സൗദി അറേബ്യയോടുള്ള ഞെട്ടിക്കുന്ന തോൽവി തന്റെ ടീമിന്റെ സ്വഭാവം തിരിച്ചറിയാൻ സഹായിച്ചതായി റോഡ്രിഗോ ഡി പോൾ |Qatar 2022

സൗദി അറേബ്യയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവി കരുത്താക്കി മാറ്റിയാണ് അര്ജന്റീന മെക്‌സിക്കൻ, പോളിഷ് വെല്ലുവിളികളെ മറികടന്ന് പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. കഠിനമായ ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം 48 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ മത്സരം കളിക്കാനാണ് അര്ജന്റീന തയ്യാറെടുക്കുന്നത്.

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി തന്റെ ടീമിന്റെ സ്വഭാവം തിരിച്ചറിയാൻ സഹായിച്ചതായി അർജന്റീന താരം റോഡ്രിഗോ ഡി പോൾ പറഞ്ഞു. രണ്ടാം പകുതിയിൽ സാലിഹ് അൽ ഷെഹ്‌രിയും സലേം അൽ ദൗസരിയും നേടിയ ഗോളുകളിൽ ലയണൽ മെസ്സിയുടെ പത്താം മിനിറ്റിലെ ഗോൾ മറികടന്നാണ് സൗദി വിജയം സ്വന്തമാക്കിയയത്. എന്നാൽ ആ തോൽവിക്ക് ശേഷം മെസ്സിയും കൂട്ടരും അവരുടെ അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ച് 16-ാം റൗണ്ടിലെത്തി.

അർജന്റീനയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും പകരക്കാരനാകാതെ കളിച്ചിട്ടുള്ള ഡി പോൾ സൗദി തോൽവി ടീമിന്റെ സ്വഭാവം പരീക്ഷിക്കുന്നതാണെന്ന് പറഞ്ഞു. വർഷങ്ങൾക്ക് ശേഷമാണ് അവർ ഒരു മത്സരത്തിൽ പരാജയപ്പെടുന്നത്.ഞങ്ങൾക്ക് ഉയരാനും തിരിച്ചുവരാനും ഇത് മനസ്സിലാക്കാനും ഒരു നിമിഷമായിരുന്നു അതെന്നും ഡി പോൾ പറഞ്ഞു.2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റതിന് ശേഷം 36 മത്സരങ്ങളുടെ അപരാജിത ഓട്ടത്തിലാണ് അർജന്റീന ഖത്തറിലെത്തിയത്. ആൽബിസെലെസ്‌റ്റെ അഞ്ച് മത്സരങ്ങളുടെ തുടർച്ചയായ വിജയത്തിലും കൂടിയായിരുന്നു.

“അവർ ഞങ്ങളെ ഒരുപാട് സഹായിച്ചു. അർജന്റീന നിറങ്ങളുടെ അർത്ഥം അവർ ഞങ്ങൾക്ക് വിശദീകരിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളും അവർ ഏറ്റെടുക്കുന്നു. ഞങ്ങളിൽ പലർക്കും ഇത് ആദ്യ വേൾഡ് കപ്പാണ്.ഞങ്ങൾ ഉത്തരവാദിത്തം പങ്കിടുന്നത് നല്ലതാണ്, പക്ഷേ അവരാണ് നമ്മെയെല്ലാം നയിക്കുന്നത്, അവർ ചെയ്യുന്ന എല്ലാത്തിനും ഞങ്ങൾ സന്തുഷ്ടരും നന്ദിയുള്ളവരുമാണ്”ലയണൽ മെസ്സിയെയും ഏഞ്ചൽ ഡി മരിയയെയും കുറിച്ച ഡി പോൾ പറഞ്ഞു.

2006 ന് ശേഷം ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ എത്തിയ ഓസ്‌ട്രേലിയയുമായുള്ള മത്സരം അര്ജന്റീന ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.ഡെന്മാർക്കും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടി സോക്കറൂസ് തങ്ങളുടെ യോഗ്യത തെളിയിച്ചിട്ടാണ് വരുന്നത് .2007 സെപ്റ്റംബറിൽ സൗത്ത് അമേരിക്കൻ വമ്പന്മാർ 1-0ന് ജയിച്ച സൗഹൃദ മത്സരത്തിന് ശേഷം ആൽബിസെലെസ്റ്റും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. രാത്രി 12 .30 ക്ക് അൽ-റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.

Rate this post