❝11 വർഷത്തിന് ശേഷം ആദ്യമായി സീരി എ കിരീടം നേടി എസി മിലാൻ❞

ഇറ്റാലിയൻ സിരി എ യിൽ സാസുവോലോയിൽ അവസാന ദിനം 3-0ന് വിജയിച്ചതിന് ശേഷം 11 വർഷത്തിന് ശേഷം എസി മിലാൻ അവരുടെ ആദ്യ കിരീടം നേടി.അവസാന ദിവസം ഒരു പോയിന്റ് മതിയായിരുന്നു മിലാന് കിരീടം ഉറപ്പിക്കാൻ.എ സി മിലാന് വേണ്ടി ഫ്രഞ്ച് താരം ഒലിവിയർ ജിറൂഡ് ഇരട്ട ഗോളുകൾ നേടി.

എവേ മത്സരത്തിൽ 36 മിനുട്ടുകൾക്ക് അകം മിലാൻ 3 ഗോളുകൾക്ക് മുന്നിൽ എത്തി. 17 , 32 മിനിറ്റുകളിൽ ജിറൂദ് നേടിയ ഗോളിൽ മിലാൻ മുന്നിലെത്തി. ഈ ഗോളോടെ 35 വയസ്സും 234 ദിവസവും പ്രായമുള്ള ജിറൂഡിന് തന്റെ സീരി എ അരങ്ങേറ്റ സീസണിൽ ഇരട്ട അക്കങ്ങൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി.

36ആം മിനുട്ടിൽ കെസ്സിയിലൂടെ മൂന്നാം ഗോളും വന്നതോടെ എ സി മിലാൻ കിരീടം ഉറപ്പിച്ചു.മൈക്ക് മൈഗ്നാൻ, ഫിക്കായോ ടോമോറി, സാന്ദ്രോ ടൊനാലി തുടങ്ങിയ ആവേശകരമായ പ്രതിഭകൾ ജിറൂദ്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങിയവരും ചേർന്ന് എന്റെ യുവത്വത്തിന്റെയും അനുഭവസമ്പത്തിന്റെയും സമ്മിശ്രണം ആണ് പിയോളിയുടെ ടീമിന് കിരീടം നേടിക്കൊടുത്തത്.

മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ സാംപ്‌ഡോറിയയെ 3-0ന് തോൽപിച്ചു, എന്നാൽ ലീഗ് ലീഡർമാരായ എസി മിലാനും വിജയിച്ചതോടെ സിമോൺ ഇൻസാഗിയുടെ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തു.ഇവാൻ പെരിസിച്ച് (49′) ജോക്വിൻ കൊറിയ (55′, 57′) എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്.എ സി മിലാൻ 38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായാണ് ലീഗിലെ ഒന്നാം സ്ഥാനം നേടിയത്. ഇന്റർ 84 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. മിലാന്റെ 19ആം ലീഗ് കിരീടമാണിത്.

Rate this post