❝അർജന്റീനയും ബ്രസീലും ഖത്തർ ലോകകപ്പിൽ കിരീട സാധ്യതയുള്ളവരായി മാറുന്നതെങ്ങനെ ?❞ |Qatar 2022

ലോകകപ്പിന് 150 ദിവസം മാത്രം ശേഷിക്കെ ടൂർണമെന്റിന് മുമ്പ് ടീമുകൾ എങ്ങനെയുണ്ടെന്ന് കാണാനുള്ള നല്ല അവസരമായിരുന്നു നിലവിലെ അന്താരാഷ്ട്ര ഇടവേള.യൂറോപ്പിൽ നിരവധി നേഷൻസ് ലീഗ് ഗെയിമുകളും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ അവസാന പോരാട്ടങ്ങളും കണ്ടു. യൂറോപ്പിൽ നിന്നും അവസാന സ്ഥാനക്കാരായി വെയിൽസ് ടൂർണമെന്റിന് യോഗ്യത നേടുകയും ചെയ്തു.

തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി യൂറോപ്യൻ ടീമുകൾ സൗഹൃദ മത്സരങ്ങൾ കളിച്ചു, വെംബ്ലിയിലെ “ഫൈനലിസിമ” യിൽ അർജന്റീന ഇറ്റലിയുമായി കളിച്ചു. ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗഹൃദ മത്സരങ്ങളും AFCON യോഗ്യതാ മത്സരങ്ങളും ഉണ്ടായിരുന്നു.ടൂർണമെന്റിന് സാധ്യമായ ഫേവറിറ്റുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, അർജന്റീന, സ്പെയിൻ, ജർമ്മനി എന്നിവരുടെ പേരാണ് ഉയർന്നു കേൾക്കുന്നത്.നാല് യൂറോപ്യൻ രാജ്യങ്ങളും രണ്ട് തെക്കേ അമേരിക്കൻ ഭീമന്മാരുമാണ് കിരീടത്തിനു ഏറ്റവും കൂടുതൽ സാദ്യത കല്പിക്കുന്നവർ.ചരിത്രം ആവർത്തിക്കുകയാണെങ്കിൽ കഴിഞ്ഞ നാല് വിജയികളെ സൃഷ്ടിച്ചതിനാൽ ഒരു യൂറോപ്യൻ രാജ്യമാണ് വിജയിക്കാൻ സാധ്യത.

എന്നിരുന്നാലും സമീപകാല അന്താരാഷ്ട്ര ഇടവേള നോക്കുമ്പോൾ അത് അങ്ങനെയാകണമെന്നില്ല. പുതിയ നേഷൻസ് ലീഗ് സീസണിൽ യൂറോപ്യൻ ഹെവിവെയ്റ്റുകൾ പതറുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.ക്ഷീണത്തെക്കുറിച്ചും മികച്ച കളിക്കാർ ലഭ്യമല്ലാത്തതിനെക്കുറിച്ചും അവർ വാദം ഉന്നയിചെക്കാം പക്ഷെ ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ ശക്തികൾ തളരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഈ മാസം നടന്ന നാല് മത്സരങ്ങളിൽ ഒന്നിലും ഫ്രാൻസ് വിജയിച്ചില്ല. ഇംഗ്ലണ്ടാവട്ടെ ഒരു ഓപ്പൺ ഗോൾ നേടിയിട്ട് അഞ്ചു മത്സരങ്ങളിൽ കൂടുതലായി.സ്‌പെയിനും ജർമ്മനിയും സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തിയത്.കളിക്കാർ അവരുടെ ആഭ്യന്തര സീസൺ അവസാനിച്ചതിന് ശേഷം കളിക്കുന്നതിനാൽ ക്ഷീണം ഇതിൽ വലിയ പങ്ക് വഹിക്കും.

