ലോകകപ്പ് ഫൈനലിന്റെ എക്സ്ട്രാ ടൈമിൽ ലയണൽ മെസ്സി നടത്തിയ സ്പീച്ചിനെക്കുറിച്ച് റോഡ്രിഗോ ഡി പോൾ |Lionel Messi

ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പ് ഫൈനലുകളിലൊന്നായിരുന്നു ഖത്തർ ലോകകപ്പ് ഫൈനൽ. മത്സരത്തിന്റെ 80-ാം മിനിറ്റുവരെ ഫ്രാൻസിനുമേൽ അർജന്റീന ആധിപത്യം പുലർത്തിയിരുന്നെങ്കിലും പിന്നീട് രണ്ടു ഗോളുകൾ നേടിയ ഫ്രാൻസ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി.

പിന്നീട് എക്‌സ്‌ട്രാ ടൈമിലും ഇരുടീമുകളും ഒരു ഗോൾ കൂടി നേടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ച് മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന ലോകകപ്പ് നേടി ഇതിഹാസ താരം ലയണൽ മെസിയുടെ കരിയറിന് പൂർണത കൈവരിക്കാൻ സാധിച്ചു.മത്സരത്തിന്റെ മുഴുവൻ സമയവും അർജന്റീന ജയിക്കണമെന്ന് ആഗ്രഹിച്ച ആരാധകർക്ക് കടുത്ത നിരാശയിലാണ് അവസാനിച്ചത്. അർജന്റീന ആരാധകർ ഫ്രാൻസിനെതിരെ അനായാസ ജയം പ്രതീക്ഷിച്ചിരുന്നതുപോലെ, എന്നാൽ കൈലിയൻ എംബാപ്പെ അർജന്റീന ആരാധകരെ സങ്കടത്തിലാക്കി.

അവസാന മിനിറ്റുകളിൽ ഫ്രാൻസ് ആക്രമിച്ചു കളിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോൾ അർജന്റീന താരങ്ങളും ഭയപ്പെട്ടിരുന്നതായി അർജന്റീന താരം റോഡ്രിഗോ ഡി പോൾ വെളിപ്പെടുത്തി.”ലയണൽ മെസി എക്‌സ്ട്രാ ടൈമിനു മുൻപ് ഞങ്ങൾക്ക് മുന്നിൽ സംസാരിക്കുകയുണ്ടായി. ‘ഫുട്ബോൾ ഇതുപോലെയാണെന്ന് നിങ്ങൾക്കറിയില്ലേ. ഫ്രാൻസ് നമുക്കെതിരെ ഗോൾ നേടില്ലെന്നാണോ എല്ലാവരും കരുതിയിരുന്നത്? വളരെയധികം ബുദ്ധിമുട്ടേറിയ നിമിഷത്തിലും കൃത്യമായി ചുവടുറപ്പിച്ച് തളരാതെ പൊരുതി തിരിച്ചു വരുന്നവരാണ് ചാമ്പ്യൻ ടീമുകൾ. കമോൺ.’ മെസിയുടെ ഈ വാക്കുകളാണ് ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകിയത്.” കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ അത്ലറ്റികോ മാഡ്രിഡ് താരമായ ഡി പോൾ പറഞ്ഞു.

അധിക സമയത്തും അർജന്റീന ആധിപത്യം പുലർത്തി. അർജന്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചു, ലൗട്ടാരോ മാർട്ടിനെസിന്റെ ഫിനിഷിംഗ് കൃത്യമായിരുന്നെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകുന്നതിന് മുമ്പ് അർജന്റീനയ്ക്ക് മത്സരം ജയിക്കാമായിരുന്നു. എക്സ്ട്രാ ടൈമിൽ മൂന്ന് അവസരങ്ങൾ അർജന്റീന നഷ്ടപ്പെടുത്തി. ഒടുവിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന ലീഡ് തിരിച്ചുപിടിച്ചെങ്കിലും എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. എന്തുതന്നെയായാലും, മെസ്സി തന്റെ സഹതാരങ്ങൾക്ക് നൽകിയ പ്രചോദനം വളരെ വലുതാണെന്ന് ഡി പോളിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

Rate this post
Lionel MessiQatar2022