിർത്തുകയും രണ്ടു പേർ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറുകയും ചെയ്തു.ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വെസ് തുടങ്ങിയ കളിക്കാർ യഥാക്രമം മുംബൈ സിറ്റി എഫ്‌സി, എഫ്‌സി ഗോവ എന്നിവയ്‌ക്കൊപ്പം ചേർന്നു. എന്നാൽ ഡിഫൻഡർ മാർക്കോ ലെസ്കോവിച്ചിനെയും മധ്യനിര താരം അഡ്രിയാൻ ലൂണയെയും നിലനിർത്തുന്നതിൽ അവർ വിജയിച്ചു. അവർക്ക് പകരമായി ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ അപ്പോസ്‌തോലോസ് ജിയാനോ, ഗ്രീക്ക് താരം ഡിമിട്രിയോസ് ഡയമന്റകോസ് എന്നിവരെ കൊണ്ട് വന്നു.

വലിയ പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വന്ന താരമാണ് ഗ്രീക്ക് സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമന്റകോസ്.ക്രൊയേഷ്യൻ ക്ലബ് എച്ച്എൻകെ ഹജ്ദുക്ക് സ്പ്ലിറ്റുമായുള്ള രണ്ട് വർഷത്തെ ബന്ധം അവസാനിപ്പിച്ച് മുൻ ഗ്രീസ് ഇന്റർനാഷണൽ കേരള ക്ലബ്ബിലേക്ക് എത്തുന്നത്.ഡയമന്റകോസ് ഗ്രീസ് അന്താരാഷ്ട്ര ടീമിനായി 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട് കൂടാതെ തന്റെ രാജ്യത്തിനായി വ്യത്യസ്ത പ്രായത്തിലുള്ള ടൂർണമെന്റുകളും കളിച്ചിട്ടുണ്ട്.ഡയമന്റകോസ് തന്റെ കരിയർ ആരംഭിച്ചത് അട്രോമിറ്റോസ് പിറേയസിൽ നിന്നാണ്.അതിൽ നിന്ന് 2009-ൽ ഒളിംപിയാക്കോസിന്റെ യൂത്ത് ടീമിലേക്ക് മാറി.അതിനു ശേഷംതാരം സീനിയർ ടീമിലേക്ക് എത്തുകയും ചെയ്തു.

അവർക്കായി 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടി.ഡയമന്റകോസ് പിന്നീട് കാൾസ്രൂഹർ എസ്‌സിയിലേക്ക് മാറി. കാൾസ്രൂഹർ എസ്‌സി, എഫ്‌സി സെന്റ് പോളി എന്നിവയ്‌ക്കൊപ്പമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സമയം. അവിടെ 51 മത്സരങ്ങളിൽ നിന്ന് യഥാക്രമം 14, 20 ഗോളുകൾ നേടി.അവസാനമായി ക്രൊയേഷ്യൻ മുൻനിര ടീമായ ഹജ്ദുക് സ്പ്ലിറ്റിനൊപ്പമായിരുന്നു അദ്ദേഹം, അവർക്കായി കഴിഞ്ഞ രണ്ട് സീസണുകളിലായി 30 മത്സരങ്ങളിൽ ഗോളുകൾ നേടി.ഡയമന്റകോസ് പ്രധാനമായും ഒരു സപ്പോർട്ടിങ് സ്‌ട്രൈക്കറാണ്,എതിർ ബോക്‌സിന് മുന്നിൽ വളരെയധികം പ്രശ്‌നമുണ്ടാക്കാൻ കഴിവുള്ള താരമാണ്. എതിർ ഡിഫെൻഡർമാരെ സമാമ്രടപെടുത്തി സഹ താരങ്ങൾക്ക് കൂടുതൽ സ്പേസ് ഉണ്ടാക്കികൊടുക്കുന്ന വതാരം കളിക്കാരനാണ്. അതുവഴി അവർക്ക് അവസരങ്ങൾ സൃഷ്ടിക്കാനും സ്‌കോർ ചെയ്യാനും കഴിയും.

മികച്ച ഹെഡ്ഡറും കൂടിയായ ഗ്രീക്ക് താരം ഒരു ബോക്സ് സ്ട്രൈക്കറുടെ സ്ഥാനത്ത് കളിക്കാനുള്ള കഴിവുമുണ്ട്.പിച്ചിൽ കഠിനാധ്വാനിയായ ഡയമന്റകോസ് വിട്ടുകൊടുക്കാതെ കളിക്കുന്ന താരമാണ്. ഇപ്പോഴും പ്രസ് ചെയ്ത് കളിക്കാൻ താല്പര്യപ്പെടുകയും ചെയ്യുന്നുണ്ട്.4-4-2 ആണ് ഇവാൻ ഇഷ്ടപ്പെടുന്ന ഫോർമേഷൻ. അവരുടെ ഓസീസ് ഫോർവേഡ് അപ്പോളോട്ടോസ്, ഡിമിട്രിയോസ് എന്നിവരോടൊപ്പം ടീമിന് മാരകമായ കോമ്പിനേഷനുണ്ടാകും. ഒപ്പം മധ്യനിരയിൽ നിന്ന് സഹൽ സമദിനെയും അഡ്രിയാൻ ലൂണയെയും പോലുള്ള താരങ്ങൾ മറ്റ് ടീമുകളുടെ പ്രതിരോധത്തിന് വലിയ ഭീഷണിയാണ്.

Rate this post
Dimitrios DiamantakosKerala Blasters