യൂറോപ്യൻ രാജ്യങ്ങൾ സ്ഥിരത കണ്ടെത്താനും ഗെയിം പ്ലാനിലേക്ക് പോകാനും പാടുപെടുമ്പോൾ, തെക്കേ അമേരിക്കയിലെ രണ്ട് രാജ്യങ്ങൾ അത് പ്രയോജനപ്പെടുത്താനും കായിക ഭൂപടത്തിലെ ഏറ്റവും അഭിമാനകരമായ ടീം ട്രോഫി ഉയർത്താനും തയ്യാറായി നിൽക്കുന്നു. ബ്രസീലും അർജന്റീനയുമാണ് ആ രാജ്യങ്ങൾ.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലോകകപ്പ് നേടാനാകാതെ വന്ന സെലിക്കാവോ ലോകകപ്പ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. നിരാശാജനകമായ 2018 വേൾഡ് കപ്പിന് ശേഷം 2019 കോപ്പ നേടി തിരിച്ചു വന്നെങ്കിലും 2021 ൽ അർജന്റീനയോട് പരാജയപ്പെട്ട് റണ്ണറപ്പായി.

ഈ ബ്രസീലിയൻ ടീമും 2018 ലോകകപ്പിലെ ടീമും തമ്മിൽ കളിക്കാർ ഒഴികെ ഒരു പ്രധാന വ്യത്യാസമുണ്ടെങ്കിൽ അത് ടീമിന് ചുറ്റുമുള്ള വികാരങ്ങളും വൈബുമാണ് .ദേശീയ ടീമിന്റെ കഴിഞ്ഞ ദശകത്തിലെ പ്രകടനം വിലയിരുത്തുമ്പോൾ നെയ്മറിനെക്കാൾ മികച്ചൊരു താരത്തെ കാണാൻ സാധിക്കില്ല.ഖത്തറിൽ ബ്രസീൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി മാറുന്ന ബ്രസീലിന്റെ സുവർണ്ണ ബാലന് ആ ട്രോഫി നേടുന്നതിന്റെ സമ്മർദ്ദം അനുഭവപ്പെടും എന്നതിൽ സംശയമില്ല.അദ്ദേഹത്തിനു മുമ്പുള്ള മുൻഗാമികളെല്ലാം അകിരീടം നേടി ചരിത്രപുസ്തകങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. അവരുടെ ഇടയിൽ ഒരു സ്ഥാനം വേണമെങ്കിൽ നെയ്മറിനും അത് നേടിയേ തീരു.

വിനീഷ്യസ് ജൂനിയർ, ലൂക്കാസ് പാക്വെറ്റ, റാഫിൻഹ, എഡർ മിലിറ്റാവോ തുടങ്ങിയ മികച്ച യുവ താരങ്ങൾ അദ്ദേഹത്തിന് പിൻതുണയുമായുണ്ട്.പ്രതിഭയുടെ വർദ്ധനവിനൊപ്പം, ബ്രസീലിന്റെ സ്ക്വാഡ് യോജിപ്പും മികച്ചതാണ്, കളിക്കാർ പരസ്പരം ഇഴുകി ചേർന്ന് കളിക്കാൻ ഇഷ്ടപ്പെടുന്നു. മനോഹരമായ ഫ്ലിക്കുകളും വൺ-ടച്ച് പ്ലേയുമായും – പിച്ചിന് പുറത്ത് സ്ക്വാഡ് പ്രവർത്തനങ്ങളുമായി ടീം മികച്ച രീതിയിൽ മുന്നോട്ട് പോവുന്നു.ഇത് തന്റെ അവസാന ലോകകപ്പാണെന്ന് നെയ്മർ അഭിപ്രായപ്പെട്ടതോടെ, അത് ആവശ്യമില്ലെങ്കിലും അധിക പ്രചോദനമാണ്. കാമറൂൺ, സെർബിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ എളുപ്പമുള്ള ഗ്രൂപ്പുള്ള ബ്രസീലിന് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ കൂടുതൽ ആത്മവിശ്വാസം വേണം.

അവരുടെ ഒരേയൊരു പോരായ്മ ഫുൾബാക്കിലാണ്. ടീമിലെ മറ്റെല്ലാ പൊസിഷനിലും മികച്ച തരണങ്ങൾ ഉണ്ടെങ്കിലും ഫുൾ ബാക്കിൽ വലിയ ചോദ്യങ്ങളുണ്ട്. മുന്നേറ്റത്തിൽ മികച്ച താരങ്ങൾ അണിനിരക്കുമ്പോൾ മാനേജർ ടിറ്റെ അവരെ കൂടുതൽ ആശ്രയിക്കുന്ന രീതിയാവും അവലംബിക്കുക.വിജയിക്കാൻ ആവശ്യമായ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുകവർ തന്നെയാണ് അവർ.വിനിഷ്യസിന്റെ ക്ലബ്ബിലെ മികച്ച ഗോൾ സ്കോറിങ് ദേശീയ ടീമിലും ആവർത്തികനായാൽ ബ്രസീലിന് പലതും നേടാൻ സാധിക്കും.

