നാസർ അൽ ഖെലൈഫി ; ❝ലോക ഫുട്ബോളിലെ ഏറ്റവും ശക്തനായ വ്യക്തി❞

സെർജിയോ റാമോസും ലയണൽ മെസ്സിയും റയൽ മാഡ്രിഡും ബാഴ്‌സലോണയും വിട്ട് നാസർ അൽ-ഖെലൈഫിയുടെ നേതൃത്വത്തിലുള്ള പാരീസ്-സെന്റ് ജർമെയ്‌നിൽ ചേരുമെന്ന് ആരെങ്കിലും ഒരു വർഷം മുമ്പ് പറഞ്ഞിരുന്നെങ്കിൽ എല്ലാവരും ചിരിച്ചു തള്ളിയേനെ. എന്നാൽ 365 ദിവസത്തിന് ശേഷം ലയണൽ മെസ്സി, സെർജിയോ റാമോസ്, ജിയാൻലുജി ഡൊന്നാറുമ്മ തുടങ്ങിയ സൂപ്പർ താരങ്ങളെ പാരിസിലെത്തിച്ച ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാൻസ്ഫർ വിൻഡോയായി മാറ്റി. ഫ്രീ ട്രാൻസ്ഫറിലാണ് സൂപ്പർ താരങ്ങളെ പിഎസ്ജി സ്വന്തമാക്കിയത്.ഈ നീക്കങ്ങൾക്ക് പിന്നിലെ തലച്ചോറ് തീർച്ചയായും പാരീസ്-സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ-ഖെലൈഫി തന്നെയായിരുന്നു.

ഒരു പ്രൊഫഷണൽ ടെന്നീസ് കളിക്കാരനായിരുന്ന ഖെലൈഫി 2008 നവംബറിൽ ഖത്തർ ടെന്നീസ് ഫെഡറേഷന്റെ പ്രസിഡന്റായി, മൂന്ന് വർഷത്തിന് ശേഷം 2011 ൽ ഏഷ്യൻ ടെന്നീസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു .ആ വർഷം തന്നെ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് (QSi) ഗ്രൂപ്പ് ഫ്രഞ്ച് ക്ലബ് പാരീസ്-സെയിന്റ് ജെർമെയ്നെ സ്വന്തമാക്കി, ഖെലൈഫിയെ ഒക്ടോബറിൽ ലെസ് പാരീസിയൻസ് ബോർഡിന്റെ സിഇഒയും പ്രസിഡന്റും ആക്കി.
ദേശീയ, അന്തർദേശീയ തലങ്ങളിൽ കായികരംഗത്ത് നിക്ഷേപം ലക്ഷ്യമിട്ടുള്ള ഒരു ഫണ്ടാണ് QSi ഗ്രൂപ്പ്.ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

ഖെലൈഫി പിഎസ്ജി ഏറ്റെടുത്തതുമുതൽ ഫ്രഞ്ച് ലീഗിലെ കരുത്തരായി അവർ മാറി.കഴിഞ്ഞ വർഷം ക്ലബ്ബിന്റെ ഏറ്റവും വലിയ ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് കിരീടത്തിനടുത്തെത്തിയെങ്കിലും ലിസ്ബണിൽ നടന്ന ഫൈനലിൽ ബവേറിയൻ ഭീമന്മാരായ ബയേൺ മ്യൂണിക്കിനോട് തോറ്റു. ജിയാൻലൂജി ഡൊനറുമ്മ, ജോർജിനിയോ വിജ്നാൽഡം, ലയണൽ മെസ്സി, അക്രഫ് ഹക്കിമി, സെർജിയോ റാമോസ് ,കൈലിയൻ എംബാപ്പെ, നെയ്മർ, ഏയ്ഞ്ചൽ ഡി മരിയ, മാർക്കോ വെറാട്ടി തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പിഎസ്ജി ഇത്തവണ കിരീടം ഉറപ്പിച്ചു തന്നെയാണ് ഇറങ്ങുന്നത്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അടുത്ത ഉപദേഷ്ടാവും വിശ്വസ്തനുമാണ് ഖെലൈഫി, ഖത്തർ സർക്കാരിൽ (2013 നവംബർ മുതൽ) ഒരു പ്രത്യേക വകുപ്പില്ലെങ്കിലും അദ്ദേഹം ഒരു മന്ത്രിയാണ്.മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങൾ, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സ്പോർട്സ് ചാനലുകളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ BIN മീഡിയ ഗ്രൂപ്പിന്റെ ചെയർമാനാണ് അദ്ദേഹം.

