“ചാമ്പ്യൻസ് ലീഗിലെ തോൽവി ബയേൺ മ്യൂണിക്കിന്റെ തകർച്ചയുടെ തുടക്കമോ ? “|Bayern Munich

യൂറോപ്പിലെ ഭൂരിഭാഗം എലൈറ്റ് ഫുട്ബോൾ ക്ലബ്ബുകളും വൻ കടബാധ്യതയിലായിരിക്കുന്ന ഒരു കാലഘട്ടത്തിൽ ജർമ്മൻ ഭീമൻമാരായ ബയേൺ മ്യൂണിക്കിന് എലൈറ്റ് ക്ലബ്ബുകൾക്കിടയിൽ വ്യത്യസ്‌തമായ ഒരു വഴിയുണ്ട്.

കളിക്കാരുടെ വേതന ആവശ്യങ്ങൾ ശെരിയായി നിറവേറ്റുന്ന അവർ ഓരോ ട്രാൻസ്ഫർ വിൻഡോയിലും വ്യക്തമായ പദ്ധതിയോട് കൂടി ന്യായമായ വിലക്ക് മികവുറ്റ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ മിടുക്ക് കാണിക്കാറുണ്ട്. ഈ കാരണം കൊണ്ടാണ് ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ക്ലബ്ബുകൾക്കെതിരെ പോലും ബയേൺ യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കുന്നത്. എന്നിരുന്നാലും ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ പുറത്തായത് അവർക്ക് വലിയ തിരിച്ചടി നൽകി. വിയ്യ റയലാണ് ബയേണിനെ ക്വാർട്ടറിൽ പുറത്താക്കിയത്.

നിലവിൽ ലാ ലിഗയിൽ 7-ാം സ്ഥാനത്തുള്ള വിയ്യാറയൽ ബയേണിനെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് പുറത്തെടുത്തത്.ഉനായ് എമെറിയുടെ ടീം ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ കീഴടക്കിയാണ് ബയേണിനെ നേരിടാനെത്തിയതെങ്കിലും ഒരിക്കലും ഒരു അട്ടിമറി വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല.വിധി എന്തായിരിക്കുമെന്ന് ഫുട്ബോൾ ലോകത്തിന് അറിയുന്നതിന് മുൻപേ മത്സരത്തിന് മുന്നോടിയായി ബയേണും ലിവർപൂളും തമ്മിലുള്ള സെമി ഫൈനലിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.

ആദ്യ പാദത്തിലെ 1-0 തോൽവിക്ക് ശേഷം, വില്ലാറിയലിനെതിരെ ബയേൺ 3 അല്ലെങ്കിൽ 4 ഗോൾ നേടും എന്നാണ് കൂടുതൽ ആരാധകരും പ്രതീക്ഷിച്ചത്.ബയേൺ ഹോം ഗ്രൗണ്ടിൽ രണ്ടാം പാദത്തിൽ ധീരമായ പോരാട്ടം നടത്തി. ചാമ്പ്യൻസ് ലീഗിൽ സീസണിലെ 13-ാം ഗോളുമായി റോബർട്ട് ലെവൻഡോവ്‌സ്‌കി ക്ലബ്ബിനെ മുന്നിൽ നിർത്തി സ്‌കോറുകൾ 1-1ന് എത്തിച്ചു. എന്നിരുന്നാലും, 88-ാം മിനിറ്റിൽ സാമുവൽ ചുക്‌വ്യൂസിന്റെ മാരകമായ ഒരു കൗണ്ടർ അറ്റാക്കിംഗ് ഗോൾ ബയേണിന്റെ ശവപ്പെട്ടിയിലെ അവസാന ഗോളായി മാറി എമെറിയുടെ ടീം 2-1 സ്‌കോർലൈനിൽ മുന്നേറി.

ബയേണിന്റെ പ്രശസ്തി കണക്കിലെടുക്കുമ്പോൾ തോൽവി ഞെട്ടിക്കുന്നതായിരുന്നു, എന്നാൽ ഈ സീസണിലെ ക്ലബിന്റെ പ്രകടനങ്ങൾ വിശകലനം ചെയ്യുന്നവർ പറയും ഈ ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന്.ഉനൈ എമെറി ഒരു മികച്ച തന്ത്രശാലിയാണ്, യൂറോപ്പ ലീഗ് നിരവധി തവണ നേടിയിട്ടുള്ള ഒരാൾ, എല്ലാം അദ്ദേഹത്തിന്റെ ബുദ്ധിമാനായ വിശകലന മനസ്സ് കാരണം കൊണ്ട് മാത്രമാണ് നേടിയത്.മധ്യനിരയിലെ ഒരു പ്രതിരോധ ‘ലോ ബ്ലോക്കിൽ’ നിന്ന് ബയേണിനെ തടയുക മാത്രമല്ല വിങ്ങുകളിൽ നിന്നുള്ള ക്രോസുകൾ അതിന്റെ ലക്ഷ്യങ്ങൾ കണ്ടെത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.വില്ലാറിയലിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സെമി ഫൈനൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള രണ്ടാം പാദത്തിലെ ഏക അവസരം അവർ ഗോളാക്കി മാറ്റി.

