❝പലസ്തീനിലെ ബോംബിങ് അവസാനിപ്പിക്കുക❞ ലോകകപ്പ് ഫൈനലിനിടയിൽ പിച്ച് ഇൻവേഡർ

കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിലും ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് തന്റെ സന്ദേശം നൽകി പിച്ച് ഇൻവെഡർ. ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ഇന്ത്യയുടെ ബാറ്റിങ്ങിനിടയിൽ പതിനാലാം ഓവറിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്.

പിച്ച് ഇൻവെഡർ വിഐപി ബോക്സിൽ എങ്ങനെ എത്തിയെന്ന് അന്വേഷിച്ചുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. പിച്ചൻ ഇൻവേഡറുടെ സന്ദേശം കൃത്യമായിരുന്നു, ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണത്തിനെതിരെയാണ് അയാൾ പ്രതികരിക്കാൻ ശ്രമിച്ചത്.

പിച്ച് അധിനിവേശക്കാരൻ – ഫലസ്തീനെ പിന്തുണച്ച്, ഒരു വെള്ള ടീഷർട്ടും ചുവന്ന ഷോർട്ട്സും ധരിച്ച് – ടീം ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് നടന്നു, സുരക്ഷാ അധികാരികളുടെ പിടിയിലാകുന്നതിന് മുമ്പ് കോഹ്ലിയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.

ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.

Rate this post