മെസ്സിയെകുറിച്ച് അശ്ലീല ചുവയിൽ ഉറുഗ്വെ താരം ഡിപോളിനോട് സംസാരിച്ചു,പ്രതികരണം നടത്തി മെസ്സി |Lionel Messi

ലോകകപ്പ് ചാമ്പ്യന്മാർ പത്തിലേറെ മാസങ്ങൾക്ക് ശേഷം ആദ്യമായി തോൽവി വഴങ്ങിയത് ഇന്ന് പുലർച്ചെ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലായിരുന്നു. ലോകകപ്പിനുശേഷം ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല എന്ന മാർട്ടിനെസിന്റെ റെക്കോർഡും ഇതോടെ അവസാനിച്ചിരുന്നു.

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ഉറുഗ്വേ അർജന്റീനയെ പരാജയപ്പെടുത്തിയത്, മത്സരത്തിനിടയിൽ ചില ഉരസലുകൾ ഇരു ടീമുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടായിരുന്നു, ലയണൽ മെസ്സിയെ വളരെ മോശം രീതിയിൽ ഡിപ്പോളിനെ വെച്ചു സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

കളിക്കിടയിൽ താരങ്ങൾ തമ്മിലുള്ള തർക്കത്തിനും ഒട്ടും കുറവില്ലായിരുന്നു. ഏറെ വിവാദമായത് മെസ്സിയുടെ മുൻ ക്ലബ്ബായ പിഎസ്‌ജി താരം മാനുവൽ ഉഗാർദെ നടത്തിയ അധിക്ഷേപമാണ്. മത്സരത്തിനിടയിൽ രണ്ട് ടീമിലെയും തർക്കം വന്നപ്പോൾ അർജന്റീന താരമായ റോഡ്രിഗോ ഡി പോളിനെ ലയണൽ മെസിയുടെ ‘കോ ക്ക് സ ക്കർ’ എന്നാണു ഉറുഗ്വ താരം വിശേഷിപ്പിച്ചത്. ഇതിനെത്തുടർന്ന് താരങ്ങൾ തമ്മിൽ സംഘർഷം വർധിക്കുന്നതിന്റെ ഇടയിൽ ഒലിവേരയുടെ കഴുത്തിൽ മെസി കുത്തിപ്പിടിക്കുകയും ചെയ്‌തു.

ലയണൽ മെസ്സിയുടെ ‘ ബോഡിഗാർഡ്’ എന്ന് മീഡിയകളിൽ വിളിപ്പേരുള്ള താരമാണ് റോഡ്രിഗോ ഡി പൊൾ, മെസ്സിയും ഡി പോളും ദേശീയ ടീമിൽ എത്തുമ്പോൾ മിക്കസമയങ്ങളിലും ഒരുമിച്ചാണ് നടക്കാറുള്ളത്, ഇതിനെ വളരെ മോശമായ രീതിയിലായിരുന്നു ഉറുഗ്വെ താരത്തിൽ നിന്നും അർജന്റീന സൂപ്പർതാരം കേൾക്കേണ്ടിവന്നത്. അതിനിടയിൽ ഇരു താരങ്ങളും തർക്കിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തിരുന്നു.

മത്സരശേഷം മെസ്സി ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
“ചില പ്രവർത്തികളെ കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ യുവ താരങ്ങൾ സീനിയർ താരങ്ങളിൽ നിന്നും ബഹുമാനം എന്താണെന്ന് പഠിക്കേണ്ടതുണ്ട്. ഈ മത്സരം എല്ലായിപ്പോഴും വളരെയധികം തീവ്രതയും ബുദ്ധിമുട്ടേറിയതും ആയിരുന്നു. എന്നാൽ അവർ ബഹുമാനം എന്താണെന്ന് കുറച്ച് പഠിക്കേണ്ടതുണ്ട്.” – ലിയോ മെസ്സി പറഞ്ഞു.

നിലവിൽ പോയിന്റ് ടേബിളിൽ അർജന്റീന ഒന്നാം സ്ഥാനത്തും ഉറുഗ്വേ രണ്ടാമതുമാണ്. അർജന്റീനയുടെ അടുത്ത മത്സരം ബ്രസീലിനെതിരെ അവരുടെ തട്ടകത്തിൽ വെച്ചാണ്. പോയിന്റ് ടേബിളിൽ ബ്രസീൽ നിലവിൽ നാലാം സ്ഥാനത്താണ് ഉള്ളത്.

1/5 - (2 votes)
ArgentinaLionel Messi