താരമായി ഇന്നർ വലൻസിയ , വേൾഡ് കപ്പ് ഉത്ഘാടന മത്സരത്തിൽ ഖത്തറിനെ കീഴടക്കി ഇക്വഡോർ |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ഉത്ഘാടന മത്സരത്തിൽ വിജയവുമായി ഇക്വഡോർ.അൽ ഖോലിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്നർ വലൻസിയ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇക്വഡോർ വിജയം നേടിയത്. രണ്ടാം പകുതിയിൽ ഖത്തർ ഗോൾ മടക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്തും ആതിഥേയരായ ഖത്തർ 50-ാം സ്ഥാനത്തുമാണ്. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഖത്തർ വലയിൽ ഇക്വഡോർ പന്തെത്തിച്ചു .എന്നർ വലൻസിയ പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധിച്ച റഫറി ഗോൾ നിഷേധിച്ചു.മത്സരത്തിന്റെ തുടക്കം മുതൽ ഇക്വഡോറിന്റെ സർവാധിപത്യമാണ് കാണാൻ സാധിച്ചത്. ഇക്വഡോർ മുന്നേറ്റ നിര താരങ്ങൾ നിരന്തരം ഖത്തർ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.

മത്സരത്തിന്റെ 15 ആം മിനുട്ടിൽ ഇക്വഡോർ മുന്നിലെത്തി. ക്യാപ്റ്റൻ ഇന്നർ വലൻസിയയെ ഖത്തർ കീപ്പർ സാദ് അൽ ഷീബ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ഇക്വഡോർ ക്യാപ്റ്റൻ തന്നെ ഗോൾ നേടി.ഗോളി സാദ് അൽ ഷീബിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. വേൾഡ് കപ്പിലെ ആദ്യ ഗോൾ ഇന്നർ വലൻസിയയുടെ പേരിൽ രേഖപെടുത്തുകയും ചെയ്തു. 2014 ബ്രസീലിൽ മൂന്നു പോൾ നേടിയ വലൻസിയയുടെ വേൾഡ് കപ്പിലെ നാലാമത്തെ ഗോൾ ആയിരുന്നു ഇത്.

ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ എക്വഡോര്‍ താരമായി ഇന്നർ വലന്‍സിയ.ഗോൾ വീണതിന് ശേഷം നിരന്തരം ആക്രണം അഴിച്ചുവിട്ട ഇക്വഡോർ 31 ആം മിനുട്ടിൽ രണ്ടാമത്തെ ഗോളും നേടി.വലതു വിങ്ങിൽ നിന്നും പ്രെസിയാഡോയിൽ നിന്നുള്ള ക്രോസിൽ മികച്ചൊരു ഹെഡ്ഡറിലൂടെ ഇന്നർ വലൻസിയ ഇക്വഡോറിന്റെ രണ്ടാമത്തെ ഗോളും നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപായി അലിയുടെ ഖത്തറിനു ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലും ഇക്വഡോറിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 55 ആം മിനുട്ടിൽ ഇബാരയുടെ ഷോട്ട് തടഞ്ഞ് ഖത്തർ ഗോളി സാദ് അൽ ഷീബ് രക്ഷക്കെത്തി.1994-ൽ ജർമ്മനിയും ബൊളീവിയയും (ആറ് മഞ്ഞ കാർഡും ഒരു ചുവപ്പും) മത്സരിച്ചതിന് ശേഷം ഒരു ഫിഫ ലോകകപ്പ് ഓപ്പണറിൽ ഏറ്റവും കൂടുതൽ ബുക്കിംഗുകൾ (അഞ്ച് മഞ്ഞ) ഈ ഗെയിമിന് ലഭിച്ചു. 78 മിനുട്ടിൽ സ്കോർ 3 -0 ആക്കി ഉയര്ത്താൻ ഇക്വഡോറിനു അവസരം ലഭിച്ചെങ്കിലും 20 കാരനായ ജെറമി സാർമിയന്റോയുടെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.

85 ആം മിനുട്ടിൽ ഖത്തർ താരം മുന്താരിക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.

Rate this post