മീഡിയ ഗ്രൂപ്പ് അതിന്റെ വരിക്കാർക്ക് 5 ഭൂഖണ്ഡങ്ങളിൽ 7 വ്യത്യസ്ത ഭാഷകളിലുള്ള ലൈവ് ആക്ഷൻ കവറേജ് ഉൾപ്പെടെയുള്ള കായിക പരിപാടികൾ നൽകുന്നു, കൂടാതെ മെന (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക) മേഖലയിലെ സ്പോർട്സ് പ്രക്ഷേപണം ചെയ്യുന്നതിന്റെ കുത്തകയുമുണ്ട് . ഖത്തറിലെ ദോഹയിലാണ് ഇതിന്റെ ആസ്ഥാനം. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ രാജ്യങ്ങളിലും ഫ്രഞ്ച് ടോപ്പ് ഫ്ലൈറ്റായ ലിഗ് 1 പ്രക്ഷേപണം ചെയ്യുന്നതിന് സ്പോർട്സ് നെറ്റ്‌വർക്കിന് പ്രത്യേക അവകാശങ്ങളുണ്ട്.ബ്ലോക്ക്ബസ്റ്റർ നീക്കത്തിലൂടെ ലിയോണൽ മെസ്സിയെ പാരീസ്-സെന്റ് ജെർമെയ്നിലേക്ക് കൊണ്ട് വന്നതിലൂടെ ഫുട്ബോളിനപ്പുറം വലിയ വാണിജ്യ താൽപര്യങ്ങളുണ്ട്. മെസ്സിയുടെ വരവ് ഫ്രഞ്ച് ലീഗിൽ കൂടുതൽ കാഴ്‌ചക്കരെ സൃഷ്ടിക്കും കൂടാതെ വരുമാനത്തിൽ ഗണ്യമായ ഉയർച്ചയും BeIN മീഡിയ ഗ്രൂപ്പിനായി 5 ഭൂഖണ്ഡങ്ങളിലുടനീളമുള്ള കാഴ്ചക്കാർക്ക് മുന്നിൽ മെസ്സിയെ എത്തിക്കാനും സാധിക്കും.

2016 ൽ ഫ്രഞ്ച് കായിക പ്രസിദ്ധീകരണമായ എൽ എക്വിപ് ഡിഡിയർ ദെഷാംപ്സ്, സിനദിൻ സിദാൻ എന്നിവരെ മറികടന്ന് ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു, 2015 ൽ ഏറ്റവും പ്രിയപ്പെട്ട ലീഗ് 1 പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.അൽ-ഖെലൈഫി യൂറോപ്യൻ ക്ലബ് അസോസിയേഷന്റെ പ്രസിഡന്റും ഫിഫ ക്ലബ് ലോകകപ്പിന്റെ സംഘാടക സമിതി അംഗവുമാണ്.യൂറോപ്യൻ ക്ലബ് അസോസിയേഷന്റെ പ്രസിഡന്റായി, ലയണൽ മെസ്സിയെ തന്റെ ക്ലബിലേക്ക് എത്തിക്കുകയും, ഖത്തർ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയും ചെയ്യുമ്പോൾ, ലോക ഫുട്ബോളിലെ ഏറ്റവും ശക്തനായ വ്യക്തി നാസർ അൽ-ഖെലൈഫി ആണെന്ന് നിഷേധിക്കുന്നത് അസാധ്യമാണ്.

Rate this post