തുടർച്ചയായ പത്താം ബുണ്ടസ്‌ലിഗ കിരീടം എന്ന റെക്കോർഡ് നേടാനുള്ള ഒരുക്കത്തിലുള്ള ബയേൺ ഇതിനകം ഡിഎഫ്ബി പോകലിൽ നിന്ന് (ജർമ്മൻ കപ്പ്) പുറത്തായി.റോബർട്ട് ലെവൻഡോവ്‌സ്‌കി, തോമസ് മുള്ളർ, മാനുവൽ ന്യൂയർ എന്നിവരുടെ കരാറുകൾ 2023 വേനൽക്കാലത്ത് അവസാനിക്കുകയാണ്. ലെവൻഡോവ്‌സ്‌കി മറ്റ് ക്ലബ്ബുകളുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഒരുപക്ഷേ ബയേണിലെ മികച്ച കരാറിനായി, ചർച്ചകൾ ന്യൂയറും മുള്ളറും ഇതുവരെ തുടങ്ങിയിട്ടില്ല.മൂവരും 2 മുതൽ 3 വർഷം വരെ നീട്ടിനൽകാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പറഞ്ഞ കാലയളവിലേക്ക് മൂന്ന് പേരെയും ക്ലബ്ബിൽ നിലനിർത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക കാര്യങ്ങൾ ബയേണിന് ബുദ്ധിമുട്ടായിരിക്കും.

26-ാം വയസ്സിൽ ക്ലബ്ബിന്റെ വർത്തമാനവും ഭാവിയുമായ സെർജ് ഗ്നാബ്രിയുമായുള്ള കരാർ ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്. ക്ലബ്‌ വാഗ്ദാനം ചെയ്തതിനേക്കാൾ വലിയ ശമ്പള പാക്കേജ് തരാം ആഗ്രഹിക്കുന്നുണ്ട്.കിംഗ്‌സ്‌ലി കോമൻ, ലിയോൺ ഗൊറെറ്റ്‌സ്‌ക, ജോഷ്വ കിമ്മിച്ച് എന്നിവരെപ്പോലുള്ളവർ അടുത്തിടെ പുതിയ കരാറുകളിൽ സമ്മതിച്ചിരുന്നുവെങ്കിലും, ന്യൂയർ, ലെവൻഡോവ്‌സ്‌കി, മുള്ളർ, ഗ്നാബ്രി എന്നിവരെ നിലനിർത്താൻ ബയേണിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

ബയേണിലെ കാര്യങ്ങൾ എങ്ങനെയാണെന്നതിന്റെ പ്രതിഫലനമാണ് വില്ലാരിയലിനെതിരായ തോൽവി. ബയേൺ മേധാവികൾക്ക് ഇതൊരു വിജയകരമായ സീസണായി കണക്കാക്കാൻ തുടർച്ചയായ പത്താം ബുണ്ടസ്ലിഗ കിരീടം മതിയാകില്ല. ചില കളിക്കാർ ജൂലിയൻ നാഗെൽസ്മാന്റെ തന്ത്രങ്ങളിൽ അതൃപ്തരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ, ക്ലബ്ബിന്റെ ഇന്നത്തെ ഭാവി പ്രശ്നത്തിൽ തന്നെയാണ്.

യൂറോപ്പിൽ അതിന്റെ മാർക്വീ പദവി നിലനിർത്താൻ ബയേൺ മ്യൂണിക്ക് എപ്പോഴും അതിന്റെ പരിമിതികളെ മറികടക്കാനുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ട്. ക്ലബിലെ ചില സൂപ്പർ താരങ്ങൾ അവരുടെ കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോൾ, യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ പ്രതിഭകളെ ആകർഷിക്കുന്നതിൽ സാമ്പത്തിക പരിമിതികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ‘ജർമ്മൻ ഭീമൻ’ അത് ചെയ്തില്ലെങ്കിൽ ഒരു വീഴ്ചയുടെ വക്കിലെത്താം.സാമ്പത്തിക ആരോഗ്യവും മത്സരക്ഷമതയും തമ്മിലുള്ള ആവശ്യമായ ബാലൻസ് കണ്ടെത്തുക എന്നതായിരിക്കും ബയേണിന്റെ മുന്നിലുള്ള വെല്ലുവിളി.

Rate this post
Bayern Munich