❝11 വർഷത്തിന് ശേഷം ആദ്യ സിരി എ കിരീടം , നഷ്ട പ്രതാപം തിരിച്ചു പിടിക്കാൻ എസി മിലാൻ ❞| AC MILAN

യൂറോപ്യൻ ടോപ് ലീഗുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനൊപ്പോലെ തന്നെ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് ഇറ്റാലിയൻ സിരി എയിലാണ് . ലീഗിന്റെ അവസാന ദിന മത്സരത്തിലാവും ഇറ്റലിയിൽ ചാമ്പ്യന്മാരെ നിർണയിക്കുന്നത്.

ഇറ്റലിയിൽ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്കുന്നത് ഒരു കാലത്ത് യൂറോപ്യൻ ഫുട്ബോളിന്റെ ശക്തിദുർഗം എന്നറിയപ്പെടുന്ന എസി മിലാനാണ്. ഇന്നലെ തിയോ ഹെർണാണ്ടസിന്റെ മികച്ച ഗോളിൽ അറ്റലാന്റയ്‌ക്കെതിരെ എസി മിലാന്റെ 2-0 വിജയം 11 വർഷത്തെ തങ്ങളുടെ ആദ്യ സീരി എ കിരീടത്തിന്റെ വക്കിലെത്തിചിരിക്കുകയാണ്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം അമ്പത്തിയാറാം മിനുട്ടിൽ റാഫേൽ ലിയോയാണ് മിലാന്റെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം എഴുപത്തിയഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസിന്റെ അവിശ്വസനീയമായ ഗോളും പിറന്നു. മികച്ച 5 യൂറോപ്യൻ ലീഗുകളിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ഓരോന്നിലും കുറഞ്ഞത് അഞ്ച് ഗോളുകൾ നേടുകയും കുറഞ്ഞത് അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുള്ള ഒരേയൊരു ഡിഫൻഡറാണ് തിയോ ഹെർണാണ്ടസ്.

ഒരു കാലത്ത് യൂറോപ്യൻ ഫുട്ബോളിനെ അടക്കി ഭരിച്ച അവർക്ക് കഴിഞ്ഞ ഒരു ദശകം അത്ര മികച്ചതൊന്നും നൽകിയിരുന്നില്ല. 2011 ലാണ് മിലൻ അവസാനമായി സിരി എ കിരീടത്തിൽ മുത്തമിട്ടത്. ഇപ്പോഴിതാ നീണ്ട പതിനൊന്നു വർഷത്തിന് വീണ്ടും കിരീടം നേടാനുള്ള ഒരുക്കത്തിലാണ് എ സി മിലാൻ. ഇനി കളിക്കാൻ ബാക്കിയുള്ള ഒരു മത്സരത്തിൽ നിന്നും ഒരൊറ്റ പോയിന്റ് നേടിയാൽ മിലാന് സീരി എ കിരീടം സ്വന്തമാക്കാം.എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ കാഗ്ലിയാരിയെ 3-1 ന് തോൽപ്പിച്ച് മിലാന് രണ്ടു പോയിന്റ് പിന്നിൽ തന്നെയുണ്ട്.

ഈ സീസണിൽ അവരുടെ നഗര എതിരാളികൾക്കെതിരായ മത്സരങ്ങളിൽ മികച്ച ഹെഡ് ടു ഹെഡ് റെക്കോർഡ് ഉള്ളതിനാൽ അടുത്ത ഞായറാഴ്ച സാസുവോളോയിൽ സമനിലയോടെ മിലാൻ സ്‌കുഡെറ്റോ വിജയിക്കും, ഇന്ററിന് സാംപ്‌ഡോറിയയെ തോൽപ്പിക്കേണ്ടതുണ്ട് എ സി മിലാൻ തോൽക്കുകയും വേണം.കഴിഞ്ഞ 15 ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് സ്റ്റെഫാനോ പിയോളിയുടെ എസി മിലാൻ മുന്നേറി കൊണ്ടിരിക്കുന്നത്.സ്റ്റെഫാനോ പിയോളിയുടെ വരവിനു ശേഷം ക്ലബ്ബിന്റെ ഭാഗ്യത്തിൽ ഒരു വലിയ വഴിത്തിരിവ് നടത്തി.സ്‌പോർട്ടിംഗ് ഡയറക്ടറും ക്ലബ് ഇതിഹാസവുമായ പൗലോ മാൽഡിനി ചില വിവേകപൂർണ്ണമായ ഓഫ് ഫീൽഡ് നീക്കങ്ങൾക്ക് മേൽനോട്ടം വഹിച്ച് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോകാൻ യുവ പ്രതിഭകളെ കണ്ടെത്തി വേതന ബിൽ വൻതോതിൽ വെട്ടിക്കുറച്ചു പുതിയയൊരു മിലാനക്കി മാറ്റുകയും ചെയ്തു.

2011 ന് ശേഷമുള്ള അവരുടെ ആദ്യ സ്‌കുഡെറ്റോയുടെ കുതിപ്പിലാണ് എ സി മിലാൻ 11 വർഷം മുമ്പ് മാക്‌സ് അല്ലെഗ്രിയുടെ ചുമതലയിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. മിലാൻ 24 ജയിക്കുകയും 38 കളികളിൽ നാലെണ്ണം മാത്രം തോൽക്കുകയും ആറ് പോയിന്റിന്റെ വ്യത്യാസത്തിൽ വിജയിക്കുകയും ചെയ്തു. ഇന്ന് കാണുന്ന സ്ക്വാഡിൽ നിന്നും വ്യത്യസ്തമായിരുന്നു അന്നത്തെ ടീം . സൂപ്പർ താരങ്ങളും പരിചയ സമ്പന്നരും അടങ്ങിയ ആ ടീം കിരീടം നേടിയില്ലെങ്കിലും മാത്രമേ അത്ഭുതപെടാനുള്ളൂ.

2000 കല ഘട്ടം വരെ ഇറ്റാലിയൻ സിരി എ യിൽ സർവാധിപത്യം പുലർത്തിയ പുലർത്തിയ എ സി മിലാന് പിന്നീട് അങ്ങോട്ട് ഇന്റർ മിലാന്റെയും യുവന്റസിന്റെയും കരുത്തിന് പിന്നിൽ പിടിച്ചു നിൽക്കാനായില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ രണ്ടു തവണ മാത്രമാണ് അവർക്ക് കിരീടം നേടാൻ സാധിച്ചത്. 2003 -04 , 2010 -11 സീസണിലാണ് അവർ കിരീടം നേടിയത്. ഈ സീസണിൽ യുവന്റസ് നാലാം സ്ഥാനത്തേക്ക് വീണതോടെ ഇറ്റലിയിൽ വീണ്ടും കിരീടത്തിനായുള്ള പോരാട്ടം മിലാൻ ടീമുകൾ തമ്മിലായി മാറി.

Rate this post