ബ്രസീൽ ആദ്യ മൂന്ന് ഫേവറിറ്റുകളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടുമ്പോൾ നിലവിലെ കോപ്പ അമേരിക്ക ജേതാക്കലയ അര്ജന്റീന 33 മത്സരങ്ങളിൽ അപരാചിത കുതിപ്പ് നടത്തിയിട്ടും അതിൽ ഉൾപ്പെട്ടില്ല.2014-ൽ ഫൈനലിലെത്തി ജർമ്മനിയോട് തോറ്റ ശേഷം 2018 ൽ ഫ്രാൻസിനോട് അവസാന പതിനാറിൽ പരാജയപ്പെടുകയാണുണ്ടായത്.നാല് വർഷത്തിന് ശേഷം അർജന്റീന 2018 ലെ ടീമിനേക്കാൾ 2014 ലെ ടീമിനോട് സാമ്യമുള്ളതാണ്. പേരുകൾ അത്ര വലുതല്ലെങ്കിലും പിച്ചിലെ അവരുടെ കളി അതുമായി പൊരുത്തപ്പെടുന്നു. നായകൻ അന്നും ഇന്നും ലയണൽ മെസ്സി തന്നെയാണ്.

മെസ്സിയുടെ അവസാന ലോകപ്പയിരിക്കും ഖത്തറിൽ അരങ്ങേറുന്നത്. അത്കൊണ്ട് തന്നെ താനിയിൽ എന്നിൽ എന്നും ദൂരേക്ക് മാറിപോവുന്ന ലോക കിരീടം നേടാൻ എല്ലാം അർപ്പിക്കാൻ മെസ്സി തയ്യാറാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ഒഴിച്ചുള്ള എല്ലാ മഹാരഥന്മാരായ താരങ്ങളും ലോക കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്. മെസ്സിയുടെ മഹത്തായ കരിയറിൽ നിന്ന് നഷ്‌ടമായ ഒരു കാര്യമാണ് വേൾഡ് കപ്പ് .അർജന്റീന മെസ്സിയെ മാത്രമല്ല സഹായിക്കുന്നത് മറ്റ് നിരവധി കളിക്കാരുണ്ട്. ആ കോപ്പ അമേരിക്കയിൽ ജേതാവായ എയ്ഞ്ചൽ ഡി മരിയയാണ് ഒരാൾ. 34 കാരന് 2014 ലെ വേൾഡ് കപ്പ് നഷ്ടപ്പെട്ടിരുന്നു, അന്ന് ന്ന റയൽ താരം ടീമിൽ ഉണ്ടായിരുന്നെകിൽ ഫലം മറ്റൊന്ന് ആയിരുന്നേനെ എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എഞ്ചിനായ റോഡ്രിഗോ ഡി പോളും, ഡി സെൽസോയും , പരേഡാസും മിഡ്ഫീൽഡിന് ശക്തി പകരുമ്പോൾ പ്രതിരോധത്തിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനൊപ്പം ക്രിസ്റ്റ്യൻ റൊമേറോയും ഉണ്ട്.മൊത്തത്തിൽ ഒരു മിന്നുന്ന സ്ക്വാഡല്ല, മറിച്ച് ഒരുമിച്ച് കളിക്കാനും അവർക്ക് ആവശ്യമുള്ള ഫലങ്ങൾ നേടാനും അറിയാവുന്ന കളിക്കാരുടെ ഒരു സ്ക്വാഡാണ് ഇത്. ലോക കപ്പിൽ ടീമിനാണ് പ്രാധാന്യം കൊടുക്കേണ്ടത് ഇത് മാനേജർ ലയണൽ സ്കലോണി അവരിലേക്ക് പകർന്നുനൽകിയ കാര്യമാണ്.

Rate this post