❝ലോകകപ്പിൽ ഇക്വഡോറിന് പകരം ചിലി? ബൈറൺ കാസ്റ്റിലോ കേസിൽ ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു❞ |Qatar 2022

ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ ഇക്വഡോർ യോഗ്യതയില്ലാത്ത കളിക്കാരനെ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ ഫിഫ അന്വേഷണം ആരംഭിച്ചതായി ഫുട്‌ബോൾ ഗവേണിംഗ് ബോഡി ബുധനാഴ്ച അറിയിച്ചു. ചിലിയുടെ പരാതിയിൽ മേലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഇക്വഡോറിന്റെ റൈറ്റ് ബാക്കായി കളിച്ച ബൈറോൻ കാസ്റ്റിലോ രാജ്യത്തിനായി കളിക്കാൻ യോഗ്യനല്ലെന്ന ചിലിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് ചിലി വേൾഡ് ഫുട്ബോൾ ഗവേണിംഗ് ബോഡിക്ക് സംഭവതിന്മേൽ പരാതി നൽകിയത്. ബൈറോൺ കാസ്റ്റില്ലോ 1995-ൽ കൊളംബിയയിലെ ടുമാകോയിലാണ് ജനിച്ചതെന്നും 1998-ൽ ഇക്വഡോറിയൻ നഗരമായ ജനറൽ വില്ലാമിൽ പ്ലേയാസിലല്ലെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളിൽ പറഞ്ഞതിന് തെളിവുണ്ടെന്ന് ചിലിയൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടിരുന്നു.

ഖത്തർ ലോകകപ്പിനുള്ള ഇക്വഡോറിന്റെ എട്ട് യോഗ്യതാ മത്സരങ്ങളിൽ കളിച്ച ഗ്വാക്വിലിന്റെ ബാഴ്‌സലോണ ഫുൾ ബാക്ക് തെറ്റായ പാസ്‌പോർട്ടും ജനന സർട്ടിഫിക്കറ്റും ഉപയോഗിച്ചതായി ചിലി ആരോപിച്ചു.ബ്രസീൽ, അർജന്റീന, ഉറുഗ്വേ എന്നിവയ്‌ക്കൊപ്പം ഈ വർഷാവസാനം ലോകകപ്പ് ഫൈനലിലേക്ക് ഇതിനകം യോഗ്യത നേടിയ നാല് ദക്ഷിണ അമേരിക്കൻ ടീമുകളിലൊന്നാണ് ഇക്വഡോർ. അഞ്ചാം സ്ഥാനക്കാരായ പെറു അടുത്ത മാസം പ്ലേ ഓഫ് നേരിടും.”മേൽപ്പറഞ്ഞ മത്സരങ്ങളുമായി ബന്ധപ്പെട്ട് ബൈറൺ ഡേവിഡ് കാസ്റ്റിലോ സെഗുറയുടെ യോഗ്യതയില്ലായ്മയുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടികൾ ആരംഭിക്കാൻ ഫിഫ തീരുമാനിച്ചു,” ഫിഫ പ്രസ്താവനയിൽ പറഞ്ഞു.

ചിലിയുടെ അവകാശവാദങ്ങൾ “അടിസ്ഥാനമില്ലാത്ത കിംവദന്തികൾ” ഇക്വഡോറൻ ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.എന്നിരുന്നാലും, കാസ്റ്റിലോയുടെ അയോഗ്യത ആൻഡിയൻ രാജ്യത്തിന് പ്രശ്‌നമുണ്ടാക്കും. ഇക്വഡോറിന്റെ 18 യോഗ്യതാ മത്സരങ്ങളിൽ എട്ടിലും കാസ്റ്റില്ലോ കളിച്ചു, അതിൽ അവരുടെ 26 പോയിന്റിൽ 14 പോയിന്റും നേടി.കാസ്റ്റിലോ പ്രത്യക്ഷപ്പെട്ട ഗെയിമുകൾക്ക് പോയിന്റ് നഷ്ടപ്പെട്ടാൽ ഖത്തറിലെ ഒരു സ്ഥാനം അവർക്ക് നഷ്‌ടമാകും.ചിലി 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കാസ്റ്റില്ലോ കളിച്ച ഇക്വഡോറിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് ചിലി പോയിന്റ് നൽകിയാൽ അവർ ലോകകപ്പിലേക്ക് പോകും.വേൾഡ് കപ്പിൽ ഗ്രൂപ്പ് എയിൽ ഖത്തറിനും സെനഗലിനും നെതർലാൻഡിനുമൊപ്പമാണ് ഇക്വഡോറിന്റെ സ്ഥാനം. നിലവിലെ സ്ഥിതിയനുസരിച്ച് വേൾഡ് കപ്പ്‌ സ്ഥാനം പോലും നഷ്ട്ടമാകുന്ന അവസ്ഥയിലേക്ക് സംഭവമെത്തും. 2018 ൽ ഫിഫാ യോഗ്യനല്ലാത്ത താരത്തെ കളിപ്പിച്ചതിന് ബൊളീവിയെക്കെതിരെ നടപടിയെടുത്തിരുന്നു.

പരാഗ്വേ, ചിലി എന്നിവയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിലും ഒരു അവസരത്തിൽ ഉറുഗ്വായ്, ബൊളീവിയ, വെനസ്വേല, അർജന്റീന എന്നിവയ്‌ക്കെതിരായ മത്സരങ്ങളിലും ഇക്വഡോറിയൻ പരിശീലകൻ ഗുസ്താവോ അൽഫാരോയാണ് ഡിഫൻഡറെ തിരഞ്ഞെടുത്തത്. “കളിക്കാരൻ കൊളംബിയയിലാണ് ജനിച്ചതെന്നതിന് എണ്ണമറ്റ തെളിവുകൾ” ഉണ്ടെന്ന് ചിലിയൻ ഫെഡറേഷൻ 5-ാം തീയതി അറിയിച്ചിരുന്നു,

Rate this post