“കിരീടത്തിനായി ഗോകുലം ഇനിയും കാത്തിരിക്കണം , അപ്രതീക്ഷിത തോൽവി നേരിട്ട് മലബാറിയൻസ്”

ഐ ലീഗ് കിരീടം നേടാൻ ഒരു പോയിന്റ് മാത്രം വേണ്ടിയിരുന്ന ഗോകുലം കേരളക്ക് അപ്രതീക്ഷിത തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ശ്രീ നിധി ഡെക്കാൻ ആണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ശ്രീ നിധി വിജയം കൈവരിച്ചത്. രണ്ടാം പകുതിയിൽ ഷെരിഫ് മുഹമ്മദ് ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായി ഗോകുലം കാളി അവസാനിപ്പിച്ചത്.

ആദ്യ പകുതിയിൽ മുൻ ഗോകുലം കേരള താരം ലാൽറോമാവിയ നേടിയ ഹാട്രിക്ക് ആണ് ശ്രീനിധിക്ക് കരുത്ത് നൽകിയത്.19ആം മിനുട്ടിലായിരുന്നു ലാൽറൊമാവിയയുടെ ആദ്യ ഗോൾ. പിന്നാലെ 33ആം മിനുട്ടിലും 37ആം മിനുട്ടിൽ ലാൽറൊമാവുയ വീണ്ടും ഗോകുലം കേരള ഡിഫൻസിനെ കീഴ്പ്പെടുത്തി. ഇതോടെ ഗോകുലം കേരള ആദ്യ പകുതിയിൽ 3 ഗോളുകൾക്ക് പിറകിൽ പോയി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഫ്രീകിക്കിൽ നിന്ന് ക്യാപ്റ്റൻ ഷെരിഫ് മുഹമ്മദ് ഗോകുലത്തിനായി ഒരു ഗോൾ മടക്കി.

ഈ ഗോൾ ഗോകുലത്തിന് പ്രതീക്ഷ നൽകി എങ്കിലും 54ആം മിനുട്ടിൽ ഷെറീഫ് രണ്ട് മഞ്ഞ കാർഡ് വാങ്ങി കളത്തിന് പുറത്തേക്ക് പോയത് ഗോകുലത്തിന് തിരിച്ചടിയായി.പത്തുപേരുമായി ഗോകുലം പൊരുതി നോക്കി. 88ആം മിനുട്ടിൽ റൊണാൾഡോ ഫ്ലച്ചറിന്റെ ഷോട്ട് ഗോൾ കീപ്പർ സേവ് ചെയ്തു എങ്കിലും സൗരവ് റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. പക്ഷെ അത് ഓഫ്സൈഡ് വിളിച്ചത് ഗോകുലത്തിന് തിരിച്ചടിയായി.

ശനിയാഴ്ച ഗോകുലം രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻ എസ്‌സിയെ നേരിടുന്ന സീസണിന്റെ അവസാന ദിനത്തിലാണ് ലീഗ് കിരീടം ഇനി തീരുമാനിക്കുക.ഇപ്പോഴും ഗോകുലം കേരള 40 പോയിന്റുമായി ഒന്നാമത് ആണ് ഉള്ളത്.മൊഹമ്മദൻസിന് ഇപ്പോൾ 37 പോയിന്റാണ് ഉള്ളത്‌. കഴിഞ്ഞ വര്‍ഷം ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ തോറ്റതിന് ശേഷം ഐ ലീഗില്‍ നേരിടുന്ന ആദ്യ തോൽവിയാണിത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മുഹമ്മദൻസ് രാജസ്ഥാൻ എഫ് സിയെ രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയിരിന്നു.

Rate this post