‘അദ്ദേഹവുമായി താരതമ്യം ചെയ്യാവുന്ന രണ്ടു താരങ്ങൾ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്’ : സിറ്റി യുവ താരത്തെക്കുറിച്ച് ഗുണ്ടോഗൻ

മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രപരമായ ട്രിബിളിലേക്ക് നയിച്ച ശേഷം ബാഴ്‌സലോണയുമായി കരാറിൽ എത്തിയിരിക്കുകയാണ് മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ .രണ്ട് വർഷത്തെ കരാറിലാണ് ജർമ്മൻ മിഡ്ഫീൽഡറെ ബാഴ്സ സ്വന്തമാക്കിയത് ,ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷനുമുണ്ട്.

അതേസമയം ബാഴ്‌സലോണ താരത്തിന്റെ കരാറിൽ 400 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസും ഉൾപ്പെടുത്തിയിട്ടുണ്ട്.2016 ൽ സിറ്റി മാനേജരായി ചുമതലയേറ്റപ്പോൾ പെപ് ഗാർഡിയോളയുടെ ആദ്യ സൈനിംഗ് ആയിരുന്നു ഗുണ്ടോഗൻ.സിറ്റിക്കായി 300-ലധികം മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡർ 60 ഗോളുകളും 40 അസിസ്റ്റുകളും നേടി. കഴിഞ്ഞ സീസണിലെ സിറ്റിയുടെ പ്രകടനത്തെ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിന്റെ വരവ് വളരെയധികം സഹായിച്ചു.പ്രീമിയർ ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ടോപ് സ്കോറർ ആയിരുന്നു നോർവീജിയൻ.അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാരണം, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായി നോർവേ ഇന്റർനാഷണൽ താരതമ്യപ്പെടുത്തപ്പെട്ടു, കൂടാതെ ഒരു ബാലൺ ഡി ഓർ നേടാനുള്ള മത്സരത്തിൽ മുന്നിലെത്തുകയും ചെയ്തു.ദ പ്ലെയേഴ്‌സ് ട്രിബ്യൂണിനോട് സംസാരിക്കുമ്പോൾ ഗുണ്ടോഗൻ പോലും സമാനമായ ഒരു താരതമ്യം നടത്തി.

“സത്യം പറഞ്ഞാൽ, ഹാലാൻഡ് ഇവിടെ വരുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഡോർട്ട്മുണ്ടിൽ അദ്ദേഹം ധാരാളം ഗോളുകൾ നേടുന്നുണ്ടായിരുന്നു എന്നാൽ ഗ്രൂപ്പുമായി പൊരുത്തപ്പെടാൻ പോകുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു.പക്ഷേ, ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ, ഒരാൾക്ക് എങ്ങനെ ഇത്ര കഴിവുള്ളവനായിരിക്കാൻ കഴിയുമെന്ന് ഞാൻ ആശ്ചര്യപ്പെട്ടു.അവൻ ഒരിക്കലും തൃപ്തനല്ല. അദ്ദേഹത്തിന് പരിധികളില്ലെന്ന് എനിക്ക് തോന്നുന്നു.മെസ്സിയും റൊണാൾഡോയും മാത്രമാണ് അദ്ദേഹത്തിന് എത്താൻ കഴിയുന്ന നിലവാരവുമായി താരതമ്യം ചെയ്യാവുന്നവർ ” മിഡ്ഫീൽഡർ പറഞ്ഞു.

ക്യാപ്റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സിനെ നഷ്ടമായ ബാഴ്‌സലോണക്ക് ഗുണ്ഡോഗന്റെ വരവ് നിർണായകമാകും. കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം ബുസ്‌ക്വെറ്റ്‌സ് ക്ലബ്ബ് വിട്ടു.തന്റെ സിറ്റി വിടവാങ്ങലിന് ശേഷം ഗുണ്ടോഗൻ ഒരു പ്രസ്താവനയിൽ പറഞ്ഞു, “കഴിഞ്ഞ ഏഴ് വർഷമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക പദവിയും സന്തോഷവുമാണ്. മാഞ്ചസ്റ്റർ എന്റെ വീടാണ്, എനിക്ക് വളരെ സവിശേഷമായ ഒരു കുടുംബത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നി”.”ഇവിടെയുള്ള കാലത്ത് അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ അനുഭവിക്കാൻ എനിക്ക് ഭാഗ്യമുണ്ട്, ഈ അധിക പ്രത്യേക സീസണിൽ ക്യാപ്റ്റനായത് എന്റെ കരിയറിലെ ഏറ്റവും മികച്ച അനുഭവമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

3.3/5 - (3 votes)
Cristiano RonaldoErling HaalandIlkay GundoganLionel Messi